ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ഡിസംബർ 19, ഞായറാഴ്‌ച

ടിണ്റ്റുമോന്‍

ക്ളാസ്സില്‍ ടീച്ചര്‍ കംസണ്റ്റെ കഥ പഡ്ഡിപ്പിക്കുകയായിരുന്നു. കംസണ്റ്റെ സഹോദരിയുടെ എട്ടാമത്തെ പുത്രണ്റ്റെ കയ്യാല്‍ കംസന്‍ വധിക്കപ്പെടുമെന്ന പ്രവചനവും അതു സത്യമായതും ടീച്ചര്‍ കുട്ടികളെ പഡ്ഡിപ്പിച്ചു. ക്ളാസ്സു കഴിഞ്ഞപ്പോള്‍ ടിണ്റ്റുമോന്‍ ടീച്ചറിനൊട്‌- ടീച്ചറേ ഈ കംസന്‍ ഒരു മന്ദബുദ്ധിയായിരുന്നു അല്ലേ?

ടീച്ചര്‍- അതെന്താ മോനേ അങ്ങനെ ചോദിച്ചത്‌?

റ്റിണ്റ്റുമോന്‍- പുള്ളിക്കു ബുദ്ധിയുണ്ടായിരുന്നെങ്കില്‍ പെങ്ങളെയും അളിയനെയും ഒരു തുറുങ്കിലടയ്ക്കുമായിരുന്നോ? അതുകൊണ്ടല്ലേ എട്ടു മക്കളുണ്ടായത്‌.........

2010, ഡിസംബർ 12, ഞായറാഴ്‌ച

പാച്ചുവും സുകുമാരിയും

പണ്ട്‌ പണ്ടൊരു സ്വച്ഛസുന്ദര ശീതളകോമള കേരകേദാര നാട്ടില്‍ പാച്ചുവെന്നൊരു ചെറുപ്പക്കാരന്‍ ജിവിച്ചിരുന്നു. വളരെ നല്ലൊരു ഗായകനായിരുന്നു ഗ്രാമത്തിലെല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സുന്ദരനും സുമുഖനുമായ പാച്ചു. പാച്ചുവിണ്റ്റെ പാട്ടൊരിക്കലെങ്കിലും കേട്ടിട്ടുള്ള പെണ്‍കൊടിമാര്‍ അവനെ തങ്ങളുടെ സ്വപ്നങ്ങളിലേറ്റി. തണ്റ്റെ പ്രത്യേക സംഗീതോപകരണം മീട്ടി പാച്ചു പാടുമ്പോള്‍ കന്നുകാലികല്‍ പോലും പരിസരം മറന്നു നില്‍ക്കുമായിരുന്നു.
അങ്ങനെ നാളുകള്‍ കടന്നുപോയി. തണ്റ്റെ ഫിസിയോളജിക്കലും ബയോളജിക്കലുമയ താല്‍പര്യങ്ങളെ ത്രിപ്തിപ്പെടുത്താന്‍ ഒരു കല്യാണം കഴിക്കാന്‍ പാച്ചു തീരുമാനിച്ചു. പച്ചു ഏതൊരു പെണ്ണിനെ കെട്ടാനാഗ്രഹിച്ചാലും അതു നടക്കും, കാരണം പാച്ചു പെണ്ണുങ്ങളുടെയെല്ലം സ്വപ്നകാമുകനാണല്ലൊ. പക്ഷെ പാച്ചുവിനേതെങ്കിലുമൊരു പെണ്ണിനെയല്ല വേണ്ടത്‌. തണ്റ്റെ സുഖത്തിലും ദുഃഖത്തിലും ഏതവസ്ഥയിലും തണ്റ്റെ കുടെ നില്‍ക്കുന്ന, തന്നെ മനസ്സിലാക്കുന്ന ഒരു പെണ്‍കുട്ടിയെയാണു പാച്ചുവിനു വേണ്ടത്‌.
അവസാനം പാച്ചു മിന്നു കെട്ടി- സുകുമാരിയുടെ കഴുത്തില്‍. ഒരു പാവപ്പെട്ട കുടുംബത്തിലെ ഏകസന്താനമാണവള്‍. ശരിക്കും പാച്ചുവിണ്റ്റെ സങ്കല്‍പ്പത്തിലെ ഭാര്യ തന്നെയയിരുന്നു സുന്ദരിയും സുശിലയും നല്ല വിനയവുമുള്ള സുകുമാരി. അവര്‍ ആത്മാര്‍ഥമായി സ്നേഹം പങ്കുവച്ചു കഴിച്ചു. സുഖത്തിലും ദുഃഖത്തിലും രോഗത്തിലുമെല്ലാം അവര്‍ പരസ്പരം മത്സരിച്ചു സ്നേഹിച്ചു.സുകുമാരിക്കു വേണ്ടി പാച്ചു പാടുമ്പോള്‍ ആ പാട്ടിനു കൂടുതല്‍ ഇമ്പം വരും. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അവര്‍ തമ്മിലുള്ള ആദ്യസ്നേഹത്തിനൊരു കുറവും വന്നില്ല. അതു കാരണം പല പെണ്ണൂങ്ങള്‍ക്കും അവരുടെ കുടുംബത്തോടസൂയയുണ്ടായിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി. പെട്ടെന്നൊരുദിവസം സുകുമാരി കാല്‍ വഴുതി കിണറ്റില്‍ വിണു. കരച്ചില്‍ കേട്ടോടിവന്ന അയല്‍ക്കാര്‍ സുകുമാരിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമരിഞ്ഞെത്തിയ പാച്ചുവിണ്റ്റെ ദുഃഖത്തില്‍ ആ നാടു മുഴുവന്‍ പങ്കുചേര്‍ന്നു.
നാളുകള്‍ കടന്നുപോയി. സുന്ദരമായിരുന്ന പാച്ചുവിണ്റ്റെ മുഖം കറുത്ത്‌ കരിവാളിച്ചിരിക്കുന്നു. ഇപ്പോല്‍ ആ നാവില്‍നിന്നും ഗാനങ്ങളൊന്നും വരാറില്ല. അല്ലെങ്കിലും ആര്‍ക്കുവേണ്ടി പാടാന്‍? സദാസമയവും വീട്ടിലൊരേയിരിപ്പു തന്നെ. അയല്‍ക്കാരാരെങ്കിലും നിര്‍ബ്ബന്ധിച്ചാല്‍ മാത്രം അവര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാലായി. അല്ലെങ്കില്‍ അതുമില്ല്‌. ആകെ കൊലം കെട്ട അവസ്ഥയിലായി നമ്മുടെ പാച്ചു. ശരീരം നാല്‍ക്കുനാല്‍ ശോശിച്ചുവന്നു. സുകുമാരിയുടെ മുഖം മനസ്സില്‍ നിന്നും മായിന്നില്ല. ഇല്ല . എനിക്കു പറ്റില്ല. എണ്റ്റെ സുകുമരിയില്ലാതെ എനിക്കു പറ്റില്ല.......
പാച്ചു ഒരു ഉറച്ച തീരുമാനമെടുത്തു- യമലൊകത്തേക്കു പോവുക. അവിടെച്ചെന്നു യമധര്‍മ്മണ്റ്റെ കാലു പിടിച്ചു കേഴുക. സുകുമാരിയെ തരുന്നെങ്കില്‍ തരട്ടെ. ഇല്ലെങ്കില്‍ തെണ്റ്റെ ജീവനും കൂടെയെടുത്തോട്ടെ. പാച്ചു യാത്രയായി. അങ്ങനെ നടന്നു നടന്നു പാച്ചു യമലോകത്തെത്തി. എങ്ങും പേടിപ്പെടുത്തുന്ന ഞരക്കങ്ങളും ഇരുട്ടും. പെട്ടെന്ന്‌ കുറച്ചു ഭൂതങ്ങള്‍ പാച്ചുവിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പാച്ചുവിനോടാടുത്തു. എന്തും സംഭവിക്കാം. പക്ഷെ പാച്ചു പേടിച്ചില്ല. അവനൊരൊറ്റ ലക്ഷ്യമേയുള്ളു- സുകുമാരി. അവന്‍ തണ്റ്റെ കയ്യിലിരുന്ന കിന്നരം മീട്ടിപ്പാടി. ഹ്രുദയത്തിണ്റ്റെ അടിത്തട്ടില്‍ നിന്നു വന്ന ആ ഗാനം കേട്ട്‌ ഭൂതങ്ങള്‍ ലയിച്ചിരുന്നുപോയി.
പാട്ടു കഴിഞ്ഞപ്പോള്‍ ഭൂതങ്ങള്‍ പാച്ചുവിനൊട്‌ അവണ്റ്റെ ആഗമനോദ്ദേശ്യം ചോദിച്ചറിഞ്ഞു. അവര്‍ പാച്ചുവിനെയും കൂട്ടി യമധര്‍മ്മണ്റ്റെയടുത്ത്‌ പോയി. പാച്ചു യമധര്‍മ്മനെയും തണ്റ്റെ മധുര ഗാനാലാപം കൊണ്ട്‌ സന്തോഷിപ്പിച്ചു. പാട്ട്‌ കഴിഞ്ഞ്‌ തണ്റ്റെ ആഗ്രഹം അറിയിച്ചപ്പോള്‍ സുകുമാരിയെ തിരിച്ചു തരാമെന്നു യമന്‍ സമ്മതിച്ചു. പക്ഷെ ഒരു നിബന്ധനയുണ്ട്‌-
പാച്ചു സുകുമാരിയുടെ മുന്‍പേ നടക്കണം. രണ്ട്‌ പേരും ഭൂമിയില്‍ കാലുകുത്തിയശേഷമേ പാച്ചു സുകുമാരിയെ തിരിഞ്ഞു നോക്കാന്‍ പാടുള്ളൂ. രണ്ടു പേരും ഭൂമിയിലെത്തും വരെ സംസാരിക്കാനും പാടില്ല.... പാച്ചു എല്ലാം സമ്മതിച്ചു. രണ്ടുപേരും നടത്തമാരംഭിച്ചു. പാച്ചുവിണ്റ്റെ ഹ്രിദയം സന്തോഷം കൊണ്ട്‌ പെരുമ്പറ കൊട്ടുകയാണു. ഭൂമിയോടടുക്കുമ്പോഴേക്കും പാച്ചുവിനു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. സുകുമാരിയെ തനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു. പക്ഷെ നോക്കാനൊ മിണ്ടാനോ പറ്റുന്നില്ലല്ലൊ.
അവര്‍ ഭൂമിയോടടുത്തു. യമലോകത്തിണ്റ്റെ കവാടം കടന്നയുടനെ നമ്മുടെ പാച്ചു തിരിഞ്ഞുനിന്നു തണ്റ്റെ പ്രാണനായ സുകുമാരിയെ നോക്കി എണ്റ്റെ കരളേയെന്നു വിളിച്ചു.........
കലിപ്പ്‌ തന്നെ.. പെട്ടെന്ന്‌ അവര്‍ക്കിടയില്‍ യമലോകത്തിണ്റ്റെ വാതിലടഞ്ഞു. അപ്പോള്‍ തണ്റ്റെ സുകുമാരിയുടെ ശബ്ദം പാച്ചു കേട്ടു- എന്തരണ്ണാ ഈ കാണിച്ചുവച്ചത്‌. അണ്ണന്‍ മാത്രമല്ലേ യമലോകം കടന്നു ഭൂമിയിലെത്തിയത്‌..എണ്റ്റെ കാലുകളു രണ്ടെണ്ണവും യമലൊകത്തായിരുന്നണ്ണാ. നമ്മ രണ്ടുപേരും ഭൂമിയിലെത്തിയിട്ട്‌ മാത്രമെ തിരിഞ്ഞുനോക്കാവൂയെന്ന നിബന്ധന തെറ്റിച്ചതുകൊണ്ട്‌ ഇനിയെനിക്ക്‌ ഭൂമിയിലേക്കു വരാനാവില്ലണ്ണാ.. പിന്നെയൊരു ചുഴലിക്കാറ്റിണ്റ്റെ ശബ്ദം പാച്ചു കേട്ടു.. പിന്നെ നിശ്ശബ്ദത.
പാച്ചു തരിച്ചു നിന്നുപോയി. മരിച്ചുപോയ തണ്റ്റെ സുകുമാരിയെ തനിക്കു തിരിച്ചു കിട്ടി, പക്ഷെ തണ്റ്റെ അനാസ്ഥ കൊണ്ട്‌ അവളെ വീണ്ടും തനിക്കു നഷ്ടപ്പെട്ടു. ഇനിയെനിക്കു ജീവിക്കണ്ടാ. പാച്ചു യമലോകത്തിണ്റ്റെ കവാടത്തിലിരുന്ന്‌ തണ്റ്റെ കിന്നരം മിട്ടിപ്പാടി. ദുഃഖസാന്ദ്രമായ ഗാനം.. പ്രക്രിതി പോലും തലകുനിച്ചുനിന്നു. പാടിപ്പാടിപ്പാടി പാച്ചു മരിച്ചു..... മരിക്കുമ്പോഴും പാച്ചുവിണ്റ്റെ മനസ്സില്‍ സുകുമാരിയുടെ മുഖമായിരുന്നു.

ഓ.ടോ: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമാണു. അഥവാ ഇനിയാര്‍ക്കെങ്കിലും പാച്ചുവിനെയും സുകുമാരിയേയും യവനപുരാണത്തിലെ ഓര്‍ഫ്യൂസിനോടും യൂറിഡീസിനൊടും സാദ്രിശ്യം തോന്നുകയാണെങ്കില്‍, എന്നെക്കൊണ്ടൊന്നും ചെയ്യാന്‍ പറ്റില്ല. ശുഭം.

2010, നവംബർ 11, വ്യാഴാഴ്‌ച

പുലര്‍കാല സ്വപ്നം

പുലര്‍ക്കാല സ്വപ്നത്തിലൂടെയെന്‍ കണ്‍മണീ
പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍
പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍
പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും

കലാലയവര്‍ണ്ണങ്ങളില്‍ പാറിപ്പറന്ന നിന്‍
കാമം തുളുമ്പും ചോരച്ചുണ്ടുകളൊപ്പി
കാമുകീ, നീയെണ്റ്റേത്‌ മാത്രമെന്ന്‌
കാമമെഴുമെന്‍ കാമുകഹ്ര്‍ദയം മന്ത്രിച്ച്ചതും

മണിത്താലികെട്ടി ഞാന്‍ നിന്നെ സ്വികരിച്ചതും
മണിവര്‍ണ്ണമൊത്ത നിന്‍ വദനം ചുവന്നതും
മണിവര്‍ണ്ണശോഭയില്‍ ഞാനെന്നെ മറന്നതും
മണിയറവാതില്‍ നമുക്കായ്‌ തുറന്നതും

വ്രീളാഭരിതയായ്‌ നമ്രശിരസ്കയായ്‌ നിന്നനിന്‍
വ്രിത്തമൊത്ത മുഖതാവില്‍ ചുംബിച്ചതും
വ്രീളാവിവശയായ്‌ നിന്ന നിന്‍ പൂമേനി
വീണയായ്‌ മീട്ടുവാനെനിക്ക്‌ തന്നതും

പുലര്‍ക്കാലസ്വപ്നത്തിലൂടെയെന്‍ പ്രിയതമേ
പുലരട്ടെ നമ്മുടെ ജീവിതസ്വപ്നങ്ങള്‍
പുലരട്ടെ നമ്മുടെ സ്നേഹനിശ്വാസങ്ങള്‍
പുലരട്ടെ ദശസഹസ്രം പൊന്‍പുലരികള്‍ വീണ്ടും

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ജലസ്നാനം ആവശ്യമാണു



ജലസ്നാനത്തെ പഴയനിയമസഭകളൊന്നും അംഗികരിക്കുന്നില്ല. ഇപ്പോഴും പഴയനിയമ പാരമ്പര്യത്തില്‍ നിന്നും പുറത്തുവരാന്‍ കൂട്ടാക്കാത്ത അവര്‍ യേശുക്രിസ്തു കൊണ്ടുവന്ന പുതിയനിയമത്തെ മനപ്പൂര്‍വ്വം അവഗണിക്കുന്നു. പഴയനിയമസഭകള്‍ ഇപ്പോഴും ശിശുസ്നാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാലിതിനാകട്ടെ പഴയനിയമത്തിലും പുതിയനിയമത്തിലും ഒരു വാക്യവുമില്ല. എന്നാല്‍ ജലസ്നാനത്തെപ്പറ്റിയും അതിണ്റ്റെ ആവശ്യകതയെപ്പറ്റിയും അത്‌ ആരാണു ചെയ്യേണ്ടതെന്നും പുതിയനിയമത്തില്‍ പറയുന്നു...

* എന്താണു സ്നാനം?
റോമര്‍ ആറാം അധ്യായം മൂന്ന്‌ മുതല്‍ എട്ട്‌ വരെ വാക്യങ്ങളീല്‍ സ്നാനം എന്താണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.നാം യേശുവിണ്റ്റെ മരണത്തില്‍ പങ്കാളികളാകുന്നു, അവനോട്‌ കൂടെ കുഴിച്ചിടപ്പെട്ട്‌, ക്രിസ്തു മരിച്ചിട്ട്‌ പിതാവിണ്റ്റെ മഹിമയാല്‍ ജിവിച്ചെഴുന്നേറ്റതു പോലെ നാമും ജീവണ്റ്റെ പുതുക്കത്തില്‍ നടക്കേണ്ടതിനായി. ക്രിസ്തുവിനോടു കൂടെ മരിച്ചടക്കപ്പെട്ട്‌ ക്രിസ്തു വസിക്കുന്ന ഒരു പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നതിണ്റ്റെ അടയാളമായിട്ടാണു നാം സ്നാനമേല്‍ക്കുന്നത്‌. നാം ക്രിസ്തുവിനോട്‌ കൂടെ മരിച്ചുവെങ്കില്‍ അവനൊട്‌ കൂടെ ജിവിക്കും.

* യേശുവിണ്റ്റെ സ്നാനം.
യേശുവിണ്റ്റെ സ്നാനം പ്രവചനനിവര്‍ത്തിയായിരുന്നു. മത്തായി മൂന്നിണ്റ്റെ പതിനഞ്ച്‌ മുതല്‍ പതിനേഴു വരെ വാക്യങ്ങള്‍. അതെ യേശു മനുഷ്യര്‍ക്ക്‌ തന്ന ഒരു മാത്രികയാണു.

* ആരു സ്നാനപ്പെടണം?
  1. യോഹന്നാന്‍ ഒന്നാം അധ്യായം പന്ത്രണ്ടാം വാക്യം- അവനെ (യേശുവിനെ) കൈക്കൊണ്ട്‌ അവണ്റ്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവറ്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു.
  2. റോമര്‍ പത്തിണ്റ്റെ ഒന്‍പതാം വാക്യം- യേശുവിണ്റ്റെ കര്‍ത്താവെന്നു വാകൊണ്ടേറ്റ്‌ പറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നുമുയിര്‍പ്പിച്ചുവെന്നു ഹ്രിദയം കൊണ്ട്‌ വിശ്വസിക്കുന്നവര്‍ സ്നാനപ്പെടണം.

* സ്നാനപ്പെടുത്തുവാന്‍ യേശു കല്‍പ്പിച്ചിട്ടുണ്ടോ?

യേശു പറഞ്ഞിട്ടുണ്ട്‌. മത്തായി ഇരുപത്തെട്ടാം അധ്യായം പതിനെട്ട്‌ മുതല്‍ ഇരുപത്‌ വരെ. യേശു പറഞ്ഞു- സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്‌ പിതാവിണ്റ്റെയും പുത്രണ്റ്റെയും പരിശുദ്ധാത്മാവിണ്റ്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട്‌ കല്‍പ്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട്‌ സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വീന്‍. ഇവിടെ യേശു സ്നാനം കഴിപ്പിപ്പാന്‍ പറഞ്ഞിരിക്കുന്നു.

* എന്തിനു സ്നാനപ്പെടണം?

  1. രക്ഷിക്കപ്പെടാന്‍- മത്തായി പതിനാറിണ്റ്റെ പതിനാറു. വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയുലകപ്പെടും. ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു- വിശ്വസിച്ചു കഴിഞ്ഞാണൂ സ്നാനപ്പെടേണ്ടത്‌ അല്ലാതെ കരയാന്‍ മാത്രമറിയുന്ന പ്രായത്തിലുള്ള വെള്ളം തളിക്കലല്ല. ഇവിടെ ചിലര്‍ ഒരു ചൊദ്യം ചൊദിക്കും-ഈ വാക്യത്തില്‍ വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയിലകപ്പെടൂം എന്നാണു, അതു കൊണ്ട്‌ രക്ഷ പ്രാപിപ്പാന്‍ വിശ്വസിച്ചാല്‍ മതി സ്നാനപ്പെടേണ്ട എന്നു. ആ വാദം തെറ്റാണു. പഡിക്കുകയും പരീക്ഷയെഴുതുകയും ചെയ്താല്‍ ജയിക്കും.പരീക്ഷയെഴുതാത്തവന്‍ തോല്‍ക്കും എന്നു പറയുന്നതുപോലെയാണിതും. ജയിക്കണമെങ്കില്‍ ആദ്യം പഡിക്കണം, പിന്നെ പരീക്ഷയെഴുതണം. രണ്ടും വേണം.
  2. പാപങ്ങളുടെ മോചനത്തിനായി- അപ്പോ: രണ്ടാമധ്യായം മുപ്പത്തെട്ടാം വാക്യം. നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തം യേശുവിണ്റ്റെ സ്നാനം ഏല്‍പ്പിന്‍. എന്നാല്‍ പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും. സ്നാനം വേണ്ടെന്നു വാദിക്കുന്നവരുടെ കണ്ണ്‌ ഇനിയെങ്കിലും തുറന്നിരുന്നെങ്കില്‍....
  3. പരിശുദ്ധാത്മാവ്‌ ലഭിപ്പാന്‍- അപ്പോ: രണ്ടിണ്റ്റെ മുപ്പത്തെട്ടും മുപ്പത്തൊന്‍പതും- പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുറ്റെ ദൈവമായ കര്‍ത്താവ്‌ വിളിച്ചു വരുത്തുന്ന ദൂരസ്ഥന്‍മാരായ ഏവറ്‍ക്കും ഉള്ളതാണു. അപ്പോ: ഒന്‍പതിണ്റ്റെ പതിനേഴും പതിനെട്ടും-ശൌല്‍ (പൌലോസ്‌) പരിശുദ്ധാത്മപൂര്‍ണ്ണനായി. അപ്പോ: പത്തൊന്‍പതിണ്റ്റെ ഒന്നു മുതല്‍ ആറു വരെ വാക്യങ്ങള്‍- സ്നാനം പരിശുദ്ധാത്മവരങ്ങള്‍ പ്രാപിക്കാന്‍.
  4. ക്രിസ്തുവിനോട്‌ ചേരുവാന്‍- ഗലാത്യര്‍ മൂന്നിണ്റ്റെ ഇരുപത്തേഴാം വാക്യം. ക്രിസ്തുവിനോട്‌ ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
  5. ദൈവത്തോട്‌ നല്ല മനസാക്ഷിക്കായി- ഒന്ന്‌ പത്രൊസ്‌ മൂന്നിണ്റ്റെ ഇരുപതും ഇരുപത്തൊന്നും വാക്യങ്ങള്‍. സ്നാനമോ ജഡത്തിണ്റ്റെ അഴുക്ക്‌ കലയുന്നതിനായിട്ടല്ല, ദൈവത്തോട്‌ നല്ല മനസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രെ യേശുക്രിസ്തുവിണ്റ്റെ പുനരിദ്ധാനത്തില്‍ നമ്മെയും രക്ഷിക്കുന്നു.

* സ്നാനപ്പെടണം എന്നതിനു ചില വാക്യങ്ങള്‍.

  1. എബ്രായര്‍ പത്തിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെ വാക്യങ്ങള്‍- അതുകൊണ്ട്‌ സഹോദരന്‍മാരേ, യേശു തണ്റ്റെ ദേഹമെന്ന തിരശ്ശീലയില്‍ക്കൂടെ നമുക്ക്‌ പ്രതിഷ്ടിച്ച ജിവനുള്ള പുതുവഴിയായി തണ്റ്റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും ദേവാലയത്തിലൊരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട്‌ നാം ദുര്‍മനസാക്ഷി നീങ്ങുമാറു ഹ്രിദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരിരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിണ്റ്റെ പൂര്‍ണ്ണനിശ്ചയം പൂണ്ട്‌ പരമാര്‍ഥഹ്രിദയത്തൊടെ അടുത്ത്‌ ചെല്ലുക.
  2. ഒന്ന്‌ കൊരിന്ത്യര്‍ ആറിണ്റ്റെ പതിമ്മൂന്നും പതിന്നാലും വാക്യങ്ങള്‍- ഭോജ്യങ്ങള്‍ വയറിനും വയര്‍ ഭോജ്യങ്ങള്‍ക്കുമുള്ളതാണു. എന്നാല്‍ ദൈവം അതിനെയും ഇതിനെയും ഇല്ലായ്മയാക്കും. ശരീരമൊ ദുര്‍ന്നടപ്പിനായല്ല, കര്‍ത്താവിനത്രെ. കര്‍ത്താവു ശരീരത്തിനും. എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപൊലെ നമ്മെ തണ്റ്റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും. ഇവിടെ പറഞ്ഞിരിക്കുന്നത്‌ സ്നാനമേല്‍ക്കുന്നതിനെപ്പറ്റിയാണു.
  3. കൊലോസ്യര്‍ രണ്ടിണ്റ്റെ പന്ത്രണ്ട്‌- സ്നാനത്തില്‍ നിങ്ങള്‍ അവനൊട്‌ (യേശുവിനൊട്‌) അടക്കപ്പെടുകയും അവനെ മരിച്ചവരുടെയിടയില്‍ നിന്നുമുയിര്‍ത്തെഴുന്നേല്‍പ്പിച്ച ദൈവത്തിണ്റ്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനൊട്‌ കൂടെ നിങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു.

* യേശു സ്നാനം കഴിപ്പിച്ചിട്ടുണ്ടോ?

ഉണ്ട്‌. യേശു സ്നാനം കഴിപ്പിച്ചിട്ടുണ്ട്‌.യോഹന്നാന്‍ മൂന്നാം അധ്യയം ഇരുപത്തിരണ്ടാം വാക്യം- അതിണ്റ്റെ ശേഷം യേശു ശിഷ്യന്‍മരുമായി യാഹുദ്യദേശത്ത്‌ വന്നു അവരോട്‌ കൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. ഇനിയെങ്കിലും ജലസ്നാനം വേണമെന്നു വിശ്വസിച്ചൂടേ....

* പഴയനിയമകാല സ്നാനങ്ങള്‍.

  1. ഒന്ന്‌ പത്രോസ്‌ മൂന്നിണ്റ്റെ പത്തൊന്‍പതും ഇരുപതും വാക്യങ്ങള്‍- നോഹയുടെ പെട്ടകത്തില്‍ അല്‍പജനം, എന്നുവച്ചാല്‍ എട്ട്‌ പേര്‍ വെള്ളത്തില്‍ക്കൂടെ രക്ഷപ്രാപിച്ചു. അത്‌ സ്നാനത്തിനു ഒരു മുന്‍ കുറി.
  2. ഒന്ന്‌ കൊരിന്ത്യര്‍ പത്തിണ്റ്റെ രണ്ടാം വാക്യം- എല്ലാവരും സമുദ്രത്തൂടെ കടന്നു, എല്ലാവരും മേഖത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ്‌ മോശെയോട്‌ ചേറ്‍ന്നു. മോശെയോട്‌ ചേര്‍ന്നത്‌ പഴയനിയമകാല സ്നാനം, നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനോട്‌ ചേരാന്‍ പുതിയനിയമ ജലസ്നാനം.

ദൈവവചനമായ വിശുദ്ധ ബൈബിളില്‍ വളരെ വ്യക്തമായി ജലസ്നാനത്തെപറ്റി പറയുമ്പോല്‍, അതു വേണ്ട ശിശുസ്നാനം മതിയെന്നു വാദിക്കുന്നവര്‍ ദൈവത്തിണ്റ്റെ പക്ഷത്തോ പിശാചിണ്റ്റെ പക്ഷത്തോ??? ബൈബിളില്‍ എവിടെയെങ്കിലും ശിശുസ്നാനത്തെപ്പറ്റിയോ, ശിശുസ്നാനം എന്ന വാക്കോ പറയുന്നുണ്ടോ???? എന്തിനാണു സഭകള്‍ വചനത്തിനെതിരായ ശിശുസ്നാനത്തെ എങ്ങനെ വച്ചുകൊണ്ടിരിക്കുന്നത്‌? പുരോഹിതന്‍മാര്‍ക്ക്‌ ഇതിനെക്കുറിച്ചെന്താണു പറയാനുള്ളത്‌???? നിങ്ങള്‍ വചനം വായിക്കുക, പരിശുദ്ധാത്മാവ്‌ വചനത്തിണ്റ്റെ മര്‍മ്മങ്ങളേ ഗ്രഹിപ്പിച്ചുതരും. എന്നിട്ടും നിങ്ങള്‍ കണ്ണടച്ചിരുട്ടാക്കുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല, ദൈവം തന്നെ മനസ്സിലാക്കിത്തരട്ടെ അനുഭവത്തില്‍ക്കൂടെയും വചനത്തില്‍ക്കൂടെയും മറ്റുള്ളവരില്‍ക്കൂടെയും...

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

സഭകളില്‍ നടക്കുന്ന ദുരാചാരങ്ങള്‍.

സഭകളില്‍ നടക്കുന്ന ദുരാചാരങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുക. ലിങ്കുകള്‍ നോക്കുക.

*ദുരാചാരങ്ങള്‍.
http://shibuchekkulath.blogspot.com/2010/09/blog-post_08.html

*കൈപ്പണിയായതിലെ ആരാധന
http://shibuchekkulath.blogspot.com/2010/09/blog-post_7645.html

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

സഭയിലെ ദുരാചാരങ്ങള്‍

ഇന്ന്‌ ക്രിസ്തീയസഭകളില്‍ നടക്കുന്ന ക്രിസ്തീയമല്ലാത്ത ചില ദുരാചാരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നു.

* മറിയത്തോടുള്ള പ്രാര്‍ഥനയും മദ്ധ്യസ്ഥതയും.

മറിയത്തോടുള്ള ആരാധനയും പ്രാര്‍ഥനയും ഇന്നു പല സഭകളിലും കാണാം. അവര്‍ക്ക്‌ വചനങ്ങളെക്കാളും യേശുവിനെക്കാളും വിശ്വാസവും ഭക്തിയും കൊന്തയിലും മറിയത്തിലുമാണു.മറിയത്തെ ആരാധിക്കുവാനും മധ്യസ്ഥതയര്‍പ്പിക്കാനും അവര്‍ പറയുന്ന കാരണം കാനാവിലേ കല്യാനത്തിനു വെള്ളം വീഞ്ഞാക്കാന്‍ മറിയ യേശുവിനോട്‌ റെക്കമണ്റ്റ്‌ ചെയ്തതാണു. ഇവിടെ മറിയ എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിച്ചോ? യേശു മറിയയോടു പറയുന്നു- സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്‌. ശ്രദ്ധിക്കുക, അമ്മേ എന്നല്ല വിളിച്ചത്‌. മറിയ പറഞ്ഞതെന്താണു- അവന്‍ (യേശു) എന്തെങ്കിലും ചെയ്‌വാന്‍ കള്‍പ്പിച്ചാല്‍ അതു ചെയ്‌വീന്‍ എന്നാണു. അല്ലാതെ മറിയ ഒരദ്ഭുതവും പ്രവര്‍ത്തിച്ചില്ല. യേശു അന്ന്‌ പരസ്യശുശ്രൂഷ തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ യേശുവിണ്റ്റെ ശക്തിയെപ്പറ്റി ആറ്‍ക്കുമറിയില്ലായിരുന്നു. അതുകൊണ്ടാണു അവരാദ്യം മറിയത്തെ സമിപിച്ചത്‌. ചില ചോദ്യങ്ങള്‍--
* മറിയ തണ്റ്റെ ജിവിതത്തിലൊരിക്കലെങ്കിലും ഒരദ്ഭുതമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ?
* യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ?
* യേശു പരസ്യശുശ്രൂഷ തുടങ്ങിയശേഷം ആരെങ്കിലും എപ്പൊഴെങ്കിലും എന്തെങ്കിലും കാര്യത്തിനു മറിയയെ സമീപിച്ചിട്ടുണ്ടോ?
* ബൈബിളില്‍ യേശുവല്ലാതെ ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ ഏതെങ്കിലും മദ്ധ്യസ്ഥണ്റ്റെ പേരു പറഞ്ഞിട്ടുണ്ടോ?

മറിയയുടെയും വിശുദ്ധന്‍മാരിടെയും മദ്ദ്യസ്ഥതയുടെ ഫലമയി രോഗശാന്തിയും അദ്ഭുതങ്ങളും അനുഭവിച്ചെന്നു പലരും പറയും. പക്ഷെ അതു തന്നത്‌ പിശാചാനെന്നു ആരും മനസ്സിലക്കുന്നില്ല. രോഗശാന്തി കിട്ടിയാല്‍ അവന്‍ മറിയത്തോട്‌ മാത്രമേ അപേക്ഷിക്കുകയുള്ളെന്ന്‌ പിശാചിനറിയാം. യേശുവിനെയല്ലാതെ മറിയത്തെയും മറ്റ്‌ പുണ്യവാളന്‍മാരെയും വിളിച്ച്‌ പ്രാര്‍ഥിക്കുമ്പോല്‍ പിശാച്‌ ഇതിപോലെയുള്ള ചെറിയ ചെറിയ അപ്പക്കഷണങ്ങളിട്ടു തരും. അവന്‍ പിന്നെ യേശുവിനെ വിളിക്കില്ല. അതാണു പിശാചിനും വേണ്ടത്‌. മറിയയുടെ ഫോട്ടോ വിയറ്‍ക്കുന്നു, മറിയയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നുവെന്നുള്ളതൊക്കെ പിശാചിണ്റ്റെ തന്ത്രമാണു, ആള്‍ക്കാരെ വഴിതെറ്റിക്കാന്‍.

ഈ കന്യാമറിയം എന്ന സംബോധന തെന്നെ അസംബന്ധമാണു. ബൈബിളില്‍ വ്യക്തമായി ജൊസഫിനു മറിയയിലുണ്ടായ നാലു ആണ്‍മക്കളുടെ പേരു പറയുന്നുണ്ട്‌. ലൂക്കോസ്‌ ആറിണ്റ്റെ മൂന്ന്‌- യാക്കോബ്‌, യോസെ, യൂദാ, ശിമോന്‍ എന്നിവര്‍ മറിയയുടെ ആണ്‍മക്കളാണു. ഇനി ഈ കാര്യം അംഗീകരിക്കാതിരിക്കാന്‍ കത്തോലിക്കാ സഭ പല മുട്ട്ന്യായങ്ങളും പറയുമെങ്കിലും യേശുവിനെ പ്രസവിച്ചത്‌ മറിയയല്ലെന്നു പറയില്ലല്ലൊ. പ്രസവിച്ച ഒരു സ്ത്രീയെ കന്യക എന്നു വിളിക്കുന്നത്‌ ശുദ്ധ വിവരക്കേടല്ലേ?? മറിയ കന്യകയല്ലെന്നു തെളിയിക്കുന്ന വേദഭാഗം- ജോസഫ്‌ മറിയയെ പരിഗ്രഹിച്ചിരുന്നു (മത്തായി ഒന്നിണ്റ്റെ ഇരുപത്തിനാലും ഇരുപത്തഞ്ചും). മനുഷ്യര്‍ തന്നില്‍നിന്നുമകന്ന്‌ മറിയത്തെയും മറ്റുള്ളവരെയും വിളിച്ച്‌ മദ്ധ്യസ്ഥതെ ചെയ്യുമ്പോല്‍ യേശു വേദനിക്കുന്നു, പിശാച്‌ ചിരിക്കുന്നു.. ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ യേശുവല്ലാതെ വേറൊരു മദ്ധ്യസ്ഥനുമില്ലെന്നു വചനം പറയുന്നു- ( ഒന്നി തിമോത്തി രണ്ടാമദ്ധ്യായം അഞ്ച്‌ മുതല്‍ ഏഴുവരെയുള്ള വാക്യങ്ങള്‍).

* മനുഷ്യര്‍ വിശുദ്ധരാക്കിയ മനുഷ്യരോടുള്ള മദ്ധ്യസ്ഥതയും പ്രാര്‍ഥനയും.

ഈീ ഭൂമിയില്‍ ജനിച്ച്‌ നല്ല ജീവിതം നയിച്ച്‌ മരിച്ചടക്കപ്പെട്ട മനുഷ്യരോട്‌ പ്രാര്‍ത്ഥിക്കുകയും മദ്ധ്യസ്ഥത ചെയ്യുന്നതിലും എന്താണു പ്രയോജനം. അവരുടെ കബറിടത്തിലും, കട്ടിലിലും, താടിയെല്ലിലിം തലമുടിയുലും ചുംബിക്കുന്നതു കൊണ്ടും അവ തൊട്ട്‌ പ്രാര്‍ഥിക്കുന്നതുകൊണ്ടും മനുഷ്യര്‍ പിശാചിനടിമപ്പെടുകയാണു ചെയ്യുന്നത്‌. ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ യേശു മാത്രം ഏക മദ്ധ്യസ്ഥനായിരിക്കെ എന്തിനാണീ മനുഷ്യര്‍ ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നത്‌??? ഇവരൊക്കെ ജീവിച്ചിരുന്നപ്പോള്‍ നല്ലവരായിരുന്നു. ഇവരെ ദൈവം വിശുദ്ധരാക്കിയതാണൊ? ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്‌ മനുഷ്യനാറ്റ മാര്‍പ്പാപ്പയാണു. ഇനിയൊരു ചോദ്യം...ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ച മാര്‍പ്പാപ്പാ വിശുദ്ധനാണോ? മാര്‍പ്പാപ്പാ മരിച്ച്‌ എത്രയോ വര്‍ഷം കഴിഞ്ഞാണു അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്‌? ഭൂമിയിലൊരു വിശുദ്ധന്‍ പോലുമില്ലെന്നു ബൈബിള്‍ പറയുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ മൂവായിരത്തിപ്പരം മനുഷ്യരെ വിശുദ്ധരായി പ്രഖ്യപിച്ചിട്ടുണ്ട്‌. അവരെ വിളിച്ച്‌ പ്രാര്‍ത്തിക്കുന്നവരുമുണ്ട്‌. ഇവിടെയും യേശു തഴയപ്പെട്ടു. ജീവനുള്ളവറ്‍ക്കു വേണ്ടി നിങ്ങള്‍ മരിച്ചവരോടൊ ചോദിക്കുന്നത്‌ ( യെശയ്യ എട്ടിണ്റ്റെ പത്തൊന്‍പത്‌)

* ഈസ്റ്റര്‍ ക്രിസ്ത്മസ്‌ ആഖോഷങ്ങള്‍.

സാത്താന്‍ ക്രിസ്ത്യാനികളുടെയിടയില്‍ കയറിക്കളിച്ച ഏറ്റവും വലിയൊരു കളിയാണു ഈസ്റ്റര്‍ എന്ന വാക്ക്‌. ഈസ്റ്റര്‍ എന്നത്‌ ഒരു ജര്‍മ്മന്‍ ദേവതയുടെ പേരാണു. ഫെര്‍ട്ടിലിറ്റിയുടെ (ഗര്‍ഭധാരണത്തിണ്റ്റെ) ദേവതയാണു ഈസ്റ്റര്‍. ലിങ്കുകല്‍ നോക്കുക-

http://www.christiananswers.net/q-eden/edn-t020.html
http://www.goddessgift.com/pandora
http://en.wikipedia.org/wiki/%C4%92ostre
http://www.google.com.kw/images?hl=en&q=easter+goddess&rlz=1W1ADFA_en&um=1&ie=UTF-8&source=univ&ei=34aHTPmrL8TJccqZvJ4I&sa=X&oi=image_result_group&ct=title&resnum=4&ved=0CDgQsAQwAw

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സെക്സിണ്റ്റെ ദേവതയാണു ഈസ്റ്റര്‍. ഈ ദേവതയുടെ ഉത്സവം പണ്ടുകാലത്ത്‌ നടത്തിയിരുന്നു. പണ്ടത്തെ കത്തൊലിക്കാ സഭ അക്കാലത്തെ ഭരനാധികാരികളേ പ്രീതിപ്പെടുത്താന്‍ യേശുവിണ്റ്റെ ഉയിര്‍പ്പിണ്റ്റെ ഓര്‍മ്മദിവസത്തിനു ഈസ്റ്റര്‍ എന്നു പേരിട്ടു. നോക്കുക സാത്താന്‍ എങ്ങനെ സഭയുടെ കഴുത്തില്‍ പിടിമുറുക്കിയെന്നു. ഈസ്റ്റര്‍ മുട്ടകല്‍ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്‌. ഗര്‍ഭധാരണത്തെയാണു മുട്ടകല്‍ സൂചിപ്പിക്കുന്നത്‌. ഇതിനെപ്പറ്റി ഒരു കത്തോലിക്ക അച്ചനൊട്‌ ചൊദിച്ചപ്പോല്‍ കിട്ടിയ മറുപടി ഇതായിരുന്നു- മുട്ട വിരിഞ്ഞ്‌ കൊഴിക്കുഞ്ഞ്‌ ( ജീവന്‍) പുറത്തു വരുന്നത്‌ പോലെ യേശു മരിച്ചിയര്‍ന്നേറ്റുവെന്നു സൂചിപ്പിക്കാനാണു ഈസ്റ്റര്‍ മുട്ടകളെന്നു. ഇതൊക്കെ കേട്ട്‌ യേശു കരയുന്നു, സാത്താന്‍ ചിരിക്കുന്നു. ഈ ദേവതയുടെ പേരു പഴയനിയമത്തില്‍ പറയുന്നുണ്ട്‌- അസ്തേരോത്ത്‌ ദേവി. ക്രിസ്ത്മസ്‌ ആഖോഷം ലോകത്തിലെല്ലായൊടത്തും ഒരേ ദിവസമാണോ? ഈജിപ്റ്റില്‍ ക്രിസ്ത്മസ്‌ ജനുവരിയിലാണു.
http://www.bazaarinegypt.com/Christmas_in_Egypt.html

ഈസ്റ്ററിനും ക്രിസ്ത്മസിനും കൂടി അച്ചായന്‍മാര്‍ കുടിക്കുന്ന മദ്യത്തിണ്റ്റെ കണക്കാര്‍ക്കെങ്കിലുമറിയാമോ? ഓരോ വര്‍ഷവും ഈ രണ്ട്‌ ദിവസങ്ങളില്‍ അച്ചായന്‍മാര്‍ കുടിക്കുന്ന മദ്യത്തിണ്റ്റെ അളവു കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതാണൊ യേശു ആഗ്രഹിച്ചത്‌. ബൈബിള്‍ വ്യക്തമായി പറയുന്നു- മദ്യപാനി സ്വര്‍ഗ്ഗം അവകാശമാക്കയില്ലെന്ന്‌. ( ഒന്ന്‌ കൊരിന്ത്യര്‍ ആറിണ്റ്റെ പത്ത്‌, സദ്രിശ്യവാക്യങ്ങള്‍ ഇരുപത്തിമൂന്നിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തൊന്ന്‌ വരെ, ഗലാത്യര്‍ അഞ്ചിണ്റ്റെ ഇരുപത്തൊന്ന്‌)

* പൌരൊഹിത്യം.

യേശു നീക്കിക്കളഞ്ഞ പൌരോഹിത്യം ഇപ്പോഴും പിന്തുടരുന്ന സഭകല്‍ ക്രിസ്തീയമാണൊ എന്നു നം ചിന്തിക്കണം. മനുഷ്യനെഴുതിയ ഒരു പുസ്തകം (ആരാധനാ ക്രമം) നോക്കി അച്ചാന്‍മാര്‍ ചൊല്ലുന്നതിനു ജനം ആമേന്‍ എന്നു പറയുന്നതാണോ ആരാധന??? ആത്മാവിലും സത്യത്തിലും ആരാധിക്കാനാണു വചനം പറയുന്നത്‌. പള്ളിയരധനയെക്കുരിച്ച്ചും പൌരോഹിത്യത്തെക്കുറിച്ചും എണ്റ്റെ ഒരു പൊസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌- കൈപ്പണിയായതില്‍ ദൈവം വസിക്കുന്നോ?

http://shibuchekkulath.blogspot.com/2010/09/blog-post_7645.html

ഒരു സഭയില്‍ പറയുന്നു- സഭയിലേ കൂദാശകള്‍ സ്വികരിച്ച മനുഷ്യന്‍ നരകത്തില്‍ പോകില്ല്യെന്നു. ( ഈ കൂദാശകളൊന്നും വചനത്തിലുള്ളതല്ല, യേശു പറഞ്ഞിട്ടുള്ളതുമല്ല. യേശു പറഞ്ഞ ഏക കൂദാശ കര്‍ത്രുമേശയാണു). പിന്നിട്‌ ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞു ശവമടക്കുമ്പോള്‍ അച്ചന്‍ ആരാധനക്രമം നൊക്കി ചൊല്ലുന്നതിങ്ങനെയാണു- എണ്റ്റെ ബന്ധുക്കളും പ്രിയപ്പെട്ടവരുമേ, അടുത്തു വന്നു എനിക്കുവേണ്ടി കരയുവിന്‍. മ്രിത്യു എന്നെ പാതാളത്തില്‍ ബന്ധിച്ചിരിക്കുന്നു. അപ്പോല്‍ എന്താണി കൂദാശകളുടെ പ്രയോജനം. കൂദാശകള്‍ സ്വീകരിച്ചവന്‍ നരകത്തില്‍ പൊവില്ല എന്നുള്ളത്‌ കള്ളമാണെന്നു അച്ചന്‍ തന്നെ പരഞ്ഞില്ലേ. ഇനി വേറൊരു സഭയില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിനു മുന്‍പ്‌ അച്ചന്‍ പുസ്തകത്തില്‍ നോക്കി ചൊല്ലും- ഈ വിശുദ്ധതകള്‍ വിശുദ്ധിയും വെടിപ്പുമുള്ളവര്‍ക്ക്‌ മാത്രം നള്‍കപ്പെടുന്നു എന്ന്‌. കുര്‍ബാന കൊടുത്ത്‌ കഴിഞ്ഞു ജനം പിരിയുന്നതിനു മുന്‍പ്‌ അച്ചന്‍ പുസ്തകം നോക്കി വായിക്കും- ബലഹീനനും പാപിയുമായ അടിയാന്‍ ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന മൂലം ബലം പ്രാപിക്കേണ്ടതിനു എനിക്കു വെണ്ടിയും പ്രാര്‍ത്ഥിപ്പീന്‍ എന്നു. വിശുദ്ധമായ കുര്‍ബ്ബാനയര്‍പ്പിക്കുന്ന അച്ചന്‍ തന്നെ പറയുന്നു താന്‍ ബലഹീനനും പാപിയുമാണെന്നു!!! ഇതാണോ ആരാധന. കുര്‍ബ്ബാനയനുഷ്ടിക്കുമ്പോല്‍ അച്ചന്‍ പരയുന്നു ഇതു നിങ്ങളുടെ പാപം ക്ഷമിക്കുമെന്നു. യേശു പറഞ്ഞത്‌ ഇതു നിങ്ങള്‍ എണ്റ്റെ മരണത്തിണ്റ്റെ ഓര്‍മ്മയ്ക്കായി ചെയ്‌വീന്‍ എന്നാണു. പാപം വച്ചുകൊണ്ട്‌ തിരുരക്ത മാംസങ്ങല്‍ എടുക്കാന്‍ പാടില്ല. ഇന്നെത്ത്രപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്‌. രാവിലെ ഒരു സ്മോളടിച്ചിട്ട്‌ കുര്‍ബ്ബാന കൊള്ളാന്‍ വരുന്നവരുണ്ട്‌.
ഇപ്പോള്‍ ഇടവകകളില്‍ പണക്കാരും പ്രതാപികളുമായ മൂന്നോ നാലൊ കുടുംബങ്ങളാണു പള്ളി ഭരിക്കുന്നത്‌. അച്ചനും അവരുടെ ഇഷ്ടത്തിനൊത്ത്‌ പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഇന്നു മിക്കവാറും ഇടവകകളില്‍ കാണുന്നത്‌ അങ്ങോട്ടുമിങ്ങൊട്ടും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള മത്സരവും വ്യക്തികള്‍ തമ്മിലുള്ള ഈഗോയുമാണു. ഇടവകയൊഗം പോലീസിടപെട്ട്‌ കോമ്പ്രമൈസാക്കേണ്ട സ്ഥിതിയുമുണ്ടായിട്ടുണ്ട്‌. ഇവിടെയും യേശു ആരുമല്ലാതാകുന്നു.

* നേര്‍ച്ചയും തീര്‍ത്ഥാടനവും.

ഉദ്ദിഷ്ടകാര്യം സാധിപ്പിച്ചാല്‍ നൂറു വീട്‌ ഭിക്ഷയെടുത്ത്‌ കിട്ടുന്ന പനം കൊണ്ട്‌ വേളാംകണ്ണിയിലോ, മലയാറ്റൂരോ പോയി ആ പണം ഭണ്ട്ഡാരത്തിലിറ്റാമെന്നു നേര്‍ച്ച നേരുന്നവരുണ്ട്‌. ബൈബിളില്‍ ഇതു പറഞ്ഞിട്ടുണ്ടോ? ഇത്‌ ക്രിസ്തീയമാണോ? വിളിച്ചാള്‍ വിളികേള്‍ക്കുന്ന യേശു നമുക്കുള്ളപ്പോള്‍ എന്തിനാണു ഇതിണ്റ്റെ പുറകേ പോകുന്നത്‌? തങ്ങളുടെ പ്രവര്‍ത്തി കൊണ്ട്‌ ദൈവത്തെ പ്രസാദിപ്പിക്കനാണു ഇക്കൂട്ടര്‍ ശ്രമിക്കുന്നത്‌. എന്നാല്‍ വചനം പരയുന്നു- തണ്റ്റെ പ്രവര്‍ത്തികള്‍ മൂലം ഒരാളും നിതീകരിക്കപ്പെടുന്നില്ല, നീതിപ്രവര്‍ത്തികളൊക്കെയും കറപുരണ്ട തുണിപോലെയാണു ( യെശയ്യാ അറുപത്തിനാലിണ്റ്റെ ആറാം വാക്യം)

* ശിശുസ്നാനം.

എട്ടും പൊട്ടും തിരിയാത്ത ശിശുക്കളേ മാമോദിസ മുക്കണമെന്നു വചനം പറയുന്നുവോ? ശിശുസ്നാനമെന്നു പറയുമ്പൊഴും ചെയ്യുന്നതെന്താണു? സ്നാനം എന്നത്‌ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നതാണു. എന്നാല്‍ ശിശുസ്നാനത്തില്‍ ചെയ്യുന്നത്‌ വെള്ളം തളിക്കലാണു. ഇതിനെക്കുറിച്ച്‌ ഒരു സഭയിലെ ബിഷപ്പ്‌ പറഞ്ഞതിപ്പ്രകാരമാണു. ഇന്നു സഭയില്‍ നടക്കുന്ന പല ആചാരങ്ങള്‍ക്കും ബൈബിള്‍പരമയി യാതൊരടിസ്ഥാനവുമില്ല. അതുകൊണ്ടിതൊന്നും ക്രിസ്തീയമാനെന്നു സമ്മതിക്കാന്‍ എനിക്കാവില്ല. ഇന്നു സഭയിലെ അച്ചന്‍മാര്‍ പലരും സ്നാനപ്പെട്ടവരാണു( ജലസ്നാനം) പക്ഷെ അവരത്‌ പുറത്ത്‌ പറയുന്നില്ല. അതിനവറ്‍ക്കു അവരുടേ കുപ്പായവും സുഖഭോഗങ്ങളും തടസ്സമാണു. ഈസത്യങ്ങളൊന്നും അവര്‍ ജനങ്ങളോട്‌ പരയുന്നില്ല. ബൈബിളില്‍ പറയുന്നത്‌ വിശ്വാസമേറ്റുപറഞ്ഞുള്ള ജലസ്നാനം മാത്രമാണു. ശിശുസ്നാനം വചനത്തിനെതിരാണു.

* മരിച്ചവറ്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.

മരിച്ചവറ്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ? മരിച്ചുകഴിഞ്ഞു എന്തൊക്കെ കൂദാശകളനുഷ്ടിച്ചാലും ഒരു ഫലവുമില്ല. ഏഴാം ദിവസം ഒരു ഓര്‍മ്മപ്രാര്‍ഥന, അതുകഴിഞ്ഞു പതിന്നാലാം ദിവസം വേറൊരു പ്രാര്‍തന. എന്താ, ഏഴാം ദിവസം പ്രാര്‍തിച്ചതിനു ഫലമില്ലാഞ്ഞിട്ടാണോ പതിന്നാലാം ദിവസം പ്രാര്‍ഥിക്കുന്നത്‌. ഇതു വചനത്തില്‍ പറയുന്നുണ്ടോ? യോഹന്നാന്‍ അഞ്ചിണ്റ്റെ ഇരുപത്തെട്ടും ഇരുപത്തൊന്‍പതും വായിക്കുക. നന്‍മ ചെയ്തവര്‍ ജീവനായും തിന്‍മ ചെയ്തവര്‍ ന്യായവിധിക്കയും പുനരുദ്ധാനം ചെയ്യും. ഇതില്‍ അച്ചന്‍മാറ്‍ക്കും തിരുമേനിമാറ്‍ക്കും യാതൊരു കാര്യവുമില്ല. മരിച്ചതിനുശേഷം പ്രാര്‍ത്ഥനകൊണ്ട്‌ ഒരാളെ സ്വര്‍ഗ്ഗത്തിലേക്കയയ്ക്കാന്‍ സാദ്ധ്യമല്ലെന്നര്‍ത്ഥം.

* കുമ്പസാരം.

കുമ്പസാരം അതായത്‌ പാപങ്ങളേറ്റ്‌ പറയേണ്ടത്‌ സര്‍വ്വശക്തനും കാരുണ്യവാനുമായ ദൈവത്തിനു മുന്നിലോ അതോ ബലഹീനരും പാപികളുമാണെന്ന്‌ അവര്‍ തന്നെ സമ്മതിക്കുന്ന അച്ചന്‍മാറ്‍ക്കു മുന്നിലോ? ചിന്തിക്കൂൂ... ബൈബില്‍പരമയി ഇതിനെന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഉരല്‍ ചെന്നു മദ്ദളത്തൊട്‌ പറയുന്നത്‌ പോലെ ഒരു പാപി ചെന്നു തണ്റ്റെ പാപങ്ങള്‍ മറ്റൊരു കുപ്പായമിട്ട പാപിയോടു പറയുന്നു. ഇതുകൊണ്ടാര്‍ക്കാണു ഗുണം. പാപങ്ങളുമായി ദൈവത്തിനടുട്ടേക്കാണു വരേണ്ടത്‌, അച്ചണ്റ്റെ മുന്നിലേക്കല്ല. പാപം ക്ഷമിക്കന്‍ ഒരു മനുഷ്യനും അധികാരമില്ല, യേശുവിനു മാത്രമ്മേ അധികരമുള്ളുവെന്നു വചനം പറയുമ്പോള്‍ അച്ചണ്റ്റെ മുന്നില്‍ പാപമേറ്റു പറയുന്നതും, അതിനു ക്ഷ്മ കിട്ടിയെന്നു കരുതുന്നതും ശുദ്ധ അസംബന്ധമല്ലേ??? ചിന്തിക്കൂ....

* ഉത്സവങ്ങളും റാസകളും വെടിക്കെട്ടും.

ഉത്സവങ്ങളാചരിക്കുന്നതിനെ പ്പറ്റി വചനം എന്ത്പറയുന്നുവെന്നു നോക്കുക- നിങ്ങളുടെ ഉത്സവങ്ങള്‍ എനിക്കു വെറുപ്പാകുന്നു. നിങ്ങളുടെ ഉത്സവങ്ങല്‍ എനിക്കു അസഹ്യം.അവയെ ഞാന്‍ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങല്‍ കൈമലര്‍ത്തുമ്പോള്‍ ഞനെണ്റ്റെ കണ്ണു മറച്ചുകളയും- യെശയ്യാ ഒന്നാമദ്ധ്യായം പതിമ്മൂന്നു മുതല്‍ പതിനഞ്ചു വരെ.

ഏതു പുരൊഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളേ കുടെക്കൂടെ കഴിച്ചുംകൊണ്ട്‌ നില്‍ക്കുന്നു (എബ്രായര്‍ പത്തിണ്റ്റെ പതിനൊന്ന്‌). അച്ചന്‍മാരും കൂദാശകളും കൊണ്ടോരു ഫലവുമില്ലെന്നു വചനം പറയുന്നു. നിങ്ങള്‍ത്തന്നെയൊന്നു ചിന്തിച്ചു നോക്കുക- മരിക്കാന്‍ കിടക്കുന്ന ഒരു രോഗിയുടെയടുക്കല്‍ വന്ന്‌ അച്ചന്‍ അന്ത്യകുര്‍ബ്ബാന കൊടുത്തിട്ട്‌ അയാളെ മരിക്കാന്‍ വിടുന്നതല്ലാതെ, ഏതെങ്കിലുമൊരച്ചന്‍ രോഗിയെ സുഖപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ? നിങ്ങള്‍ പവ്വര്‍വിഷന്‍ ചാനലൊന്നു കണ്ട്നോക്കൂ, എത്രയോ മാറാരോഗികള്‍ സുഖപ്പെടുന്നു, കണ്ണു കാണുന്നു, തളര്‍ന്നു കിടന്നവര്‍ എഴുന്നേറ്റ്‌ നടക്കുന്നു,........ എന്താണു കാരണം?? ആ സഭകളില്‍ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുണ്ട്‌. അവിടെ പരിശുദ്ധാത്മാവിണ്റ്റെ ഫലങ്ങളുണ്ട്‌. അന്യഭാഷയും രോഗശാന്തിയുമുണ്ട്‌. അങ്ങനെ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണു യേശുവിനു വേണ്ടത്‌. യെശുവിനെ അന്വേഷിക്കാതെ ഇപ്പൊഴും രാഹുകാലവും നേരവും ജ്യോതിഷവും രാശിയുമൊക്കെ നൊക്കുന്ന ക്രിസ്ത്യാനികളുണ്ട്‌. അങ്ങനെയുള്ളവര്‍ക്കുള്ള ഫലം യെശയ്യാ എട്ടിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെയുള്ള വാക്യങ്ങളില്‍ പരയുന്നു- കൂരിരൂട്ടിലേക്ക്‌ അവരെ തള്ളിക്കളയും.

അതുകൊണ്ട്‌ പ്രിയപ്പെട്ടവരെ, നിങ്ങല്‍ വ്യര്‍ത്ഥമയ പാരമ്പര്യക്കെട്ടുകലില്‍ നിന്നും പുറത്തു വരിക. ആത്മാവിലും സത്യത്തിലും ആരാധിക്കുക. യേശു മാത്രം തണ്റ്റെ രക്ഷകനെന്നു വിശ്വസിക്കുക, മാനസാന്തരപ്പെടുക, വിശ്വസിച്ച രക്ഷ വായ്‌ കൊണ്ടേറ്റുപറഞ്ഞു സ്നാനപ്പെടുക. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

കൈപ്പണിയായതില്‍ ദൈവം വസിക്കുമോ?


വിശുദ്ധ ബൈബിളിനെ പഴയനിയമമെന്നും പുതിയനിയമമെന്നും തിരിച്ചിരിക്കുന്നു. പഴയനിയമം ന്യായപ്രമാണമാണു, കാരണം അന്ന്‌ പ്രവര്‍ത്തിയാലായിരുന്നു മനുഷ്യര്‍ നീതീകരിക്കപ്പെട്ടിരുന്നത്‌. പഴയനിയമത്തില്‍ പ്രവര്‍ത്തിയാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുമ്പോള്‍ പുതിയനിയമ മദ്ധ്യസ്ഥനായ യേശുക്രിസ്തു (എബ്രായര്‍ ഒന്‍പതിണ്റ്റെ പതിനഞ്ച്‌) പറയുന്നു- മനുഷ്യന്‍ വിശ്വാസത്താലത്രെ നീതീകരിക്കപ്പെടുന്നത്‌.ന്യയപ്രമാണത്തിണ്റ്റെ പ്രവര്‍ത്തിയാല്‍ ഒരാലും നീതീകരിക്കപ്പെടുകയില്ല എന്നു റോമര്‍ മൂന്നിണ്റ്റെ ഇരുപതും ഇരുപത്ത്‌ന്നും വാക്യങ്ങളില്‍ പറയുന്നു.. യേശു ലോകത്തിലേക്കു വരുന്നതിനുമുമ്പ്‌ യേശുവിണ്റ്റെ പ്ര്‍തിനിധീകരിക്കുന്ന സമഗമനകൂടാരം യഹോവ ഇസ്രായേല്‍ മക്കള്‍ക്കു കൊടുത്തു. യേശു വന്നു കഴിഞ്ഞ്‌ അതിണ്റ്റെ പ്രസക്തി ഇല്ലാതായി. അതു മനസ്സിലാക്കാതെ ഇന്നും സഭകള്‍ സമഗമനകൂടാരത്തിനെ പ്രതിനിധീകരിച്ച്‌ പള്ളികള്‍ പണിയുകയും, പുരോഹിതന്‍മാര്‍ ബലിയര്‍പ്പിക്കയും ചെയ്യുന്നു. പൌരോഹിത്യം ദൈവം നിര്‍ത്തലാക്കിയെന്നറിയാതെ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്‌ സഭയും പട്ടക്കാരും ജനങ്ങളെ ഇന്നും വലിച്ചിഴയ്ക്കുന്നു.
സമാഗമനകൂടരത്തിണ്റ്റെ വിവരനം പുറപ്പാട്‌ ഇരുപത്തഞ്ചു മുതല്‍ ഇരുപത്തേഴു വരെയുള്ള അദ്ധ്യായങ്ങളില്‍ വലരെ വിശദമായി പറയുന്നു. യഹോവയ്ക്കു തണ്റ്റെ ജനത്തോട്‌ കൂടെ വസിക്കാനാണു സമാഗമന കൂടാരം പണിയാന്‍ മോശെയോട്‌ കല്‍പ്പിച്ചത്‌. യഹോവതന്നെ അതിണ്റ്റെ നീളവും വീതിയും ഉയരവും ഏതു മരം കൊണ്ടുണ്ടാക്കണം എന്നിവയെല്ലാം പറഞ്ഞുകൊടുത്തു. അതി വിശുദ്ധനായ യഹൊവയുടെ സാന്നിദ്ധ്യം ഇറങ്ങണമെങ്കില്‍ അത്‌ അത്രയ്ക്ക്‌ പരിശുദ്ധവും ക്രിത്യവുമായിരിക്കണം. ( ഇന്ന്‌ പള്ളികളില്‍ വെള്ളമടിച്ച്‌ പോകുന്നവരെ എനിക്ക്‌ വ്യക്തിപരമായറിയാം, കമ്മിറ്റി മീറ്റിങ്ങുകളില്‍ അവര്‍ പറയുന്ന തെറിയും). ഈ സമാഗമനകൂടാരം പഴയനിയമകാലത്ത്‌ യഹൊവ ഇസ്രായേല്യര്‍ക്ക്‌ കൊടുത്തു. അവര്‍ ചെയ്യുന്ന പാപത്തിനു പരിഹാരമായി യാഗമ്രുഗത്തെ അറുത്തിരുന്നു. അതിനു ഒരു പ്രധാന കവാടമുണ്ട്‌, ഒരു യാഗപീഡം, കൈകാലുകള്‍ കഴുകാന്‍ വെള്ളം, മേശ, ധൂപം,കാഴ്ചയപ്പം-ഇതെല്ലാം അടങ്ങിയ വിശുദ്ധസ്തലം, അതിവിശുദ്ധസ്തലം. വിശുദ്ധസ്തലത്തെയും ജനങ്ങള്‍ നില്‍ക്കുന്ന സ്തലത്തെയും തിരശ്ശീലകൊണ്ട്‌ വേര്‍തിരിച്ചിരുന്നു. ഇതൊക്കെയാണു സമാഗമനകൂടാരത്തിലുണ്ടായിരുന്നത്‌. എന്നാലിതൊക്കെയും യേശുക്രിസ്തുവിണ്റ്റെ ക്രൂശുമരണത്തോടെ നീങ്ങിപ്പോയി എന്നു മനസ്സിലാക്കത്തവരാണു ഇന്നും സഭയുടെയും അച്ചന്‍മാരുടെയും തിരുമേനിമാരിടെയും പിറകെ നടക്കുന്നത്‌.
യേശുക്രിസ്തുവും സമാഗമനകൂടാരവും തമ്മിലുള്ള ബന്ധം.
സമാഗമനകൂടാരത്തിനു ഒരു വാതില്‍ മാത്രമായുള്ളു. അതുവഴിയല്ലതെയകത്തു കടക്കാന്‍ ആറ്‍ക്കും സാദ്ധ്യമല്ല്‌. പുതിയനിയമത്തില്‍ യേശു ഇപ്രകാരം പറഞ്ഞു-ഞ്ഞാന്‍ വാതിലാകുന്നു. എന്നിലൂറ്റെ കടക്കുന്നവന്‍ രക്ഷിക്കപ്പെടും (യോഹന്നാന്‍ പത്തിണ്റ്റെ ഒന്‍പത്‌).
യാഗപീഡം സ്ഥാപിച്ചിരിക്കുന്നത്‌ ഭൂനിരപ്പില്‍ നിന്നുമല്‍പ്പമുയര്‍ത്തിയണു. പാപമില്ലാത്ത യേശു പാപികള്‍ക്കു വേണ്ടി യാഗമായി അവണ്റ്റെ ക്രൂശുമരണം വഴിപോക്കര്‍ കാണാനായി അല്‍പ്പമുയര്‍ത്തി സ്ഥാപിച്ചുന്നു വചനം പറയുന്നു. ഇതുപോലെയാണു അന്നും ചെയ്തുവന്നിരുന്നത്‌, മനുഷ്യണ്റ്റെ പാപങ്ങല്‍ ഒരു മ്രുഗത്തിണ്റ്റെ മുകളില്‍ കെട്ടിവച്ച്‌ അതിനെ യാഗമയര്‍പ്പിച്ച്‌ ആ പാപത്തിന്ന്‌ പരിഹാരം കണ്ടിരുന്നു. അതിണ്റ്റെ രക്തം അവണ്റ്റെ പപം മോചിപ്പിക്കുന്നു. അതുപോലെതന്നെയാണ്‍ യേസുവും. നമുക്കുവേണ്ടി യേശു യാഗമായിത്തീറ്‍ന്നു. എബ്രായര്‍ ഒന്‍പതം അധ്യായം പന്ത്രണ്ട്മുതല്‍ പതിന്നലു വരെയുള്‍ല വാക്യങ്ങളില്‍ ഇങ്ങനെ പറയുന്നു-ക്രിസ്തുവോ, വരുവാനുള്ള നന്‍മകളുടെ മഹാപുരോഹിതനായി വന്നിട്ട്‌, കൈപ്പണിയല്ലാത്തതായി എന്നുവച്ചാലീ സ്രിഷ്ടിയിലുള്‍പ്പെടാത്തതായി വലിപ്പവും തികവുമേരിയ ഒരു കൂടാരത്തില്‍ക്കൂടെ ആട്ട്കൊറ്റന്‍മരുടെയും പശുക്കിടാങ്ങളുടേയും രക്തത്താലല്ല, സ്വന്ത രക്തത്താല്‍തന്നെ ഒരിക്കലായിട്ട്‌ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിച്ചു എന്നേക്കുമുല്ലൊരി വീണ്ടെടുപ്പ്‌ സാധിപ്പിച്ചു. വചനം ഇങ്ങനെ പറയുന്നു എങ്കില്‍ എന്തിനാ എല്ലാ ഞായറാഴ്ചയും ദിവ്യബലി എന്ന പ്രഹസനം സഭയും പട്ടക്കരും നറ്റത്തുന്നത്‌. ഇവര്‍ പിന്നെയും പിന്നെയും യേശുവിനെ ക്രൂശിക്കുന്നു.
കൈകാലുകള്‍ കഴുകാന്‍ വെള്ളം വച്ചിരിക്കുന്ന പാത്രം വിശുദ്ധിയെ സൂചിപ്പിക്കുന്നു. സകലപാപവും ഏറ്റുപറഞ്ഞ്‌ അവണ്റ്റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ചാല്‍ നാം വിശുദ്ധരായിത്തീരുന്നു എന്നു വചനം പറയുന്നു (എബ്രായര്‍ പത്തിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെ).
സ്വര്‍ണ്ണ വിളക്കുകാല്‍- വെളിച്ചത്തെ സൂചിപ്പിക്കുന്നു. യേശു പറഞ്ഞു- ഞാന്‍ ലോകത്തിണ്റ്റെ വെളിച്ചം ആകുന്നു (യോഹന്നാന്‍ ഒന്നിണ്റ്റെ ഒന്‍പത്‌, എട്ടിണ്റ്റെ പന്ത്രണ്ട്‌,ഒന്‍പതിണ്റ്റെ അഞ്ച്‌).
മേശ, ധൂപം, കാഴ്ചയപ്പം ഇതെല്ലാമടങ്ങിയ വിശുദ്ധ മന്ദിരം. യേശു പറഞ്ഞു- ഞാന്‍ ജീവണ്റ്റെ അപ്പം ആകുന്നു. എന്നെ തിന്നുന്നവന്‍ എന്നാലെ ജീവിക്കും. ( മത്തായ്‌ ഇരുപത്താറിണ്റ്റെ ഇരുപത്താറു,യോഹന്നാന്‍ ആറിണ്റ്റെ മുപ്പത്തഞ്ച്‌, യോഹന്നാന്‍ ആറിണ്റ്റെ നാല്‍പ്പത്തൊന്‍പത്‌ മുതല്‍ അന്‍പത്തൊന്ന്‌ വരെ). പുറപ്പാട്‌ മുപ്പതാം അദ്യായം മുപ്പത്തിനാലുമുതല്‍ മുപ്പത്തെട്ട്‌ വരെ പറഞ്ഞിരിക്കുന്ന ധൂപം നമ്മുടെ പ്രാര്‍ഥനയെ സൂചിപ്പിക്കുന്നു. പഴയനിയമത്തിലെ ധൂപം പുതിയനിയമത്തിലെ പ്രാര്‍ഥനയെ സൂചിപ്പിക്കുന്നു. കാരണം ധൂപത്തിലെ മണം സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴായിരുന്നു ദൈവതേജസ്സ്‌ ഇറങ്ങിയിരുന്നത്‌. ഇന്നു പ്രാര്‍ഥിക്കുമ്പൊല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറുപടി ലഭിക്കും പോലെ. അതാണു നമ്മല്‍ പാടുന്നത്‌- പ്രാകാരത്തിലെണ്റ്റെ മുന്‍പില്‍ യേശുവിനെ കാണുന്നു ഞാന്‍, യാഗപീഡം അവനത്രേ, ഭക്തന്‍മാരാം സഹോദരര്‍ വിളക്കുപോല്‍ കൂടെയുണ്ട്‌ പ്രാര്‍ഥനയില്‍ ധൂപമുണ്ട്‌, മേശമേലെന്നപ്പമുണ്ട്‌. (വെളിപ്പാട്‌ എട്ടിണ്റ്റെ മൂന്നും നാലും വാക്യങ്ങള്‍, വെളിപ്പാട്‌ അഞ്ചിണ്റ്റെ എട്ടാം വാക്യം വയിക്കുക). ഇപ്പോള്‍ പള്ളിയില്‍ പ്രാര്‍ഥനയില്ല, ധൂപക്കുറ്റി വീശി മനുഷ്യനെഴുതിവച്ചിരിക്കുന്ന പുസ്തകം നോക്കി അച്ചന്‍ വായിക്കും, ജനം ആമേന്‍ പറയും. പിശാച്‌ നോക്കി ചിരിക്കുന്നു.
ഇനിയും തിരശ്ശീല. പഴയനിയമത്തില്‍ ദൈവസ്സാന്നിദ്ധ്യത്തെ സാധാരണ ജനങ്ങളില്‍ നിന്നും മറയ്ക്കുന്ന തിരശ്ശീല. തിരശ്ശീലയെന്തിനാണെന്നു ചോദിച്ചാല്‍, പഴയനിയമകാലത്ത്‌ ദൈവസന്നിധിയില്‍ വരുവാന്‍ സാധാരണക്കാരനു കഴിയില്ലായിരുന്നു. ക്രുപാസനത്തില്‍ അടുത്ത്‌ വന്നാല്‍ അവന്‍ മരിക്കും. ഈ തിരശ്ശിലയ്ക്ക്‌ മൂന്നര ഇഞ്ച്‌ കട്ടിയും നാലര മീറ്റര്‍ നീളവുമുണ്ടായിരുന്നു. എന്നാല്‍ യേശുവിണ്റ്റെ വരവോടുകൂറ്റെ അവനിലണു ഈ ക്രുപ അടങ്ങിയിരുന്നത്‌. അതുകൊണ്ട്‌ എബ്രായര്‍ നാലിണ്റ്റെ പതിന്നാലു മുതല്‍ പതിനാറു വരെയുള്ള വാക്യങ്ങളില്‍ പറയുന്നു-കരുണ ലഭിപ്പാനും തക്കസമയത്ത്‌ സഹായത്തിനുള്ള ക്രുപ ലഭിപ്പാനും നാം ധൈര്യമായി ക്രുപാസനത്തിനു മുന്നില്‍ ചെല്ലുക. കര്‍ത്താവിണ്റ്റെ ക്രൂശുമരണത്തൊടുകൂടെ ഈ തിരശ്ശീല മുകല്‍ തൊട്ട്‌ അടിവരെ രണ്ടായി ചീന്തിപ്പോയി. വ്യക്തമായി പറഞ്ഞിരിക്കുന്നു- മുകള്‍ മുതല്‍ അടിവരെ, മൂന്നറ്‌രയിഞ്ച്‌ കനവും നാലര മീറ്റര്‍ നിളവുമുള്ള തിരശ്ശീല കീരിയത്‌ യഹോവയാം ദൈവമാണൂ. അത്‌ മനുഷ്യനു കീറാനസാദ്ധ്യമാണു. ക്രുപാസനത്തെ മറയ്ക്കുന്ന തിരശ്ശീല യഹോവതന്നെ കീറിയതിണ്റ്റെ അര്‍ഥം ദൈവവുമ്മനുഷ്യനുമിടയില്‍ ഇനിയൊരു മറവില്ല എന്നു കാണിക്കാനാണു. ആറ്‍ക്കും ദൈവസന്നിധിയില്‍ എപ്പൊഴും കടന്നുവരാം. ഇന്നു പല്ലികളില്‍ എന്തിനാ ഈ തിരശ്ശിലയിട്ടിരിക്കുന്നത്‌. മനുഷ്യണ്റ്റെ കണ്ണു അച്ചന്‍മാര്‍ കുരുടാക്കുന്നു. സത്യം അറിയാനാരും ശ്രമിക്കുന്നുല്ല. അച്ചന്‍മാരുള്‍പ്പടെ, സുഖഭൊഗങ്ങളില്‍ മുഴുകിയിരിക്കുന്നു. പൌരോഹിത്യം എന്നതും പുതിയനിയമത്തിലില്ല. യേശു മാത്രം ശ്രേഷ്ട്മഹാപുരോഹിതന്‍ (എബ്രായര്‍ നാലിണ്റ്റെ പതിന്നാലാം വാക്യം). പൌരോഹിത്യവും തിരശ്ശിലയുമൊക്കെയുള്ള സഭകളും പള്ളികളുമൊന്നും യേശുവിണ്റ്റേതല്ല.
ക്രുപാസനം യേശുവില്‍ വസിക്കുന്നത്കൊണ്ട്‌ ഉയിര്‍ത്തെഴുന്നേറ്റ്‌ യേശു കൈപ്പണിയായ മന്ദിരത്തിലേക്കല്ല, സ്വര്‍ഗ്ഗത്തിലേക്കാണു കരേറിയത്‌ എന്നു നാം വായിക്കുന്നു (എബ്രായര്‍ ഒന്‍പതിണ്റ്റെ ഇരുപത്തിനാലു). ഒരു മന്ദിരത്തില്‍ കര്‍ത്താവു വസിക്കുന്നില്ല. നം എവിടെ നിന്നു യേശുവിനെ വിളിക്കുന്നുവോ, അവിടെ യേശുവിണ്റ്റെ സാന്നിദ്ധ്യം ഇറങ്ങിവരും. തണ്റ്റെ ദേഹം എന്ന തിരശ്ശില യേശു കീറിയത്‌ നാം വിശുദ്ധമന്ദിരത്തില്‍ കയറാനല്ല, സ്വര്‍ഗ്ഗത്തിലേക്കു കയറാനത്രെ.
അതിവിശുദ്ധസ്ഥലം- പഴയനിയമത്തില്‍ ഇതിനു സമചതുരക്രിതിയാണെന്നു നാം വായിക്കുന്നു. ഇതു വരാന്‍ പോകുന്ന പുത്തന്‍ യരുശലേമിനെ സൂചിപ്പിക്കുന്നു (വെളിപ്പാട്‌ ഇരുപത്തൊന്നിണ്റ്റെ പതിനാറു).
പെട്ടകം- ഇവിടെയാണു ദൈവസ്സാന്ന്ദ്ധ്യം ഇറങ്ങുന്നത്‌. പെട്ടകത്തിനുള്ളില്‍ മന്ന, അഹരോണ്റ്റെ തളിര്‍ത്ത വടി, നിയമപുസ്തകം എന്നിവ വച്ചിരിക്കുന്നു ( എബ്രായര്‍ ഒന്‍പതിണ്റ്റെ നാലു). മരുഭൂമിയില്‍ ഇസ്രായേല്‍മക്കള്‍ക്ക്‌ യഹൊവ കൊടുത്ത ഭക്ഷണമാണു മന്ന, യഹൊവ കൊടുത്ത അഹരോണ്റ്റെ പൌരോഹിത്യത്തെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ യഹോവ അഹരോണ്റ്റെ വടിയെ തളിര്‍പ്പിച്ചു. മോശെയ്ക്കു യഹോവ കൊടുത്ത പത്ത്‌ കല്‍പ്പനകള്‍ പെട്ടകത്തിലുണ്ട്‌. അതുപോലെ ഇന്നും ചെയ്തുവരുന്നു. എന്നാല്‍ ഇതെല്ലാം ഒരുവനില്‍ അടങ്ങിയിരുക്കുന്നു- അതാണു നമ്മുടെ രക്ഷകനായ യേശുക്രിസ്തു.
യേശുവിനെ ലോകത്തിലേക്ക്‌ അയച്ചപ്പോല്‍ പിതാവാം ദൈവം പഴയ കാര്യങ്ങല്‍ നീക്കിക്കളഞ്ഞു.എന്നാല്‍ പിതാവുപേക്ഷിച്ചതിനെ പലരും ഇന്നും കൈവിട്ടിട്ടില്ല.എബ്രായര്‍ പത്തിണ്റ്റെ ഒന്‍പതാം വാക്യം- അവന്‍ രണ്ടമത്തേതിനെ സ്ഥാപിക്കന്‍ ഒന്നാമത്തെതിനെ നീക്കിക്കളഞ്ഞിരിക്കുന്നു. യേശു വരുന്നു എന്നതിണ്റ്റെ നിഴല്‍ ആയിരുന്നു സമാഗമനകൂടാരം. അതുകൊണ്ടാണു സമാഗമനകൂടരത്തിലുണ്ടായിരുന്നതെല്ലാം യേശുവില്‍ പൂര്‍ണ്ണമായെന്നു വചനത്തില്‍ പറഞ്ഞിരിക്കുന്നത്‌. ഒന്നാമത്തെതിനു കുറവില്ലായിരുന്നെങ്കില്‍ രണ്ടാമത്തെതിനു ഇടം അന്വേഷിക്കയില്ലായിരുന്നു (എബ്രായര്‍ എട്ടിണ്റ്റെ ഏഴ്‌). ഒന്നാമത്തെത്‌ സമാഗമനകൂടാരം രണ്ടാമത്തേത്‌ യേശുക്രിസ്തു. പൌരോഹിത്യം യേശു നീക്കിയെന്നു പറഞ്ഞല്ലൊ. ഇപ്പോഴത്തെ പുരോഹിതന്‍മാരെക്കുറിച്ച്‌ വചനം പറയുന്നത്‌ നോക്കുക-ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടേക്കൂടെ കഴിച്ചും കൊണ്ട്‌ നിള്‍ക്കുന്നു (എബ്രായര്‍ പത്തിണ്റ്റെ പതിനൊന്ന്‌). പുരോഹിതന്‍മാരും തിരുമേനിമാരും ബൈബിള്‍ വായിക്കട്ടെ. അവര്‍ ചെയ്യില്ല, സത്യം മനസ്സിലാക്കന്‍ ജനങ്ങളേ സമ്മതിക്കത്തുമില്ല.
ഇന്ന്‌ ലോകത്തിണ്റ്റെ ഈ സഭകള്‍ പാരമ്പര്യം കൈവിട്ടിട്ടില്ല. അവര്‍ ഇപ്പോഴും പഴയനിയമകാലത്തു തന്നെ. വചനം പറയുന്നു- ന്യായപ്രമാണം അനുസരിക്കുന്നെങ്കില്‍ മുഴുവന്‍ അനുസരിക്കണം, ഒന്നില്‍ തെറ്റിയാല്‍ മുഴുവനും തെറ്റി. യേശു വന്നതോടുകുടെ പൌരോഹിത്യവും യാഗവും നീങ്ങിപ്പോയി. ബൈബിള്‍ പറയുന്നു- ഒരിക്കല്‍ എന്നന്നേക്കുമയി യേശു യാഗമായി. അവണ്റ്റെ രക്തത്താല്‍ മാത്രമേ പാപപരിഹാരമുള്ളൂ. സെഖര്യാവോട്‌ കൂടെ പൌരൊഹിത്യം നിങ്ങി. എന്നാലിന്നോ... അഹരോണ്റ്റെ പൌരൊഹിത്യ പാരമ്പര്യത്തെ പിന്തുടരുന്നു.നീളന്‍ കുപ്പായം, അഹരൊണ്റ്റെ വടി, തലയിലേ തുണി, നടുക്കെട്ട്‌- ഇതെല്ലാം പഴയനിയമ ആചാരങ്ങള്‍ അല്ലേ. ഇതിന്നും ഇവര്‍ക്കെന്തേ മനസ്സിലാകാത്തത്‌? ബൈബിള്‍ കോളേജുകളും മൌനം പാലിക്കുന്നു..
പുതിയനിയമത്തില്‍ യേശു നമ്മെ വിലിച്ചിരിക്കുന്നത്‌ അഹരിണ്റ്റെ പൌരോഹിത്യത്തിലേക്കല്ല, രാജകീയ പുരൊഹിതവര്‍ഗ്ഗമായിട്ടാണു ( ഒന്ന്‌ പ്ത്രോസ്‌ രണ്ടിണ്റ്റെ ഒന്‍പത്‌). ഒരിക്കല്‍ എന്നന്നേക്കുമായി യേശു യാഗമയിത്തീറ്‍ന്നു. പിന്നെന്തിനാണു നേര്‍ച്ചകളും കാഴ്ചകളും, ആചാരങ്ങളും അനുഷ്ടാനങ്ങലും. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി, തിളങ്ങുന്ന കുപ്പായമിട്ട്‌ അച്ചന്‍ മനുഷ്യന്‍ എഴുതിയ പുസ്തകം നൊക്കി വായിക്കുന്നതിനു ആമേന്‍ പറഞ്ഞു ഉറക്കം തൂങ്ങിയിരുന്നിട്ട്‌ തിരിച്ചുവരുന്നതില്‍ എന്തര്‍ഥമാണുള്ളത്‌. പാരമ്പര്യം വിട്ട്‌ ആത്മാവിലും സത്യത്തില്‍മാരാധിച്ചില്ലെങ്കില്‍ നരകം തന്നെ ഫലം.യേശുവില്‍ വിശ്വസിക്കുന്നവനു നിത്യജിവനുണ്ടെന്നാണു വചനം. യേശു പറഞ്ഞ പുതിയനിയമകല്‍പ്പനകള്‍ അനുസരിക്കാതെ യാതൊന്നും നമ്മെ രക്ഷയിലേക്കു നയിക്കില്ല. വിശ്വസിക്കുക, മനസാന്തരപ്പെടുക, രക്ഷയേറ്റുപറഞ്ഞു സ്നാനപ്പെടുക.
എല്ലാ സഭയിലും പാപപരിഹാരത്തിനായി ഈ യഗം അര്‍പ്പിക്കപ്പെടുന്നു എന്നു കുര്‍ബ്ബാനയ്ക്കുമുമ്പ്‌ പറയും. എന്നാല്‍ ബൈബിള്‍ വ്യക്തമായി പറയുന്നു കുടെകൂടെ യാഗം കഴിക്കുന്നത്‌ കൊണ്ട്‌ ഒരു ഫലവുമില്ലെന്നു ബൈബിള്‍ പറയുന്നു. തിരുവത്താഴം സ്വികരിക്കുന്നത്‌ കര്‍ത്താവിണ്റ്റെ മരണത്തെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണു.
പഴയനിയമകാലത്ത്‌ പാപപരിഹാരത്തിനു പാപപരിഹാരത്തിനു മ്രുഗങ്ങളുറ്റെ രക്തം ഉപയൊഗിച്ചെങ്കില്‍ ദൈവപുത്രനായ യേശുവിണ്റ്റെ രക്തം നമ്മെ എത്രയധികം ശുദ്ധീകരിക്കും. അന്നു കുഞ്ഞാടിണ്റ്റെ രക്തം വാതില്‍പ്പടിമേല്‍ തളിച്ചപ്പോല്‍ യഹൊവ ഇസ്രായേലിനൊട്‌ പരഞ്ഞു- രക്തം മുദ്രയാകുന്നിടത്ത്‌ സംഹാരകന്‍ തൊടുകയില്ലെന്നു. അങ്ങനെയെങ്കില്‍ നമ്മെ യേശുവിണ്റ്റെ രക്തം കൊണ്ട്‌ മുദ്ര വച്ചാല്‍ സംഹാരകന്‍ നമ്മോടടുക്കുമോ? അതത്രേ വിശ്വാസം. വിശ്വാസമാണൂ നാം വായ്കൊണ്ടേറ്റ്‌ പറഞ്ഞു സ്നാനപ്പെടേണ്ടത്‌. അങ്ങനെയാണു നാം രക്ഷിക്കപ്പെടുന്നതും. എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി, സംഹരദുതനെന്നെ കടന്നുപോയി, കുഞ്ഞാടിണ്റ്റെ വിലയേറിയ നിണത്തില്‍, മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍. ഈ പാട്ട്‌ പാടുമ്പോല്‍ നാം സ്വയം ഒന്നു ചിന്തിക്കണം- നാം രക്ഷിക്കപ്പെട്ടിട്ടുണ്ടോ?ഏതെങ്കിലും സഭയോ, അച്ചന്‍മരോ ഈ രക്ഷ പറഞ്ഞു കൊടുക്കുന്നുണ്ടോ? രക്ഷിക്കപ്പെടുന്നവരേ ദിനം പ്രതി കര്‍ത്താവു സഭയൊടു ചേര്‍ക്കുന്നു( അപ്പോ രണ്ടിണ്റ്റെ നാല്‍പ്പത്തേഴ്‌). യേശുവിണ്റ്റെ ശരീരമാകുന്ന ആ സഭയെയാണു (മണവാട്ടി സഭ) ചേര്‍പ്പാനാണു കര്‍ത്താവു വരുന്നത്‌. പൌരോഹിത്യവും,തിരശ്ശീലയും യാഗവുമൊക്കെയുള്ള പാരമ്പര്യ സഭകള്‍ മണവാട്ടി സ്ഭയിലിള്‍പ്പെടില്ല.
വിശ്വസിക്കുക, മാനസാന്തരപ്പെടുക, രക്ഷയേറ്റുപറഞ്ഞു സ്നാനപ്പെടുക. കര്‍ത്താവിണ്റ്റെ ശരീരമാകുന്ന സഭയൊട്‌ ചേരുക. നല്ലത്‌ വരട്ടേ....

ബൈബിളിലെ കോഡുഭാഷ

ലോകത്തിലെ പുരാതന സംസാരഭാഷകള്‍ ഒന്നുംതന്നെ ഇന്ന്‌ അതേപടി നിലനില്‍ക്കുന്നില്ല. ആദ്യമായി ലിപി രൂപീകരിക്കപ്പെട്ടത്‌ എബ്രായഭാഷയിലും ഫിനിഷ്യന്‍ ഭാഷയിലുമായിരുന്നു എന്നാണു ചരിത്രം. ഫിനിഷ്യന്‍ ഭാഷ ഇന്നതേപടി നിലനില്‍ക്കുന്നില്ല. എന്നാല്‍ ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുരാതന എബ്രായഭാഷ ഇന്നു പുനര്‍ജ്ജീവിച്ചിരിക്കുന്നു. പുരാതന ബൈബിളിലെ എബ്രായഭാഷ തന്നെയാണു ഇസ്രായേലിണ്റ്റെ ഔദ്യോഗിക ഭാഷ. രണ്ടായിരം വര്‍ഷങ്ങല്‍ക്ക്‌ ശേഷം ഒരു ഭാഷ അതിണ്റ്റെ പുരാതന രൂപത്തില്‍ വരിക!!!!! അതൊരു മഹാദ്ഭുതം തന്നെയാണു.

എന്നാലിതിനും യഹോവയ്ക്കു ഉദ്ദേശ്യമുണ്ടെന്നു വെളിപ്പെട്ടിരിക്കുന്നു. ഇനിയെന്ത്‌ എന്നു ഇന്നത്തെ മനുഷ്യന്‍ പകച്ചുനില്‍ക്കുമ്പോള്‍ അതിനുത്തരം മോശെ എഴുതിയ എബ്രായഭാഷയിലുള്ള ഗ്രന്ധങ്ങളിലും ( ഉള്‍പ്പത്തി, പുറപ്പാട്‌, ലേവ്യ, സംഖ്യ, ആവര്‍ത്തനം) ചില പഴയനിയമ ഗ്രന്ധങ്ങളിലുമുള്ളതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.ആധുനിക സാങ്കേതിക വിദ്യകളുപയൊഗിച്ച്‌ കമ്പ്യൂട്ടര്‍ മുഖേന കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു കോഡുഭാഷ പുരാതന ഹീബ്രു ബൈബിളിലുണ്ടെന്നു ഇസ്രായേലിലെ ശാസ്ത്രജ്ഞനായ ഡോ. ഏലിയാഹു റിപ്സ്‌ കണ്റ്റെത്തിയിരിക്കുന്നു. അതെ! ബൈബിളിനകത്ത്‌ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന മറ്റൊരു ബൈബിള്‍!!!!!!!!!!

http://www.paranormality.com/bible_code.shtml
http://www.despatch.cth.com.au/Articles_V/Torah_Extracts.htm

ദാനിയേല്‍ പ്രവചനം പണ്ട്രണ്ടാമദ്ധ്യായംനാലാം വാക്യം-നീയോ ദാനിയേലേ, അന്ത്യകാലം വരെ ഈ വചനങ്ങളേ അറ്റച്ചു പുസ്തകത്തിന്ന്‌ മുദ്രയിടുക.പലരും അതിനെ പരിശോധിക്കയും ജ്നാനം വര്‍ദ്ധിക്കുകയും ചെയ്യും. യെശയ്യാവു ഇരുപത്തൊമ്പതാം അദ്ധ്യായം പതിനൊന്ന്‌ മുതല്‍ പത്തൊമ്പത്‌ വരെ വാക്യങ്ങളിലും ഇതിനെപ്പറ്റി പറയുന്നു. "അന്നാളില്‍ ചെകിടന്‍മാര്‍ പുസ്തകത്തിലെ വചനങ്ങളേ കേള്‍ക്കുകയും കുരുടന്‍മാര്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും ചെയ്യും". മൂവായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ എഴുതിവച്ചിരുന്നത്‌ യാധാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു!!!!!!!!!!!!!

യരുശലേമില്‍ ഒരു ആറ്റൊമിക്‌ ഹോളോ കോസ്റ്റ്‌ ഉണ്ടാകുമെന്നു യെശയ്യാ ഇരുപത്തൊമ്പതിണ്റ്റെ ഒന്നു മുതല്‍ ആറാം വാക്യത്തില്‍ വരെ പറയുന്നു. അരിയേല്‍ എന്ന പദമാണു യെരുശലേമെന്നതിനു ഉപയോഗിച്ചിരിക്കുന്നത്‌. അത്‌ യരുശലേമിണ്റ്റെ പുരാതനനാമമായിരുന്നുവെന്നു വ്യക്തമാണു. അതോടോപ്പം ലോകമഹായുദ്ധം എന്നും അവിടെത്തന്നെ കാണുന്നുണ്ട്‌. അരീയേല്‍ എന്ന എബ്രായ പദത്തിണ്റ്റെയര്‍ഥം- കരിഞ്ഞ കാണിക്കയര്‍പ്പിക്കുന്നയിടം എന്നാണു. കമ്പ്യൂട്ടറിണ്റ്റെ വിവിധ സീക്വന്‍സില്‍ പരിശൊധിച്ചിട്ടും ആദ്യത്തെ ആറ്റംബോംബ്‌ വീഴുന്നത്‌ യരിശലേമില്‍ത്തന്നെയാണത്രേ. അതിനോട്‌ ചേറ്‍ന്നു ലിബിയ എന്ന പേരു കാണുന്നതിനാല്‍ ഒരുപക്ഷെ ആദ്യ ആറ്റംബോംബ്‌ പ്രയോഗിക്കുന്നത്‌ ലിബിയ ആയിരിക്കുമെന്നു കരുതപ്പെടുന്നു.

http://www.halexandria.org/dward420.htm
http://www.muphin.net/biblecode/02.htm

ഇവിടെ ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്‌. തൊണ്ണൂറ്റാറു ജനുവരി ഇരുപത്തേഴാം തീയതി ലിബിയയുടെ ഭരണാധികാരി ഗദ്ദാഫി അറബിരാഷ്ട്രങ്ങളൊട്‌ ചെയ്ത ആഹ്വാനം- സകല അറബി രാജ്യങ്ങളും യിസ്രായേലിനെതിരായി ആണവായുധങ്ങള്‍ സംഭരിക്കുക.. ഇന്ന്‌ ലോകരാഷ്ട്രങ്ങള്‍ സംഭരിച്ചുവച്ചിരിക്കുന്നതില്‍ നിന്നും ഒരൊറ്റ അണുബോംബ്‌ വിവരംകെട്ട ഒരു രാഷ്ട്രീയനേതാവിണ്റ്റെ അധീനതയില്‍ ആകുകയോ അരബിരാജ്യങ്ങല്‍ അണുബോംബ്‌ ഉണ്ടാക്കുകയോ ചെയ്താല്‍ യുഗാന്ത്യത്തിനു പിന്നെ കാലതാമസം ഉണ്ടാകയില്ല. ഇറാണ്റ്റെ ആണവപരിപാടി മനസ്സിലോറ്‍ക്കുക, അവിടുത്തെ പ്രസിഡണ്റ്റിനെയും. ഭീകറന്‍മാരായ മത തീവ്രവാദികള്‍ അതിനാണു ശ്രമിക്കുന്നത്‌.

യെരുശലേമില്‍ വീഴുന്ന ആറ്റംബൊംബ്‌ മൂന്നാം ലോകമഹായുദ്ധത്തിണ്റ്റെ തുടക്കമായിരിക്കും. ബൈബിള്‍ പ്രവചനഭാഷയില്‍ പറഞ്ഞാല്‍ അതാണു അര്‍മ്മഗ്ഗദ്ദോന്‍ യുദ്ധം.യരുശലേമിലൊരു ചെറിയ സൈന്യമൊഴികെ ബാക്കി യാഹുദന്‍മാരെല്ലാം യുദ്ധത്തില്‍ നശിക്കും. മെദിഗ്ഗൊ താഴ്‌വരയില്‍ കടല്‍ പൊലെ കിറ്റക്കുന്ന ശത്രുസൈന്യം വിജയാഖോഷം നടത്തുന്നതിനിടയില്‍ അതിഭയങ്കരമായ ഭൂകമ്പം ഉണ്ടാകും. അതുനിമിത്തം പരിഭ്രമിച്ചിരിക്കുന്ന ശത്രുക്കളുടെമേല്‍ യരുശലേമില്‍ ശേഷിച്ചിരിക്കുന്ന്ന യാഹുദന്‍മാര്‍ കെമിക്കല്‍/ബയോളജിക്കല്‍ ബോംബുകള്‍ വര്‍ഷിക്കും. അതു കാരണം ശരീരം നിവറ്‍ന്നു നില്‍ക്കാനാവാതെവണ്ണം ബലഹിനമായിത്തിരുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യും. ശത്രുക്കള്‍ കണ്ണുകാണാതെ പരസ്പരം ആയുധങ്ങള്‍ പ്രയൊഗിക്കും. ഈയവസരത്തില്‍ യാഹുദന്‍മാര്‍ യുദ്ധം ചെയ്തു ശത്രുക്കളേ തോല്‍പ്പിച്ച്‌ അവരുടെ സ്വത്തുക്കള്‍ സ്വന്തമാക്കും- സെഖര്യാവ്‌ പതിന്നാലിണ്റ്റെ പന്ത്രണ്ട്‌ മുതല്‍ പതിന്നാലു വരെയുള്ള വാക്യങ്ങള്‍. പതിന്നാലാമദ്ധ്യായം മുഴുവന്‍ അര്‍മ്മഗദ്ദോന്‍ യുദ്ധത്തിനെക്കുറിച്ചാണു. ഇതു സംഭവിക്കുകതന്നെ ചെയ്യും- കാരണം ബൈബിള്‍ മാത്രമാണു സത്യം.

http://www.spiritualresearchfoundation.org/articles/id/spiritualresearch/spiritualscience/അര്മാഗേട്ടോന്‍

"അന്ന്‌ അവണ്റ്റെ കാല്‍ യെരുശലേമിനെതിരെ കിഴക്കുള്ള ഒലിവുമലയില്‍ നില്‍ക്കും, ഒലിവുമല കിഴക്കു പടിഞ്ഞാറായി നടുവേ പിളര്‍ന്ന്‌ പൊകും... എണ്റ്റെ ദൈവമായ യഹൊവയും തന്നൊടുകൂടെ സകല വിശുദ്ധന്‍മാരും വരും.." (സെഖര്യാവ്‌ നാലു മുതല്‍ ഇരുപത്തൊന്നു വരെ). ഒലിവുമലയില്‍ ഒരു ട്യുറിസ്റ്റ്‌ റിസോര്‍ട്ട്‌ പണിയാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഞെട്ടിക്കുന്ന ഈ സത്യം കണ്ടെത്തി- അതെ ഒലിവുമല പിളര്‍ന്നു കഴിഞ്ഞു. കുറച്ചു ഭൂമി കുഴിച്ചപ്പോല്‍ത്തന്നെ അതു കണ്ടുപിടിച്ചു. കുറച്ചു കുഴിച്ചു കഴിഞ്ഞപ്പോല്‍ ഒരു അഗാധ ഗര്‍ത്തം കണ്ടു. എന്നുവച്ചാല്‍ ഇനി താമസമില്ലെന്നു

http://www.eschatology.org/index.php?option=com_content&view=article&id=156:zechariah-and-the-new-covenant-part-1&catid=41:second-coming-of-christ&Itemid=൬൧

അതെ, യേശുവിണ്റ്റെ രണ്ടാം വരവിന്നായി ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു!! ഇസ്രായേലെന്ന ക്ളോക്കിണ്റ്റെ സൂചികള്‍ രണ്ടും പന്ത്രണ്ടിലെത്താന്‍ നിമിഷങ്ങള്‍ മാത്രം. മാനസാന്തരപ്പെടുക, രക്ഷിക്കപ്പെടുക. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായംഗീകരിച്ച്‌ സ്നാനപ്പെടുക. കര്‍ത്താവിനെ വരവേല്‍ക്കാനൊരുങ്ങുക. നല്ലത്‌ വരട്ടെ.

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

രണ്ട്‌ വാര്‍ത്തകള്‍

* കുറ്റവും ശിക്ഷയും. (മനൊരമ, സെപ്റ്റംബര്‍ രണ്ട്‌, ബഹറൈന്‍ എഡിഷന്‍)

മാതാപിതാക്കളേ കൊലപ്പെടുട്ടിയതിനു കൌമാരക്കാരനായ ഇന്ത്യന്‍ വംശജനെ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റ്‌ ചെയ്തു. സഹീദ്‌ മഖ്ദ എന്ന്‌ പതിനെട്ട്കാരന്‍ തണ്റ്റെ രണ്ട്‌ കൂട്ട്കാരുടെ സഹായത്തൊടെ പിതാവായ ഹനീഫ്‌ മഖ്ദ, മാതാവായ ഫാത്തിമ മഖ്ദ എന്നിവരെ കിടപ്പുമുറിയില്‍ തടിക്കഷനം കൊണ്ടടിച്ചുകൊന്നെന്നാണു കേസ്‌. മാതാപിതാക്കളെ കൊല്ലാന്‍ തണ്റ്റെ കൂട്ട്കാര്‍ക്ക്‌ ഹനീഫ്‌ ആയിരം റാന്‍ഡ്‌ നല്‍കി. മരണശേഷം മാതാപിതാക്കളുടെ ഇന്‍ഷ്വറന്‍സ്‌ തുകയില്‍ നിന്നും രണ്ടരലക്ഷം രാന്‍ഡ്‌ കൂടെ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

ബാക്കികൂടെ കേട്ടോളു, കൊലപാതകത്തിനുശേഷം വീട്ടിലെ കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വാഹം അപകടത്തില്‍ പെട്ട്‌ കൂട്ടുകാരിലൊരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയിലും മരിച്ചു. രണ്ടാമത്തേവണ്റ്റെ മരണമൊഴിയിലാണു സഹീദ്‌ മഖ്ദയെന്ന നിചനായ മകണ്റ്റെ പങ്ക്‌ വെളിപ്പെട്ടത്‌.

* വാഹനാപകടം (ഗള്‍ഫ്‌ മാധ്യമം, ആഗസ്റ്റ്‌ മുപ്പത്‌, കുവൈറ്റ്‌).

നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന ബസ്സും പോലീസ്‌ വാഹനവും കൂട്ടിയിടിച്ച്‌ മലയാളിയായ മെയില്‍ നഴ്സ്‌ മരിച്ചു. കോഴിക്കോട്‌ സ്വദേഷി ബിജു ജോണാണു മരിച്ചത്‌. ഭാര്യയും മൂന്ന്‌ കുഞ്ഞുങ്ങളുമുണ്ട്‌. കൂടെയുണ്ടായിരുന്നവരെയെല്ലാം പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിലൊരു ഗര്‍ഭിണിയും ഉള്‍പ്പെടും.

ഇനിയാണു മാധ്യമം പത്രത്തിണ്റ്റെ പച്ചത്തൊലി പുറത്ത്‌ വരുന്നത്‌. തുടറ്‍ന്നു വായിക്കുക- അപകടത്തില്‍പെട്ട ബസ്സിണ്റ്റെ ഡ്രൈവര്‍ കെ.എം.സി.സി ക്ളാസ്സിക്‌ യൂണിറ്റ്‌ ജോയിണ്റ്റ്‌ കണ്‍വ്വീനര്‍ നാസര്‍ ആണു. അയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസറിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അഭ്യര്‍ധിച്ചു.

ഒരാള്‍ മരിച്ചു, വളരെപ്പേര്‍ പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്നു ഗര്‍ഭിണിയായ നഴ്സ്‌ ഉള്‍പ്പടെ (ആ സഹൊദരിക്ക്‌ ഓപ്പറേഷന്‍ നടത്തിയെന്നാണു കേട്ടത്‌). അവറ്‍ക്കുവേണ്ടിയൊന്നും പ്രാര്‍തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌ അപകടം വരുത്തിയ ബസിണ്റ്റെ മുസ്ളീം ഡ്രൈവര്‍ക്ക്‌ വേണ്ടി മാത്രം. എങ്ങനൊണ്ട്‌????

ഹാ..... മുസ്ളീം കിഡ്നി ആവശ്യമുണ്ടെന്നു പരസ്യം ചെയ്ത പത്രമല്ലേ. ഇതേ പ്രതീക്ഷിക്കാവൂ.





2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

പലസ്തീണ്റ്റെ അവകാശി ആരാണു??

'യരുശലേം അറബികളുടെ നാടാണു, അവിടെ മറ്റാരുടെയും താല്‍പര്യങ്ങള്‍ ഞങ്ങളംഗികരിക്കയില്ല. അവിടെ ഭരിക്കേണ്ടത്‌ ഇസ്ളാം മതരാഷ്ട്രമാണു.പന്നികളുടെയും കുരങ്ങന്‍മാരുടെയും സന്താനങ്ങളോട്‌ ഞങ്ങള്‍ പകരം ചെയ്യും'- വൊയ്സ്‌ ഓഫ്‌ പലസ്റ്റിന്‍ എന്ന റേഡിയോയിലൂടെ മുസ്ളിം നേതാവ്‌ ഷൈക്‌ എക്രീമ സാബ്രി പ്രഖ്യാപിച്ചതാണിത്‌.

'എന്നെങ്കിലും യരുശലേം ഞങ്ങള്‍ തിരിച്ചുപിടിക്കും'- രണ്ടായിരത്തിമൂന്ന്‌ സെപ്റ്റെംബര്‍ പതിനാറിനു യാസ്സര്‍ അറഫാത്‌ പ്രഖ്യാപിച്ചു.

യരുശലേം എന്ന പേരിണ്റ്റെയര്‍ത്ഥം സമാധാനനഗരമെന്നാണെങ്കിലും ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിട്ടില്ലാത്ത യരിശലേമിണ്റ്റെ മേല്‍ അറബി മുസ്ളിങ്ങള്‍ നടത്തുന്ന അവകാശവാദങ്ങളില്‍ രണ്റ്റെണ്ണമാണു മുകളില്‍ പറഞ്ഞത്‌. ഇന്ന്‌ ലോകത്തില്‍ നടക്കുന്ന സംഭവങ്ങലെല്ലാം ബൈബിളിലെ പ്രവചനങ്ങലുടെ നിവ്രുത്തിയാണു. ബൈബിള്‍ പ്രവചനങ്ങലുടെ അടിസ്താനത്തില്‍ യരുശലേം ഉള്‍പ്പെട്ട പലസ്തീന്‍ നാടിണ്റ്റെ അവകാശികള്‍ ആരാണു? അറബി മുസ്ളിങ്ങളിടെ അവകാശവാദം ശരിയാണോ?

വിശുദ്ധ ബൈബിള്‍, ഖുറാന്‍ എന്നിവപ്രകാരം പലസ്തീന്‍ നാട്‌ അബ്രഹാമിണ്റ്റെ വാഗ്ദത്തസന്തതികല്‍ക്കുള്ളതാണു. ഖുറാന്‍ സൂറ പതിനേഴ്‌, വചനം നൂറ്റിനാലില്‍ ഇങ്ങനെ പറയുന്നു- 'ഫിര്‍ദൌനെ നശിപ്പിച്ചശേഷം ബനു ഇസ്രാ ഈലിനോട്‌ നാം പറഞ്ഞു, നിങ്ങള്‍ ഈ ഭൂമിയില്‍ താമസിച്ചുകൊള്‍ക'.

സൂറ അഞ്ച്‌ വചനങ്ങള്‍ ഇരുപതും ഇരുപത്തൊന്നും. മൂസ്സാ തെണ്റ്റെ ജനങ്ങളോട്‌ പറഞ്ഞ സന്ദര്‍ഭം നിങ്ങളോര്‍മ്മിക്കുവീന്‍..' എണ്റ്റെ ജനങ്ങളേ, അള്ളാഹു നിങ്ങള്‍ക്കു വിധിച്ചിട്ടുള്ള പരിശുദ്ധഭൂമിയില്‍ നിങ്ങള്‍ കടക്കുവീന്‍. നിങ്ങള്‍ പുറങ്ങോട്ട്‌ മാറരുത്‌. അപ്പോല്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും'.

സൂറ നാല്‍പ്പ്പത്തഞ്ച്‌ വചനം പതിനാറു- ' സത്യമായും ബനു ഇസ്രാ ഈലിനു ഗ്രന്ധവും വിധികല്‍പ്പിക്കാനുള്ള അധികാരവും പ്രവാചകത്വവും നാം കൊടുത്തു'. ഇവിടെ പറഞ്ഞിരിക്കുന്നത്‌ മൊശെയ്ക്കു കൊടുത്ത ഗ്രന്ധത്തെക്കുറിച്ചാണു. ഇതു ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളാണൂ. യാഹുദന്‍മാരിതിനു തോറാ അന്നു പറയുന്നു. ദൈവം മോശയ്ക്കു കൊടുത്തതെന്നു ഖുറാന്‍ സമ്മതിക്കുന്ന ഗ്രന്ധത്തില്‍ എന്താണെഴുതിയിരിക്കുന്നതെന്നു നൊക്കാം.

ഉല്‍പ്പത്തി പതിമ്മൂന്നിണ്റ്റെ പതിന്നാലു മുതല്‍ പതിനേഴു വരെ വാക്യങ്ങള്‍.' യഹോവ അബ്രഹാമിനോടറുളിച്ചെയ്തത്‌. തലപൊക്കി നീ ഇരിക്കുന്ന സ്ധലത്ത്‌ നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമിയൊക്കെയും ഞാന്‍ നിനക്കും നിണ്റ്റെ സന്തതിക്കും ശാശ്വതമായി തരും. '

ഉല്‍പത്തി പതിനഞ്ചിണ്റ്റെ പതിനെട്ട്‌ മുതല്‍ ഇരുപതു വരെ വാക്യങ്ങള്‍-'അന്നു യഹോവ അബ്രഹാമിനൊടൊരു നിയമം ചെയ്തു. നിണ്റ്റെ സന്തതിക്ക്‌ ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത്‌ നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനീസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരീസ്യര്‍, രെഫായിമ്യര്‍, അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍,യെബുസ്യര്‍ എന്നിവരുടെ ദേശത്തെ ത്തന്നെ തന്നിരിക്കുന്നു എന്നരുളിച്ചെയ്തു.'.

കാലാന്തരത്തില്‍ മോശെയുടെ നേത്രിത്വത്തില്‍ യാഹുദന്‍മാര്‍(ഇസ്രായേല്‍) ഈ പ്രദേശങ്ങള്‍ കയ്യടക്കി. യോശുവ പന്ത്രണ്ടാം അധ്യായം മുതല്‍ പത്തൊമ്പതാം അധ്യായം വരെ ഓരോ ഗോത്രങ്ങള്‍ക്കായി ഭൂമി വിഭജിച്ചുകൊടുത്തതായി കാണുന്നു. ഇസ്രായാല്‍ രാജ്യത്തിണ്റ്റെ അതിരുകള്‍ വളരെ വ്യാക്തമായി സംഖ്യാപുസ്തകം മുപ്പത്തിനാലാം അധ്യായം രണ്റ്റ്‌ മുതല്‍ പന്ത്രണ്ട്‌ വരെയുള്ള വാക്യങ്ങളില്‍ കാണാം. ഈ ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന പ്രദേശമെല്ലാം ഉള്‍പ്പെട്ടതാണു ഇസ്രായേലെന്നു ഖുറാനും സമ്മതിച്ചിരിക്കയാണല്ലോ.

ബൈബിളില്‍ പറഞ്ഞിരിക്കുന്ന അതിര്‍ത്തിയില്‍പെട്ട്‌ മുഴുവന്‍ പ്രദേശങ്ങളും ഇസ്രായേലിതുവരെ കൈവശമാക്കിയിട്ടില്ല. സിറിയ, ഇറാഖ്‌ എന്നീ രാജ്യങ്ങളില്‍ കുറേഭാഗംകൂടി ചേര്‍ന്നതാണു യഹൊവ ഇസ്രായ്യേലിനു നല്‍കിയ വാഗ്ദത്ത രാജ്യം. അതവര്‍ നേടുക തന്നെ ചെയ്യും. എന്നാല്‍ വെസ്റ്റ്‌ ബാങ്ക്‌ യഹോവ ഇസ്രായെലിനു നല്‍കിയിട്ടില്ല.

ലോകത്തില്‍ ചിതറിപ്പാര്‍ക്കുന്ന എല്ലാ യാഹുദന്‍മാരെയും യുഗാവസാനത്തില്‍ വീണ്ടും പലസ്തിന്‍ നാട്ടില്‍ കൊണ്ടുവരുമെന്നു അവര്‍ ഒരൊറ്റ ഭരണാധികാരിയുടെ കീഴിലിസ്രായേല്‍ രാജ്യം പുനസ്ദ്ധാപിക്കുമെന്നും ബൈബിള്‍ വചനം തെളിവായു പറയുന്നു. യരുശലേം ഇസ്രായേലിണ്റ്റെ തലസ്ധാനമായിരിക്കും.

യാഹുദര്‍ ലോകത്തിണ്റ്റെ എല്ലാഭാഗത്ത്നിന്നും അവരുടെ സ്വന്തം മണ്ണിലേക്കാണു വന്നിരിക്കുന്നതെന്നും അതു ബൈബിളില്‍ പണ്ട്പണ്ടേയെഴുതിവച്ചിരിക്കുന്ന പ്രവചനത്തിണ്റ്റെ പൂര്‍ത്തീകരണമാണെന്നുമറിയാതെയാണു അറബി മുസ്ളിങ്ങല്‍ ഇസ്രായെലിനെ സശിപ്പിക്കാന്‍ വ്രധാശ്രമം നടത്തുന്നത്‌. ആധുനീക നെബൂഖദ്നേസര്‍ ആണെന്നു സ്വയം പ്രഖ്യാപിച്ച ഇറാഖിലെ കശാപ്പുകാരന്‍ എന്നു കുപ്രസിദ്ധിനേടിയ സദ്ദാം ഹുസ്സൈണ്റ്റെ ഗതി ഇസ്രയേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവ്ര്‍ക്കൊരു മുന്നറിയിപ്പാണു. ഇതൊന്നു യാദ്രിശ്ചികമല്ല, ബൈബിളിലെ പ്രവചനനിവ്രിത്തിയാണു.

ശിഷ്യന്‍മാര്‍ യേശുവിനോട്‌ ചോദിച്ചു- നിണ്റ്റെ പുനരാഗമനത്തിണ്റ്റെ അടയാളമെന്താണു? യേശു പറഞ്ഞ അനേകം അടയാളങ്ങളില്‍ പ്രധാനപ്പെട്ട്‌ അടയാളം യാഹുദനെക്കുറിച്ചാണു. മത്തായി ഇരുപത്തിനാലാം അധ്യായം വായിക്കുക.അത്തി പൂത്ത്‌ തളിറ്‍ക്കുമ്പോല്‍ അതിനുള്ള സമയം ആയെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അത്തി എന്നത്‌ യഹുദനെ സൂചിപ്പിക്കുന്നു.

കാലസമ്പൂര്‍ണ്ണതയില്‍ ബൈബിള്‍ പ്രവചനം നിറവേറാന്‍ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തെട്ട്‌ മേയ്‌ പതിന്നാലാം തീയതി അത്തി തളിര്‍ക്കാന്‍ തുടങ്ങി.അന്നു ഇസ്രായേല്‍ രാഷ്ട്രം സ്ധാപിക്കപ്പെട്ടു. തൊള്ളായിരത്തിയറുപത്തേഴില്‍ ഒരു ഐതിഹാസിക യുദ്ധത്തിലൂടെ ജനറല്‍. മോഷെ ദയാണ്റ്റെ നേത്രുത്വത്തിലുള്ള യാഹുദസൈന്യം യരുശലേമില്‍ കാളുകുത്തി.പൊളിഞ്ഞുകിടന്ന മതിലില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞുകൊണ്ട്‌ യാഹുദര്‍ പ്രഖ്യാപിച്ചു-' ഇനി ഒരുനാളും ഞങ്ങല്‍ യരുശലേം വിട്ട്കൊടുക്കില്ല'.

അതെ, യഹുദര്‍ സ്വന്ത നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. അത്തി തളിര്‍ത്ത്‌ അറുപത്തിരണ്ട്‌ പര്‍ഷ്ങ്ങളായിരിക്കുന്നു. യാശുക്രിസ്തുവിണ്റ്റെ രണ്ടാം വര്‍വെ ഏറ്റവുമടുത്തിരിക്കുന്നു. മനസ്സുപുതുക്കി രൂപാതരപ്പെടുക. രക്ഷയ്ക്കായി യേശു എന്ന നാമമല്ലാതെ ആകാശത്തിനു കീഴില്‍. ഭൂമിക്കു മുകളില്‍ വേറൊരു നാമവുമില്ല.

ഓ. ടോ: വെസ്റ്റ്ബാങ്കില്‍ പലസ്തീന്‍ തീവ്രവാദി നടത്തിയ വെടിവയ്പ്പില്‍ ഇന്ന്‌ നാലു ഇസ്രായേല്‍ പൌരന്‍മാര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിുള്‍പ്പടെ രണ്ട്‌ സ്ത്രീകളും രണ്ട്‌ പുരുഷന്‍മാരുമുള്‍പ്പെടും. വാഷിങ്ങ്റ്റണില്‍ ഇസ്രായേല്‍-പലസ്തിന്‍ സമാധാനചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണീ തീവ്രവാദി ആക്രമണം. ഇതിനുമുമ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്സ്മാധാന ചര്‍ച്ചകല്‍ക്ക്‌ തുരങ്കം വയ്ക്കാന്‍ തീവ്രവാദികല്‍ ഇത്തരം ഭീരുത്വം കാണിച്ചിട്ടുണ്ട്‌.

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ബൈബിള്‍ മാത്രം സത്യം

നൂറ്റാണ്ടുകളെടുത്ത്‌ പല രചയിതാക്കളാള്‍ എഴുതപ്പെട്ടതാണു വിശുദ്ധ ബൈബിള്‍. ആ രചയിതാക്കളില്‍ പ്രവാചകരും, പണ്ടിതന്‍മാരും, രാജാക്കന്‍മാരും,യേശുവിണ്റ്റെ ശിഷ്യന്‍മാരും, മോശയ്ക്ക്‌ യഹോവ കൊടുത്ത ന്യായപ്രമാണങ്ങളും ഉള്‍പ്പെടുന്നു.പഴയനിയമവും, പുതിയനിയമവുമയി ബൈബിള്‍ ക്രമീകരിച്ചിരിക്കുന്നു. പഴയനിയമം ന്യായപ്ര്‍മാണങ്ങളും ചട്ടങ്ങളും പ്രവചനങ്ങളുമാണു. പുതിയനിയമം യേശുവിണ്റ്റെ ജീവിതവും പഡിപ്പിക്കലും, ശിഷ്യന്‍മാരുടെയും അപ്പോസ്റ്റോലന്‍മാരുടെയും പ്രവര്‍ത്തികളും വിവിധ സഭകള്‍ക്കെഴുതിയ ലേഖനങ്ങളും, അന്ത്യകാലത്ത്‌ സംഭവിക്കേണ്ടുന്ന പ്രവചനവുമാണു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന മിക്കവാറും കാര്യങ്ങള്‍ സംഭവിച്ചു, സംഭവിച്ചുകൊണ്ടിരിക്കുന്നു.

വിശുദ്ധ ബൈബിളിനെതിരെ പലരും ഉന്നയിക്കുന്ന ഒരാരോപണമാണു ബൈബിള്‍ വിശ്വാസയോഗ്യമല്ല, കാരണം അതു മനുഷ്യര്‍ എഴുതിയതാണെന്നുള്ളത്‌.അതെ, ബൈബിള്‍ നമ്മെപ്പോലുള്ള മനുഷ്യര്‍ എഴുതിയതാണു.എങ്ങനെ എഴുതിയെന്നതാണു ചിന്തിക്കേണ്ട വസ്തുത. അവര്‍ ചുമ്മാതെ നോവലെഴുതുന്നതുപോലെയെഴുതിയതല്ല- അവര്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടെഴുതിയതാണു. അതാണു വ്യത്യാസം.

യെശയ്യാ പ്രവചനം ഒന്നു മനസ്സിരുത്തി വായിച്ചുനൊക്കിയാല്‍ അന്ത്യകലത്തെപറ്റിയും ഇസ്രായേല്‍ ജനത്തെപറ്റിയും എന്താനെഴുതിയിരിക്കുന്നതെന്നു മനസ്സിലാകും. യേശുവിണ്റ്റെ ജനനത്തിനു എഴുനൂറു വര്‍ഷം മുമ്പാണു യെശയ്യാപ്രവചനം എഴുതപ്പെട്ടിട്ടുള്ളത്‌.അതില്‍ യേശുവിണ്റ്റെ ജനനം മുതല്‍, മരിച്ചു സ്വര്‍ഗ്ഗാരോഹണം ചെയ്തതു വരെ പ്രതിപാദിച്ചിരിക്കുന്നു. യേശുവിണ്റ്റെ ജനനത്തെപ്പറ്റി പലരും പലതും (അസഭ്യമയത്‌) പറയുന്നുണ്ട്‌. എന്നാല്‍ ബൈബിള്‍ ക്രിത്യമായിപ്പറയുന്നു- യേശു ദൈവപുത്രനാണു. യേശു മനുഷ്യാനായി ലോകത്തില്‍ വന്നു, ലോകത്തിണ്റ്റെ പാപങ്ങളെ സ്വയം വഹിച്ചു ക്രൂശില്‍ വേദന സഹിച്ചു മരിച്ചു, മരണത്തെ ജയിച്ചുയര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക്‌ കരേറി ഇന്നും ജീവിക്കുന്നു. വീണ്ടും വരും, അതെ യേശു വീണ്ടും വരും- തണ്റ്റെ ജനത്തെ ചേറ്‍ക്കുവാനും, മറ്റുള്ളവരേ ന്യായം വിധിപ്പാനും. യേശു ലോകരക്ഷകനാണു, ക്രിസ്ത്യാനികള്‍ടേത്‌ മാത്രമല്ല. യേശുവില്‍ വിശ്വസിക്കയും, ആ വിശ്വാസം ഏറ്റ്പറഞ്ഞു സ്നാനപ്പെടുകയും ചെയ്യുന്നവര്‍ക്കെല്ലാം രക്ഷയുണ്ടെന്നു ബൈബിള്‍ പറയുന്നു.

ശാസ്ത്രവുമായി ഏറ്റവുമടുത്ത്‌ നില്‍ക്കുന്നതാണു ബൈബിള്‍. ബൈബിളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഖുറാനില്‍ പരയുന്നു ഭുമി പരന്നതാണെന്നു, പക്ഷെ ഏതു കൊച്ചു കുഞ്ഞിനുമറിയാം അതു തെറ്റാണെന്നു. ബൈബിള്‍ ദൈവികമല്ലെന്നു പറയുന്നവര്‍ക്ക്‌ ഖുറനിലെ ഭുമി എങ്ങനെയാണു പരന്നതെന്നു പറഞ്ഞുതരാന്‍ പറ്റുമോ?? ഖുറാനിലേക്ക്‌ കടക്കുന്നില്ല,, അതിണ്റ്റെ മലയാളം പരിഭാഷ വായിച്ചിട്ടുണ്ട്‌. മതിയായി, ഇനി അത്‌ വായിക്കാന്‍ താല്‍പര്യമില്ല.

ഒരു വലിയ തീഗോളം പൊട്ടിച്ചിതറി അതിലൊരു ഭാഗം തണുത്തുറഞ്ഞതാണു ഭൂമി എന്നാണല്ലൊ ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നതു. തീഗോളം പൊട്ടാന്‍ കാരണമായ ശബ്ദം ഏവിടെനിന്നു വന്നു? അതിനു ബൈബിളില്‍ ഉത്തരമുണ്ട്‌. സങ്കീര്‍ത്തനം ഇരുപത്തൊന്‍പതിണ്റ്റെ ഏഴാം വാക്യം- യഹൊവയുടെ ശബ്ദം അഗ്നിജ്വാലകളെ പിളര്‍ക്കുന്നു.

ഭൂമിയുടെ ചരിത്രത്തില്‍ ഇരുപത്തിനാലു മണിക്കൂറ്‍ സൂര്യനസ്തമിച്ചിട്ടില്ല എന്നു ശാസ്ത്രീയമായി തളിയിക്കപ്പെട്ടിട്ടുണ്ട്‌. അതു എങ്ങനെയാണെന്നൊ എപ്പോഴാനെന്നൊ അവര്‍ക്കറിയില്ല. പക്ഷെ ബൈബിളില്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. യോശുവ പത്തിണ്റ്റെ പന്ത്രണ്ട്‌ മുതല്‍ പതിന്നാലു വരെ. സൂര്യനും ചന്ദ്രനും ഒരു ദിവസം മുഴുവന്‍ യഹോവയുടെ വാക്കു കേട്ട്‌ നിശ്ചലമായി നിന്നു.

യഹോവ ചെങ്കടല്‍ വിഭാഗിച്ച്‌ ഇസ്രായെല്‍ജനത്തെ അക്കരെ കടത്തുകയും അവരെ പിന്തുടര്‍ന്ന മിസ്രയിം സൈന്യത്തെ ചെങ്കടല്‍ അവറ്‍ക്കു മീതെ കവിഞ്ഞു മിസ്രയീമ്യരെ കൊന്നു എന്നും നാം ബൈബിളില്‍ വായിക്കുന്നു. ഈയടുത്ത കാലത്ത്‌ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രധങ്ങളുടെ അവശിഷ്ടങ്ങള്‍ ചെങ്കടലില്‍ നിന്നും കണ്ടെടുത്തു!!!!! അതുപോലെ തന്നെ നോഹയുടെ പെട്ടകത്തിണ്റ്റെ അവശിഷ്ടങ്ങളും ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെടുത്തു!!!! ബൈബിള്‍ കള്ളമാണൊ പറയുന്നറ്റെന്നു ആലോചിച്ചുനോക്കൂ.

ഇസ്രയേല്‍ യഹോവ തിരഞ്ഞെടുത്ത തണ്റ്റെ സ്വന്തം ജനമാണെന്നു യഹോവ പറഞ്ഞതയി ബൈബിളില്‍ വായിക്കുന്നു. നമുക്കു കാണാം, ലോകത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടാത്തിയതെല്ലാം യാഹുദന്‍മാരാണു. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ യാഹുദനായിരുന്നു. അമേരിക്കയുടെ മുഴുവന്‍ സാമ്പത്തീക നിയന്ത്രണവും യാഹുദണ്റ്റെ കയ്യിലാണു. നാസയിലേ ശാസ്ത്രജ്ഞന്‍മാരില്‍ ഭൂരിഭാഗവും യാഹുദന്‍മാരാണു.അവര്‍ ചിതറിപ്പോയെങ്കിലും അവര്‍ ചെന്നു കയറിയ രാജ്യങ്ങളെല്ലാം അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ യാഹുദന്‍മാരുണ്ടായിരുന്നു, നോക്കൂ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കേരളത്തിലല്ലേ. അതെ ഇസ്രായേല്‍ യഹൊവയുടെ ജനമാണു.

സഹസ്രാബ്ദങ്ങള്‍ക്കു മുമ്പെഴുതിയ യെശയ്യാപ്രവചനത്തിലും വെളിപാടുപുസ്തകത്തിലിം ഇസ്രായേലിനെപ്പറ്റിപറഞ്ഞിരിക്കുന്നതു വായിക്കുമ്പോല്‍ നമുക്കു അദ്ഭുതം തോന്നും. ഇന്നു അവിടെ എന്തൊക്കെ സംഭവിക്കുന്നോ, അതെല്ലാം അതേപടി ബൈബിളിലെ പ്രവചനപുസ്തകത്തിലുണ്ട്‌.

യെഹൂദന്‍മാരൊന്നും യേശുവിനെ ഇന്നും തങ്ങളുടെ രക്ഷകനായി അംഗീകരിക്കുന്നില്ല. അവര്‍ പ്രതീക്ഷിച്ച മശിഹാ ഒരു ചക്രവര്‍ത്തിയായിവന്നു ലോകം മുഴുവന്‍ അടക്കിഭരിക്കുന്നവനായിട്ടായിരുന്നു.യഹുദന്‍മാര്‍ ഭൂമിയുടെ അറ്റത്തോളം ചിതറിപ്പൊകുമന്നു ബൈബിളില്‍ പ്രവചനമുണ്ടായിരുന്നു. യേശുവിനെ ക്രൂശിച്ചത യാഹുദന്‍മാരായിരുന്നു. അന്നവര്‍ പറഞ്ഞത്‌ ഈ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നാണു. താമസിയാതെ അവര്‍ ലോകമെമ്പാടും ചിതറിപ്പോയി. കുറ്റമില്ലാത്ത യേശുവിണ്റ്റെ രക്തം ചിന്തിയവരുടെ സന്തതിപരമ്പരയൊട്‌ ജര്‍മ്മനിയിലേ ഹിറ്റ്ലര്‍ ചെയതെന്താണെന്നു ചരിത്രം നമുക്കു പറഞ്ഞു തരും. അറുപതുലക്ഷം യാഹുദരാണു ആ കാലത്തു കൊല്ലപ്പെട്ടതു. അതാനു ബൈബിളില്‍ പറഞ്ഞിരിക്കുന്ന ശവങ്ങളുടെ താഴ്‌വര.

ബൈബിള്‍ പറയുന്നു- അന്ത്യകാലത്ത്‌ ഞാന്‍ എണ്റ്റെ ജനത്തെ അവരുടെ സ്വന്തദേശത്തേക്കു കൂട്ടിവരുത്തും. അതെ അതു സംഭവിച്ചു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പത്തെട്ടില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ധാപിതമയി. അത്തി തളിര്‍ക്കുമ്പോല്‍ ലോകാവസാനമടുത്തുവെന്നു മനസ്സിലാക്കാന്‍ യേശു പറഞ്ഞു, യഹുദനാണാ അത്തി. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ- മരുഭൂമിയും ലബാനോനും തുടങ്ങി ഫ്രാത്ത്‌ എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രം വരെയും നിങ്ങളുടെ അതിരായിരിക്കും എന്നാണു ഇസ്രായെല്യറ്‍ക്കുള്ള വാഗ്ദത്തം (യോശുവ ഒന്നിണ്റ്റെ നാലാം വാക്യം). ബൈബില്‍ സത്യമാണു. അതവര്‍ സ്വന്തമാക്കുകയും ചെയ്യും.

മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം മുപ്പത്തിരണ്ട്‌ മുതല്‍ മുപ്പത്തഞ്ച്‌ വരെയുള്ള വാക്യങ്ങളില്‍ അത്തിയുടെ ഉപമ പറഞ്ഞിരിക്കുന്നു. അത്തിയെ നോക്കി ഒരുപമ പഡിപ്പിന്‍, അതിണ്റ്റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നില്ലയോ, അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നെ ആയിരിക്കുന്നു എന്നറിഞ്ഞുകൊള്‍വീന്‍ (ലോകാവസാനം).ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല. ഈ തലമുറ എന്നു പറയുന്നത്‌ ഇസ്രായേല്‍ രാഷ്ട്രത്തെക്കുറിച്ചാണു. ബൈബിള്‍ പറയുന്നു, മനുഷ്യണ്റ്റെ ആയുസ്സു എഴുപത്‌, ഏറിയാല്‍ എണ്‍പത്‌. ഇസ്രായേല്‍ രാഷ്ട്രത്തിനിപ്പോല്‍ അറുപത്തിരണ്ട്‌ വയസ്സു പ്രായം. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, മനസ്സിലാക്കുന്നവന്‍ ഭാഗ്യവാന്‍.

ബൈബിളില്‍ ഇസ്രായേലിനെക്കുറിച്ച്‌ വായിക്കുമ്പോല്‍ നാം അദ്ഭുതപ്പെടുന്നതിനു വേറെ കാരണമില്ല. ഇന്നത്തെ ഇസ്രായേലിണ്റ്റെ അവസ്ധയും ഇസ്രായേലിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെയും പേരെടുത്ത്‌ ബൈബിളില്‍ പറഞ്ഞിട്ടുണ്ട്‌. അറബിക്കാരന്‍ അതിനെ അവകാശമാക്കയില്ല എന്നും പറഞ്ഞിരിക്കുന്നു. സങ്കീര്‍ത്തനം എണ്‍പത്തിമൂന്നിണ്റ്റെ നാലു മുതല്‍ ഒന്‍പതു വരെയുള്ള വാക്യങ്ങള്‍ വായിക്കുക. ഏദോമ്യര്‍ (ഏശാവിണ്റ്റെ പരമ്പര അതായത്‌ യാക്കോബിണ്റ്റെ സഹോദരണ്റ്റെ മക്കളും കൊച്ചുമക്കളും), യിസ്മായേല്യര്‍ (അബ്രഹാമിനു ഹാഗറിലുണ്ടായ മകണ്റ്റെ പരമ്പര), മോവാബ്യര്‍, ഹഗറ്യര്‍, ഗബാല്‍ അമ്മോന്‍, അമാലേക്ക്‌, ഫെലിസ്ത്യര്‍ ഇന്നത്തെ പലസ്തിന്‍, സോര്‍നിവാസികള്‍, അസ്സൂറികള്‍. അവരെല്ലാം ഇന്നത്തെ കാലത്ത്‌ ഇസ്രായ്യേലിനു ചുറ്റുമുള്ള മുസ്ളിം രാജ്യങ്ങളാണു.

ഇസ്രായേല്‍ യേശുവിനെ അംഗീകരിക്കും. രക്ഷകന്‍ യേശുതന്നെയാണെന്നു അവര്‍ക്ക്‌ മനസ്സിലാകും. നാലുപാടും ശത്രുക്കള്‍ വളഞ്ഞിരിക്കുമ്പോള്‍ അവര്‍ കുത്തിയവങ്കലേക്ക്‌ നോക്കും എന്നു ബൈബിള്‍ പറയുന്നു.അതു ആണ്റ്റിക്രൈസ്റ്റ്‌ വന്നു കഴിഞ്ഞുള്ള യുദ്ധത്തിലാണു. എന്നുവച്ചാല്‍ അവര്‍ യേശുവിനെ വിളിച്ചപേക്ഷിക്കും.അതുകോണ്ട്‌ യഹോവ ഇസ്രായേലിനെതിരായി വന്ന ശത്രുക്കളേ തമ്മിലടിപ്പിക്കും. അവരുടെ കണ്ണ്‌ തടത്തില്‍ത്തന്നെ ചീഞ്ഞുപോകും, അവരുടെ ദേഹം ചീഞ്ഞളിഞ്ഞു പോകും. ഈ പറഞ്ഞിരിക്കുന്നത്‌ ആറ്റംബോബ്‌ ശത്രുക്കള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ചാണു. എന്നാല്‍ ഇസ്രായേലിനു ഒന്നും സംഭവിക്കില്ല- കാരണം അവര്‍ യഹോവ തെരഞ്ഞെടുത്ത സ്വന്തം ജനമാണു. സഹസ്രാബ്ദങ്ങള്‍ മുമ്പെഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ വായിക്കുക. സെഖര്യാവു പന്ത്രണ്ടിണ്റ്റെ പത്തു മുതല്‍ പതിനാലു വരെ, സെഖരാവു പതിന്നാലാം അധ്യായം- ഇവിടെ വളരെ വ്യ്ക്തമായി കാര്യാങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇസ്രായേല്യരുടെ ശത്രുക്കളുടെ ശവങ്ങളെക്കുറിച്ചുപറഞ്ഞിരിക്കുന്നു യെഹസ്കേല്‍ പ്രവചനം മുപ്പത്തൊമ്പതാം അധ്യായം പതിമൂന്നു മുതല്‍ പതിനഞ്ചു വരെ.

വെളിപാട്‌ പുസ്തകത്തില്‍ മ്രുഗത്തിണ്റ്റെ സംഖ്യയായ അറുനൂറ്ററുപത്താറിനെപ്പറ്റി പറയുന്നു. അതുപോലെയുള്ള ഒരു ചിപ്പ്‌ മോട്ടോറോളാ കമ്പനി വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതില്‍ ഒരു മനുഷ്യണ്റ്റെ എല്ലാ ഡാറ്റായും ഫീഡ്ചെയ്തു വയ്ക്കാം. അവണ്റ്റെ ബാങ്ക്‌ അക്കൌണ്ട്‌, മെഡിക്കല്‍ റെക്കോര്‍ഡ്സ്‌ തിടങ്ങി ഏതു കാര്യവും. പാസ്പോര്‍ട്ടിണ്റ്റെ ആവശ്യമില്ല. അതു ചിപ്പിലുണ്ട്‌. ഗള്‍ഫില്‍ എല്ലാവര്‍ക്കും ഐഡണ്റ്റിറ്റി കാര്‍ഡുകളുള്ളതുപോലെ എല്ലാ രാജ്യത്തും ഇതുപോലുള്ള സംവിധാനങ്ങള്‍ വരും. ശാസ്ത്രം വളരുംതോറും കാര്‍ഡ്‌ ചെറുതായി ഒരു ചിപ്പിണ്റ്റെ രൂപത്തിലെത്തും. വരും കാലങ്ങളില്‍ എന്തു ക്രയവിക്രയത്തിനും അതു ആവശ്യമായി വരും. മനുഷ്യണ്റ്റെ നെറ്റിയിലോ കയ്യിലോ ആണിത്‌ ഇന്‍പ്ളാണ്റ്റ്‌ ചെയ്തു വക്കുന്നത്‌. കാരണം ഒരു മനുഷ്യണ്റ്റെ ജനനം മുതല്‍ മരണം വരെ ഈ രണ്ട്‌ ഭാഗങ്ങളിലെയും ഊഷ്മാവിനു മാറ്റമുണ്ടാവില്ല (ശാസ്ത്രം തെളിയിച്ചതാണു). ചിപ്പിണ്റ്റെ പ്രവര്‍ത്തനത്തിനിതാവശ്യമാണു. ഇനി നമുക്ക്‌ ബൈബിള്‍ വചനത്തിലേക്ക്‌ വരാം. വെളിപ്പാട്‌ പതിമൂന്നിണ്റ്റെ പതിനാറു മുതല്‍ പതിനെട്ട്‌ വരെ- അതു ചെറിയവരും, വലിയവരും സമ്പന്നന്‍മാരും ദരിദ്രന്‍മാരും സ്വതന്ത്രന്‍മാരും ദാസന്‍മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിമേലോ മുദ്ര കിട്ടുമാറു മ്രുഗത്തിണ്റ്റെ പേരോ അതിണ്റ്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്‍ക്കുകയൊ ചെയ്യാന്‍ വഹിയാതെയും ആക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക- നെറ്റിമേലോ കൈമേലൊ. എത്ര നൂറ്റാണ്ട്‌ മുന്‍പാണു ഇതെഴുതപ്പെട്ടത്‌, ഇപ്പോള്‍ ശാസ്ത്രം എന്താണു കണ്ടുപിടിച്ചിരിക്കുന്നത്‌.

ബൈബിള്‍ വചനം പറയുന്നു- മത്തായി ഇരുപത്തിനാലിണ്റ്റെ ആറു മുതല്‍ പതിനാലു വരെ, അതിണ്റ്റെ ഇരുപത്തൊന്നാം വാക്യം.നിങ്ങള്‍ യുദ്ധങ്ങലെക്കുറിച്ചു കേള്‍ക്കും, അന്ത്യകാലത്ത്‌ യുദ്ധങ്ങളും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും. ജാതി ജാതിയൊടും, രാജ്യം രാജ്യത്തൊടുമെതിറ്‍ക്കും. ഇതിക്കെയും ഈറ്റുനൊവിണ്റ്റെ ആരംഭമത്രെ. അന്നു നിങ്ങളേ (യേശുവില്‍ വിശ്വസിക്കുന്നവരെ) ഉപദ്രവത്തിനു ഏള്‍പ്പിക്കയും കൊല്ലുകയും ചെയ്യും. എണ്റ്റെ നാമന്‍ നിമിത്ത സകല ജതികളും നിങ്ങലേ പകയ്ക്കും. യേശുവിണ്റ്റെ നാമ നിമിത്തം അവ്നില്‍ വിശ്വസിക്കുന്നവരെ സകലരും പകയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഇപ്പോല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണു. നിങ്ങളേ കൊല്ലുന്നവനെല്ലാം ദൈവത്തിനു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു ( യോഹന്നാന്‍ പതിനാറിണ്റ്റെ രണ്ടാം വാക്യം)- പറഞ്ഞിരിക്കുന്നത്‌ തീവ്രവാദികളായ ചാവേറുകളെക്കുറിച്ചാണു. ഇപ്പോല്‍ സംഭവിക്കുന്നതെല്ലാം അക്കമിട്ട്‌ ബൈബിളില്‍ നൂറ്റാണ്ടുകല്‍ക്കുമുന്‍പേ എഴുതിവച്ചിരിക്കുന്നു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ബൈബിളിണ്റ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരോടും, യേശു ദൈവപുത്രനല്ലെന്നു പറയുന്നവരോടും- അവര്‍ പറയുന്നത്‌ തെറ്റാണു, ഭോഷ്ക്കാണു, മണ്ടത്തരമാണു എന്നു പറയാന്‍ വളരെ വളരെ വളരെ തെളിവുകളുണ്ട്‌. അന്ത്യകാലത്തെയും ഇസ്രായേലിനെ പറ്റിയും മാത്രം ഇവിടെ പറഞ്ഞത്‌ അത്‌ ഇന്നു നമ്മുടെ കണ്‍മുന്നില്‍ നാം കാണുന്ന സത്യങ്ങളായതുകൊണ്ടാണു.

ബൈബിള്‍ മാത്രമാണു സത്യവചനം. ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു, എന്നില്‍ കൂടിയല്ലാതെ വേറൊരു നാമത്തിലും രക്ഷയില്ല അന്നരുളിച്ചെയ്ത യേശു മാത്രം രക്ഷകന്‍. ആകാശത്തിനു കീഴെ ഭൂമിക്ക്‌ മുകളില്‍ യേശുവല്ലാതെ വേറൊരു നാമത്തിലും രക്ഷയില്ല. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അല്ലാത്തവര്‍ക്ക്‌ കെടാത്ത തീച്ചൂളയും, ചാകാത്ത പുഴുവും..... വായിക്കുക ബൈബിള്‍ മനസ്സിരുത്തി വായിക്കുക, പ്രത്യേകിച്ചു പുതിയ നിയമം. യേശുവില്‍ വിശ്വസിക്കുക, അതേറ്റുപറഞ്ഞു സ്നാനപ്പെടുക, നിത്യ സ്വര്‍ഗ്ഗം അവകാശമാക്കുക.

ഓ.ടോ: യേശു പറഞ്ഞ കാര്യസ്ധന്‍ പരുശുദ്ധാത്മാവല്ല, മുഹമ്മദാണെന്നു ഒരു വാദമുണ്ട്‌. യേശു പറഞ്ഞത്‌ ഒരു കരനത്തടിച്ചാല്‍ നീ മറ്റേ കരണവും കാണിച്ചുകൊടുക്ക എന്നാണു. പക്ഷെ എന്താണു മുഹമ്മദ്‌ പരഞ്ഞതും ചെയ്തതും??? യേശു പറഞ്ഞു- നിങ്ങള്‍ ഒരന്യസ്ത്രീയേ ദുഷ്ടലാക്കോടുകൂടെ നോക്കിയാല്‍ നിങ്ങള്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞു. ശ്രദ്ധിക്കുക, വ്യഭിചാരം ചെയ്യുന്നു എന്നല്ല, വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്നാണു യേശു പറഞ്ഞത്‌. മുഹമ്മദിനു എത്ര ഭാര്യമാരുണ്ടായിരുന്നു പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായി??? മകണ്റ്റെ ഭാര്യയെ ഭാര്യയാക്കി വച്ചവനല്ലേ മുഹമ്മദ്‌? ഇതു പോരേ യേശു പറഞ്ഞ കാര്യസ്ധന്‍ മുഹമ്മദല്ല പരിശുദ്ധാത്മാവാണെന്നു മനസ്സിലാക്കാന്‍???

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഒരു പുതിയ തുടക്കം

ഇനി കുറച്ച്‌ ആത്മീയചിന്തകളും, ക്രിസ്തുമതത്തില്‍ സംഭവിക്കുന്നതുമായ ചില ദുരാചാരങ്ങളും, തെറ്റായ ആചാരങ്ങളും നിങ്ങളോട്‌ പങ്കുവെക്കണമെന്ന്‌ ആഗ്രഹിക്കുന്നു. ബൈബിള്‍ മനസ്സിരുത്തി വായിക്കുമ്പോള്‍ ക്രിസ്ത്യാനികളായ നാം മനസ്സിലാക്കിയിരിക്കുന്നതും അനുഷ്ടിക്കുന്നതുമയ ആചാരങ്ങള്‍ തെറ്റാണെന്നും അതിനൊന്നും ബൈബിള്‍പരമയ അടിത്തറയില്ലെന്നും നമുക്കു മനസ്സിലാകും. അധികം വൈകാതെ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഒരു പിറന്നാള്‍ കൂടി

പ്രീയപ്പെട്ട സഹബ്ളോഗ്ഗര്‍മാരെ ബ്ളോഗ്ഗിണിമാരേ, സുന്ദരനും സുശീലനും സുമുഖനും പല്ലുതേയ്ക്കാതെ പുട്ടുംകടലയും കഴിക്കാത്തവനും സര്‍വ്വോപരി ബേര്‍ളി, കാപ്പിലാന്‍, വിശാലമനസ്കന്‍, ശാന്തറ്റീച്ചര്‍, മിനിറ്റീച്ചര്‍ തുടങ്ങിയ തിമിംഗലങ്ങള്‍ നീന്തിത്തിടിക്കുന്ന ബ്ളോഗ്‌ സമുദ്രത്തിലെ അനേകം ചാളക്കുഞ്ഞുങ്ങളില്‍ ഒരുവനുമായ ഷിബു ചേക്കുളത്ത്‌ എന്ന എണ്റ്റെ ഇരുപത്തൊമ്പതാം പിറന്നാളാണിന്ന്‌ എന്നു സന്തോഷ്പുരസ്സരം അറിയിച്ചുകൊള്ളുന്നു.

ചേക്കുളത്ത്‌ വര്‍ഗ്ഗീസ്‌ ജോര്‍ജിണ്റ്റെയും ഓമന വര്‍ഗ്ഗീസിണ്റ്റെയും സീമന്തപുത്രനായി എണ്‍പത്തൊന്ന്‌ ഓഗസ്റ്റ്‌ പതിനഞ്ചിനു കോഴഞ്ചേരി മേക്കാട്ടേത്ത്‌ ആശുപത്രിയില്‍ വെളുപ്പിനു നാലരയ്ക്ക്‌ ഈയുള്ളവന്‍ ഭൂജാതനായി. അതിണ്റ്റെ രാശികൊണ്ടാണോയെന്നറിയില്ല, ആ ആശുപത്രി ഇപ്പോഴില്ല- പൂട്ടിപ്പോയി.

ഇരുപത്തൊമ്പത്‌ വര്‍ഷങ്ങള്‍ നല്ലതും ചീത്തയുമായ ഒരുപാട്‌ സംഭവങ്ങള്‍ കാണാനും അനുഭവിക്കാനുമുള്ള യോഗമുണ്ടായി. ഇപ്പോള്‍ ജീവിതത്തിണ്റ്റെ പരുക്കന്‍ യാധാര്‍ദ്ധ്യങ്ങളുമായി പൊരുത്തപ്പെട്ട്‌ കുവൈറ്റില്‍ ഭാര്യയോടൊപ്പം പ്രവാസജീവിതം നയിക്കുന്നു.

എന്നെ വളര്‍ത്തിവലുതാക്കി ഒരു നിലയിലെത്തിച്ച മാതാപിതാക്കള്‍ക്കും, എണ്റ്റെ സഹോദരന്‍ സുമോദിനും, കഴിഞ്ഞ പതിനാലു മാസമായി എന്നെ സഹിക്കുന്ന എണ്റ്റെ പ്രീയപ്പെട്ട്‌ ഭാര്യ റിന്‍സിക്കും ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. (ഓാ.. മറന്നു, എണ്റ്റെ സ്വഭാവഗുണം കൊണ്ട്‌ എന്നെ തല്ലിക്കൊല്ലാതെ വിട്ട നല്ലവരായ നാട്ടുകാറ്‍ക്കും)

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

മൂത്തവരുടെ ചൊല്ലും മുതുനെല്ലിക്കയും.....


ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കയും ചെയ്യുന്നവ്യ്യാണല്ലൊ നമ്മുടെ ഗുരുക്കന്‍മാരുടെയും മൂത്തവരുടെയും വാക്കുകള്‍.നന്ദഗുഡി രാജുവെന്ന ഗുരുവിനെയോറ്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ലോര്‍മ്മ വരും.


കോഴഞ്ചേരി കോളെജില്‍ നിന്നും പ്രിഡിഗ്രി കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ സ്വന്തമായ്‌ മൂന്ന്‌ സപ്ളിയും (ഫിസിക്സ്‌,കെമിസ്ട്രി,മാത്സ്‌- മെയിന്‍ സംഭവങ്ങള്‍ തന്നെ), അന്‍പത്തൊന്ന്‌ അറ്റന്‍ഡന്‍സ്‌ ഷോര്‍ട്ടേജും മാത്രമാണുണ്ടായിരുന്നത്‌. ക്ളാസ്സില്‍ കയറാതെ സിനിമയും കണ്ട്നടന്നതിണ്റ്റെ ബാക്കിപത്രം. പിന്നെ വീട്ട്കാര്‍ യൂണിവേഴ്സിറ്റിയില്‍ പിഴയടച്ചതിനു ശേഷമാണു പരീക്ഷയെഴുതാനായത്‌.


വിജയകരമായി തോറ്റതിനുശേഷം ചൊറിയും കുത്തി വീട്ടിലിരുന്നപ്പോളെനിക്ക്‌ തോന്നി- വേണ്ടായിരുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം തോന്നീട്ട്‌ കാര്യമില്ലല്ലൊ. പിന്നെ വീട്ട്കാരെണ്റ്റെ ഭാവിയേക്കുറിച്ച്‌ കൂലങ്കഷമായി ചിന്തിച്ച്‌ തുടങ്ങി. അപ്പോള്‍ ബാങ്ങ്ളുരിലുള്ള എണ്റ്റെ കുഞ്ഞമ്മാച്ചന്‍ അവിടെയുള്ള ഒരു നല്ല പോളിറ്റെക്നികിനെക്കുറിച്ച്‌ പറഞ്ഞു. അതാണു എം.എന്‍.റ്റി.ഐ. മത്തിക്കരയ്ക്കടുത്തുള്ള കമ്മഗോണ്ടനഹള്ളിയിലായിരുന്നുവത്‌.


വളരെ സ്റ്റ്രിക്റ്റായിട്ടുള്ള കോളേജും ഹോസ്റ്റലും- ആദ്യമൊക്കെ വളരെ പ്രയാസം തോന്നിയിരുന്നു. പിന്നെപ്പിന്നെയതൊരു ശീലമായി. മോര്‍ണിംഗ്‌ റ്റു നൈറ്റ്‌ റ്റോര്‍ച്ചറിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നയിരുന്നു ഞങ്ങള്‍ കോളേജിനിട്ട വിളിപ്പേര്‍. കാരണം പറയാം. ക്യാമ്പസില്‍ തന്നെയാണു ഹോസ്റ്റലും. മാസത്തില്‍ ഒരു ഞയറാഴ്ചയേ പുറത്തുപോകാനനുവാദമുള്ളൂ. അതും വൈകിട്ട്‌ ആറുമണിക്കുമുമ്പ്‌ തിരിച്ചു ഹോസ്റ്റലില്‍ കേറിക്കോളാം എന്നു ലെറ്ററെഴുതിക്കോടുത്തതിനുശേഷം മാത്രം. അന്നു കൂട്ട്കാരോടൊത്ത്‌ മജസ്റ്റിക്കില്‍ കറങ്ങിയടിച്ച്‌ ഒരു സിനിമയും കണ്ട്‌, നോണ്‍-വെജ്ജ്‌ ഭക്ഷണവും കഴിച്ച്‌, കളറുകളെണ്ണി അടിച്ചുപൊളിക്കും. പറ്റുമെങ്കില്‍ ഒരു പെഗ്ഗുമടിക്കും (കൂടുതലടിക്കാനുള്ള ത്രാണിയില്ല). മാസത്തില്‍ ബാക്കിയുള്ള ദിവസങ്ങള്‍ ഈ ദിവസത്തിണ്റ്റെ ഓര്‍മ്മകള്‍ അയവിറക്കി നടക്കും.


ഒരു ബ്രാഹ്മണ ട്രസ്റ്റിണ്റ്റെ കീഴിലുള്ള സ്ഥാപനമാണീ കോളേജ്‌. ഭക്ഷണമായി കിട്ടിയിരുന്നത്‌ പച്ചരിച്ചോറും സാമ്പാര്‍ അല്ലെങ്കില്‍ രസം, രാവിലെ ഉപ്പ്മാവ്‌ ഇഡ്ഡലി അവലക്കി (അവല്‍ പോലത്തെ ഒരു സാധനം)കൂടെ സ്പെഷ്യല്‍ കോഫിയും, വൈകിട്ട്‌ ഒരു ബണ്ണും ചയയും. എങ്കിലും ഡേ-സ്കോളേഴ്സ്‌ ഞങ്ങള്‍ക്ക്‌ ഇറച്ചിയും മീനും വീട്ടില്‍ നിന്നും കൊണ്ടുത്തരുമായിരുന്നു. ആദ്യമൊക്കെ ഒരു വറുത്ത മത്തിയുടെ വാലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ട്‌.


ആഴ്ചയില്‍ ആറുദിവസം ക്ളാസ്സുണ്ട്‌. എല്ലാദിവസവും അസ്സംബ്ളിയില്‍ നിന്ന്‌ ഒരു സംസ്ക്രിത ശ്ളോകം ചൊല്ലിയിട്ടാണു ക്ളാസ്സില്‍ പോകുന്നത്‌. അതുപോലെ എന്നും വൈകിട്ട്‌ ജനഗണമനയും ചൊല്ലിയാണു പിരിയുന്നത്‌. നാലുമണു മുത ആറുമണി വരെ വിശ്രമം, അതു കഴിഞ്ഞ്‌ ആറുമുതല്‍ എട്ട്‌ വരെയും എട്ടരമുതല്‍ പത്തരവരെ നിര്‍ബ്ബന്ധിത പഡ്ഡനം. ഒന്നാം വര്‍ഷ്‌/രണ്ടാംവര്‍ഷ/ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഓരോ മുറിയിലിരുന്ന്‌ പഡ്ഡിക്കണം. നിരീക്ഷിക്കാന്‍ ഒരധ്യാപകനുമുണ്ടാകും.


അതുപോലെ പരീക്ഷയടുക്കാറാകുമ്പോള്‍ പഡനത്തില്‍ പിന്നിലായ ഡേ-സ്കോളേഴ്സിനെയും ഇരുത്തി പഡ്ഡിപ്പിക്കും. അധ്യാധപകരുടെ നേത്രുത്വത്തില്‍ നിര്‍ബന്ധിത പഡ്ഡിപ്പീരാണു. അത്രയ്ക്കു സ്ട്രിക്റ്റായ ഭരണമാണു ഞങ്ങളുടെ കോളേജിണ്റ്റെ സെക്രട്രിയായിരുന്ന നന്ദഗുഡി രാജുസാറിണ്റ്റേത്‌. തൊണ്ണൂറ്റൊമ്പത്‌ ഇലക്ട്രോണിക്സ്‌ ബാച്ചിലായിരുനു ഞാന്‍. അന്നു അമ്പത്തഞ്ച്‌ വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന രാജുസാറിണ്റ്റെ ശിക്ഷാരീതികള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ക്രൂരമായിരുന്നു. വലിയ റൂള്‍ത്തടികൊണ്ടെനിക്കും കിട്ടിയിട്ടുണ്ട്‌, അതുപോലെയായിരുന്നു അധ്യാപകരും.


പക്ഷെ ഇപ്പോഴിതല്ലാമോര്‍ക്കൂമ്പോള്‍ എനിക്കദ്ദേഹത്തോട്‌ നന്ദി മാത്രമേയുള്ളൂ. ആദ്യവര്‍ഷം അന്‍പത്തെട്ട്‌ ശതമാനവും, രണ്ടാംവര്‍ഷം അറുപത്തിമൂന്ന്‌ ശതമനവും, മൂന്നാംവര്‍ഷം അറുപത്തെട്ട്‌ ശതമനവും മാര്‍ക്ക്‌ വാങ്ങി ഞാന്‍ പാസ്സായതിണ്റ്റെ ഫുള്‍ ക്രഡിറ്റ്‌ ദൈവം കഴിഞ്ഞാല്‍ രാജുസറിനാണു. അദ്ദേഹം ആന്ധ്രയില്‍ നിന്നുള്ളയാളായിരുന്നു. അന്നൊക്കെ അന്നും രാജുസാറിനെയും അദ്ദേഹത്തിണ്റ്റെ പൂര്‍വ്വപിതാകന്‍മാരെയും മാതാക്കളെയും ഒരു നൂറുവട്ടം തെറിപറയുകയും ശപിക്കയും ചെയ്തിട്ടുണ്ട്‌. ഇപ്പോഴതോറ്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അദ്ദേഹത്തിണ്റ്റെ കടുത്ത ശിക്ഷാരീതികള്‍ കാരണം ഞാന്‍ ഇപ്പോഴീ നിലയിലെത്തി.


പഡ്ഡിച്ച്‌ തന്നെയാണു ഞാന്‍ ഫര്‍സ്റ്റ്ക്ളാസ്സില്‍ പാസ്സായതെന്നഭിമാനപൂര്‍വ്വം ഞാന്‍ പറയും. കാരണം ഫൈനല്‍ എക്സാം എഴുതാന്‍ ഹാളില്‍ കയറുന്നതിനു മുമ്പ്‌ രാജുസാറിണ്റ്റെ മേല്‍നോട്ടത്തില്‍ എല്ലാവരുടെയും ദേഹപരിശോധന നടത്തും. ഷൂ, സോക്സ്‌, വാച്ച്‌, കര്‍ചീഫ്‌ എന്നിവ ഹാളില്‍ കയറ്റത്തില്ല. ഷര്‍ട്ട്‌ ഇന്‍ ചെയ്യന്‍ പാടില്ല. ഒരു പേന മാത്രം എടുക്കാം, വേണമെങ്കില്‍ ഒരു റീഫില്ലറും, അതും പരിശോധിച്ചുകഴിഞ്ഞേ കേറ്റത്തുള്ളു. പെണ്‍കുട്ടികളേ അധ്യാപികമാര്‍ ദേഹപരിശോധന നടത്തും. അങ്ങനെ പരീക്ഷയെഴുതിയാണു ഞങ്ങള്‍ ജയിച്ചത്‌. കോപ്പിയടി എന്നത്‌ ഞങ്ങളുടെ കോളേജില്‍ നടക്കാത്ത സ്വപ്നം മാത്രമായിരുന്നു.


നന്ദഗുഡി രാജു എന്ന പുറമേ പരുക്കനും അകമേ സ്നേഹവുമുള്ള മനുഷ്യന്‍ ഇപ്പോള്‍ ജീവനോടെയില്ല.തിരിഞ്ഞു നോക്കുമ്പോള്‍ എണ്റ്റെ ജീവിതത്തില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ നന്നാവന്‍ വേണ്ടിയയിരുന്നു അദ്ദേഹം ഞങ്ങളേ ക്രൂരമയി ശിക്ഷിച്ചിരുന്നത്‌.


നന്ദഗുഡി രാജുസാറിണ്റ്റെ പാവനസ്മരണയ്ക്ക്‌ മുന്‍പില്‍ ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു.

2010, ജൂലൈ 30, വെള്ളിയാഴ്‌ച

ഒരു വെളുത്ത റോസാപ്പൂ


മെര്‍ലിന്‍ ജോസഫിണ്റ്റെ അന്ത്യകൂദാശകള്‍ക്ക്‌ നേത്ര്‍ത്വം കൊടുക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സ്‌ പ്രക്ഷുബ്ദമായിരുന്നു, വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഒരു വൈദീകനു ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉണ്ടാകേണ്ട മനസ്സാന്നിദ്ധ്യം പീറ്ററച്ചനു പലപ്പോഴും നഷ്ടപ്പെട്ടുവെങ്കിലും അതാരുമറിയാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഒരു കാലത്ത്‌ തണ്റ്റെ എല്ലാമെല്ലാമായിരുന്ന മെര്‍ലിന്‍ മേരി തോമസിണ്റ്റെ മരണാനന്തര ശുശ്രൂഷകളാണു അദ്ദേഹം ചെയ്യുന്നത്‌.
ഫ്ളാഷ്‌ ബാക്ക്‌: പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു ക്യാമ്പസ്‌ ജീവിതം. പീറ്ററും മെര്‍ലിനും പ്രീ ഡിഗ്രീക്ക്‌ സയന്‍സ്‌ ഗ്രൂപ്പില്‍ ഒരു ക്ളാസ്സിലാണു. അന്ന്‌ പൊട്ടിവിടര്‍ന്ന ഒരു പ്രണയം. ആദ്യമൊക്കെ ഒതൊരു വെറും തമാശയായോ, അല്ലെങ്കില്‍ പത്താംക്ളാസ്സുവരെ ബോയ്സ്കൂളിലായിരുന്ന പയ്യന്‍ കോളേജിണ്റ്റെ വര്‍ണ്ണാഭമായ മായീകലോകത്തെത്തിയപ്പോഴുണ്ടായ ഭ്രമമോ ആയിരുന്നു പീറ്ററിനാ പ്രണയം. പതിയെ പതിയെ അത്‌ മാറി, പീറ്ററിനു മെര്‍ലിന്‍ തണ്റ്റെ ജീവവായു പോലായി. അത്രയ്ക്ക്‌ അവര്‍ തമ്മിലടുത്തു.
മെര്‍ലിന്‍ മേരി തോമസ്‌- അതായിരുന്നു അവളുടെ പേര്‍. മാലാഖപോലൊരു പെണ്‍കുട്ടിയെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. അത്ര വലിയ വെളുത്ത നിറമല്ലെങ്കിലും, ഒരു ഐശ്വര്യം ആ മുഖത്തുണ്ടായിരുന്നു. ചെറിയ വട്ടമുഖം, ചുണ്ടില്‍ ഒരു പുഞ്ചിരിയില്ലാതെ ഒരിക്കലും അവളേ കാണാന്‍ കഴിയില്ലായിരുന്നു. എല്ലാവരോടും വിനയത്തോടും സ്നേഹത്തോടും ബഹുമാനത്തോടുമുള്ള പെരുമാറ്റം. വസ്ത്രധാരണത്തിലും ആ കുലീനത്വം കാണാമായിരുന്നു. പള്ളിയിലെ ക്വയറിലും യൂത്ത്‌ മീറ്റിങ്ങുകളിലും അവള്‍ സജീവസാന്നിദ്ധ്യമായിരുന്നു.
കാലം കടന്നുപോയി.സെക്കണ്റ്റ്‌ പീഡീസീയായപ്പോള്‍ അവരുടെ ബന്ധം കൂടുതല്‍ അടുത്തു. എന്നാല്‍ ഇരുവരും പരസ്പരം സ്പര്‍ശിച്ചിട്ടില്ല. തൊടുംന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ കല്യാണം കഴിഞ്ഞുമതിയെന്നായിരുന്നു മെര്‍ലിണ്റ്റെ പക്ഷം. രണ്ട്പേരുടേയും കത്തോലിക്കാ കുടുംബങ്ങളായതുകൊണ്ട്‌ തങ്ങളുടെ കല്യാണത്തിനു വീട്ട്കാരുടെ വലിയ എതിര്‍പ്പ്‌ വരില്ലയെന്നവര്‍ക്കുറപ്പായിരുന്നു.
പക്ഷെ അവരുടെ ആ ബന്ധത്തിനു വിള്ളലുണ്ടാക്കിക്കൊണ്ട്‌ ശപിക്കപ്പെട്ട ആ ദിവസം വന്നെത്തി. കോളേജടച്ച്‌ സ്റ്റഡിലീവായിരുന്ന ഒരു ദിവസം അവര്‍ ഹാള്‍റ്റിക്കറ്റ്‌ വാങ്ങാന്‍ കോളേജിലെത്തി. അത്‌ വാങ്ങിക്കഴിഞ്ഞ്‌ കുറച്ച്നേരം സംസാരിക്കാന്‍ അവര്‍ ആഡിറ്റോറിയത്തിണ്റ്റെ സൈഡ്‌ റൂമിലെത്തി. പ്രി ഡിഗ്രി കഴിഞ്ഞ്‌ അടുത്ത കോഴ്സിനു പോകുന്നതിനെപ്പറ്റിയും, തങ്ങളുടെ വരാന്‍പോകുന്ന കുടുംബജീവിതത്തിനെപ്പറ്റിയും അവര്‍ വളരെനേരം സംസാരിച്ചു.
അതെ... ഇവിടെവച്ചാണു പീറ്ററിണ്റ്റെ മനസ്സില്‍ പിശാച്‌ ആ ശപിക്കപ്പെട്ട ചിന്ത എത്തിച്ചത്‌.. തനിക്കു മെര്‍ലിനെ ഒന്നു ചുംബിക്കണം.ആഗ്രഹം പറഞ്ഞപ്പോള്‍ മെര്‍ലിന്‍ അത്‌ നിരസിച്ചു. എല്ലാ വിശുദ്ധിയോടുംകൂടെ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കണം എന്നവള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.
പീറ്റര്‍ വളരെ നിര്‍ബന്ധിച്ചു. ഇല്ല ഇല്ല എന്നു പറഞ്ഞിട്ടും അവന്‍ പിന്നെയും നിര്‍ബന്ധിച്ചു. അവസാനം സഹികെട്ട്‌ മെര്‍ലിന്‍ തിരിഞ്ഞു നടന്നു. പിശാച്‌ പീറ്ററിനെ തെറ്റ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചു. തിരിഞ്ഞു ഇടനാഴിയിലൂടെ പോകുകയായിരുന്ന മെര്‍ലിനെ പിടിച്ച്‌ അവന്‍ അവളുടെ ചുണ്ടില്‍ ഉമ്മവച്ചു. പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തിട്ടും ആ ആലിംഗനത്തില്‍ നിന്നും അവള്‍ക്ക്‌ രക്ഷപെടാനായില്ല. പിടിവിട്ട്‌ കഴിഞ്ഞ്‌ അവളുടെ മുഖത്ത്നോക്കാന്‍ അവനു ശക്തിയില്ലായിരുന്നു. അവളുടെ ആ മൌനത്തില്‍, ഹ്രിദയാന്തര്‍ഭാഗത്തേക്കിറങ്ങിച്ചെല്ലുന്ന ആ നോട്ടത്തില്‍ അവള്‍ക്കവനോട്‌ പറയാനുള്ളതെല്ലാമുണ്ടായിരുന്നു.
അവരുടെ ബന്ധം തകര്‍ന്നു. പരീക്ഷയെഴുതാന്‍ വന്നപ്പോഴും അവള്‍ അവനു മുഖം കൊടുത്തില്ല. റിസല്‍റ്റ്‌ വന്ന്‌ കഴിഞ്ഞപ്പോലവള്‍ എഞ്ചിനീയറിങ്ങിനു ബാങ്ങ്ളൂര്‍ക്ക്‌ പോയി. പീറ്ററാകട്ടെ രണ്ട്‌ വിഷയങ്ങള്‍ക്ക്‌ തോറ്റു. അവനു ഭയങ്കര സങ്കടവും കുറ്റബോധവുമുണ്ടായിരുന്നു.പല ദിവസങ്ങളിലും പീറ്റര്‍ പള്ളിയില്‍ പോയി കുമ്പസരിച്ച്‌ തന്‍ ചെയ്ത കൊടും പാപം കര്‍ത്താവിനോടേറ്റ്പറഞ്ഞ്‌ കരഞ്ഞു മാപ്പിരന്നു.
കാലം കഴിഞ്ഞുപോയി. പീറ്റര്‍ സെമിനാരിയില്‍ ചേര്‍ന്ന്‌ പുരോഹിതനായി. രണ്ട്‌ വര്‍ഷം മുമ്പാണു ഓര്‍ഡിനേഷന്‍ കിട്ടി ഈ ഇടവകയില്‍ വന്നത്‌. പീറ്റര്‍ കൊച്ചച്ചനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായി. വന്നപ്പോള്‍ പിറ്ററച്ചന്‍ അറിഞ്ഞിരുന്നില്ല- ഈ ഇടവകയിലേക്കാണു ഒരിക്കല്‍ താന്‍ സ്നേഹിച്ചിരുന്ന, എന്നാല്‍ തണ്റ്റെ മോശം പ്രവര്‍ത്തികൊണ്ട്‌ കൈവിട്ട്പോയ മെര്‍ലിനെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നതെന്നു. അവര്‍ കുടുംബമായി ഡല്‍ഹിയിലാണു താമസം. ഭര്‍ത്താവ്‌ ജോസഫ്‌ ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറാണു. അവര്‍ക്ക്‌ ഒരു മകള്‍- ആറു വയസ്സുകാരി നേഹ. നാലുമാസം മുമ്പ്‌ അവര്‍ നാട്ടില്‍ വന്നപ്പോഴാണു അച്ചന്‍ ആ വിവരമറിഞ്ഞത്‌. തിരിച്ച്പോകുന്നതിനുമുമ്പ്‌ ഒരു ദിവസം മെര്‍ലിനും നേഹയും അച്ചനെ കാണാന്‍ വന്നു. ഭര്‍ത്താവിണ്റ്റെ സംശയരോഗം മൂലം മെര്‍ലിണ്റ്റെ ജീവിതം നരകതുല്യമാണു. ആത്മഹത്യ ചെയ്യാനെനിക്ക്‌ പേടിയാണെന്നുള്ള മെര്‍ലിണ്റ്റെ വാക്കുകള്‍ പീറ്ററച്ചന്‍ ഞെട്ടലോടെയാണു കേട്ടത്‌.
നേഹമോള്‍ മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയയിരുന്നു. അവര്‍ തിരിച്ച്പോകാന്‍ നേരത്ത്‌ നേഹയെ എടുത്ത്‌ ആ നെറ്റിയില്‍ ഉമ്മവയ്ക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സിലെ ചിന്ത ഇതായിരുന്നു- തനിക്ക്‌ പിറക്കാതെ പോയ മകള്‍.
നാലു ദിവസം മുമ്പാണത്‌ സംഭവിച്ചത്‌- മെര്‍ലിന്‍ തണ്റ്റെ ഭര്‍ത്താവായ ജോസഫിണ്റ്റെ കയ്യാല്‍ കൊല്ലപ്പെട്ടു. അയാള്‍ക്ക്‌ ഭാര്യയെ സംശയമായിരുന്നു. ഒരു ദിവസം ഇതിണ്റ്റെ പേരില്‍ അവര്‍ വഴക്കിട്ടു. മെര്‍ലിന്‍ സഹികെട്ട്‌ എന്തൊ പറഞ്ഞത്‌ ജോസഫിനിഷ്ടപ്പെട്ടില്ല.അയാള്‍ മെര്‍ലിണ്റ്റെ തല ഭിത്തിയിലിടിപ്പിച്ച്‌ അവളെ കൊന്നു. സ്വന്തം മമ്മയുടെ മരണമേല്‍പിച്ച ഷോക്കില്‍നിന്നും നേഹമോള്‍ ഇതുവരെ മോചിതയായിട്ടില്ല.
***************************
മരണാനന്തര ശുശ്രൂഷകള്‍ കഴിഞ്ഞു. എല്ലാവരും പോയി, പള്ളിയങ്കണം വിജനമായി. പീറ്റരച്ചണ്റ്റെ മനസ്സാകെ അസ്വസ്ധമായിരുന്നു. കുറച്ച്‌ കഴിഞ്ഞ്‌ പള്ളിയങ്കണത്തിലെ റോസാച്ചെടിയില്‍ നിന്നും ഒരു വെളുത്ത റോസാപ്പൂവുമായി പീറ്ററച്ചന്‍ മെര്‍ലിണ്റ്റെ കല്ലറയ്ക്കരികിലെത്തി, ആ പൂവ്‌ അവിടെ സമര്‍പ്പിച്ചു.
'പ്രീയ മെര്‍ലിന്‍, അന്ന്‌ നിന്നോട്‌ ഞാന്‍ അങ്ങനെ ചെയില്ലയിരുന്നെങ്കില്‍ നിനക്കീ ഗതി വരില്ലായിരുന്നു. നിണ്റ്റെ ജിവിതം ഞാനാണു നശിപ്പിച്ചത്‌. പാപിയായ ഈ എന്നൊട്‌ നീ ക്ഷമിക്കൂ'- അച്ചണ്റ്റെ മനസ്സ്‌ മന്ത്രിച്ചു.
ആ സമയത്ത്‌ ചെറിയ ചാറ്റല്‍മഴ പെയ്യാനാരംഭിച്ചു. മഴത്തുള്ളികള്‍ക്കൊപ്പം പീറ്ററച്ചണ്റ്റെ കണ്ണീര്‍ത്തുള്ളികളും മാര്‍ബിള്‍ പാകിയ മെര്‍ലിണ്റ്റെ ശവകുടിരത്തില്‍ പതിക്കുന്നുണ്ടായിരുന്നു.

2010, ജൂലൈ 21, ബുധനാഴ്‌ച

ആത്മാവിന്‍ നഷ്ടസുഗന്ധം


പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചേക്കുളം എന്ന മനോഹരഗ്രാമത്തിലയിരുന്നു എണ്റ്റെ ജീവിതത്തിണ്റ്റെ ആദ്യ പത്ത്‌ വര്‍ഷങ്ങള്‍. കാലങ്ങള്‍ക്ക്‌ മുമ്പ്‌ ആ ദേശത്ത്‌ വന്നുപാര്‍ത്ത എണ്റ്റെ മുന്‍ തലമുറക്കാര്‍ ഞങ്ങളുടെ കുടുംബപ്പേരായ ചേക്കുളത്ത്‌ എന്ന പേര്‍ ആ ഗ്രാമത്തിനു നല്‍കി. എണ്റ്റെ നാല്‍ മുതല്‍ പത്ത്‌ വയസ്സു വരെയുള്ള കാലമായിരുന്നു എണ്റ്റെ സുവര്‍ണ്ണകാലം. അത്‌ കഴിഞ്ഞ്‌ ചേക്കുളത്ത്‌ നിന്നും ഏകദേശം നല്‍ കിലോമീറ്റര്‍ മാറി നെല്ലിക്കാലായില്‍ പുതിയ വിട്‌ വച്ച്‌ അവിടെ പാര്‍പ്പ്‌ തുടങ്ങി. എണ്റ്റെ അമ്മവീടാണു നെല്ലിക്കാലായില്‍.
പറഞ്ഞ്‌ വന്നത്‌ ചേക്കുളത്തെ എണ്റ്റെ ബാല്യത്തെക്കുറിച്ചാണു. വീടീണ്റ്റെ തൊട്ട്മുന്‍പില്‍ നെല്‍ വയലാണു, അതിനപ്പുറം തോട്‌, അതിനപ്പുറം വീണ്ടും വയല്‍- എല്ലാം ഒരു പച്ചമയം. കൊയ്ത്ത്‌ കഴിഞ്ഞ ഞങ്ങളുടെ പാടത്ത്‌, നെല്ല്‌ കൂട്ടിയിട്ടതിനു കാവല്‍ കിടക്കാന്‍ വാസുപിള്ളക്കൊച്ചേട്ടനോടൊപ്പം ഞാനും പോയി മാടത്തില്‍ കിടക്കാറുള്ളത്‌ ഇപ്പോഴും സുഖമുള്ള ഒരോര്‍മ്മയാണു.അതിണ്റ്റെ ആ ഒരു നൊസ്റ്റാള്‍ജിക്‌ ഫീലിങ്ങുണ്ടല്ലോ- അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല. കൊയ്ത്ത്‌ കഴിഞ്ഞ പാടത്തിണ്റ്റെ ആ മണവും, തവളകളുടെയും ചിവീടുകളുടെയുമൊക്കെ ഒച്ചയും, വീട്ടിലെ മെത്തയുടെ പതുപതുപ്പില്‍ നിന്നും മണ്ണിണ്റ്റെ മണമുള്ള വയലില്‍ പുല്‍പായ വിരിച്ച്‌ കിടക്കുമ്പോഴുള്ള ആ സുഖവും ഒന്നു വേറേതന്നെയാണു.
വീട്ടിലെ എണ്റ്റെ കൂട്ട്കാര്‍ തങ്കമണി എന്ന പശു, ടോമി എന്ന പട്ടി, പിന്നെ അനേകം പൂച്ചകളും കോഴികളും. പശുവിനേ മേയ്ക്കാന്‍ വയലില്‍ എണ്റ്റെകൂടെ കൂട്ട്കാരും അവരുടെ പശുക്കളുമായി വരും. ഞങ്ങള്‍ക്കെല്ലാം വാഹനങ്ങളുമുണ്ടായിരുന്നു. നല്ല നീളമുള്ള ഒരു കമ്പിണ്റ്റെ അറ്റത്ത്‌ ഒരു ചെറിയ കമ്പ്‌ കുറുകെ കെട്ടിവയ്ക്കും. വീട്ടിലാരുടെയെങ്കിലും ഒരു റബ്ബര്‍ ചെരിപ്പെടുത്ത്‌ വട്ടത്തില്‍ മുറിച്ച്‌ രണ്ട്‌ റ്റയറുണ്ടാക്കും (അതിനു കുറച്ചിമ്മിണിയൊന്നുമല്ല ചന്തിക്ക്‌ അടി കിട്ടിയിട്ടുള്ളത്‌).ആ റബ്ബര്‍ ചാടുകളുറ്റെ നടുക്ക്‌ ചെറിയ ദ്വാരമുണ്ടാക്കി ഓരോ ആണികള്‍ കയറ്റി, ആ ചെറിയ കമ്പിണ്റ്റെ അറ്റത്ത്‌ ആ ആണികള്‍ തറയ്ക്കും. ഇരുചക്രവാഹനം റെഡി- പിന്നെ ഞങ്ങളുടെ കലാവാസനയനുസരിച്ച്‌ അലങ്കാരങ്ങളും എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.അവധിദിവസങ്ങളീല്‍ രാവിലെ പ്രാതല്‍ കഴിഞ്ഞ്‌ പശുവിനെ തീറ്റാന്‍ വയലില്‍ ഞങ്ങള്‍ വരുമ്പോള്‍ എല്ലാവരുടെയും വണ്ടിയില്‍ ചെറിയ ഭാണ്ടത്തില്‍ അന്നത്തെ പ്രാതലിണ്റ്റെ വിഭവങ്ങളുമുണ്ടായിരിക്കും. ഞങ്ങളെല്ലാവരുമത്‌ പങ്കുവച്ച്‌ കഴിക്കും. ഇപ്പോള്‍ അങ്ങനെ വല്ലയിടത്തുമുണ്ടോ ആവോ......
ബാല്യത്തെപ്പറ്റി പറയുമ്പോള്‍ റ്റോമി എന്ന എണ്റ്റെ പട്ടിയെപ്പറ്റി പറയതിരിക്കാനാവില്ല. ഏകദേശം ചുവന്ന നിറമുള്ള ഒരു നാടന്‍ പട്ടിയായിരുന്നു റ്റോമി. അവനെ ഉറക്കത്തില്‍ ചെന്നു ചവിട്ടിയാലും എത്ര നൊന്താലും എന്നെ കാണുമ്പോല്‍ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമായിരുന്നു എണ്റ്റെ റ്റോമി. ഒരുദിവസം രാത്രി വരാന്തയില്‍ ഞാന്‍ ഭക്ഷണം കഴിച്ച്കൊണ്ടിരിക്കുമ്പോല്‍ ഒരു പാമ്പ്‌ എണ്റ്റടുത്ത്‌ വന്നു. അതു കണ്ട റ്റൊമിയും പാമ്പും തമ്മില്‍ കടിപിടിയായി. അവസാനം പാമ്പ്‌ തുണ്ടം തുണ്ടമായി. പിറ്റേന്ന്‌ രാവിലേ റ്റോമിയുടെ ദേഹത്ത്‌ വ്രിണങ്ങള്‍ വന്നു- അവനേ വിഷം തീണ്ടിയിരുന്നു. റ്റോമി വല്ലതെ കരയുന്നുണ്ടായിരുന്നു. അന്നെനിക്കു ഏഴോ എട്ടോ വയസ്സേയുണ്ടായിരുന്നുള്ളു, അ പ്രായത്തിലും ഞാന്‍ മമ്മിയൊട്‌ പറഞ്ഞു- റ്റോമി എങ്ങനെ വേദനിച്ച്‌ മരിക്കണ്ട, നമുക്കവനെ കറണ്ടടിപ്പിച്ച്‌ കൊല്ലാം. അതാകുമ്പം ഒറ്റയടിക്ക്‌ മരിക്കുമല്ലൊ. റ്റോമിയൊടുള്ള എണ്റ്റെ സ്നേഹക്കൂടുതലാണു എന്നെക്കൊണ്ടത്‌ പറയിപ്പിച്ചത്‌. പിന്നെ കുറേനാല്‍ മനസ്സില്‍ ഭയങ്കര സങ്കടമായിരുന്നു.
ഇപ്പോള്‍ ദിവസവുമെല്ലാവരുടെയും വീട്ടില്‍ ചിക്കനുണ്ടല്ലൊ പണ്ടങ്ങനെയല്ലായിരുന്നു.രണ്ടാഴ്ച കൂടുമ്പോള്‍ കൂട്ടില്‍നിന്നുമൊരു പൂവങ്കോഴിയെപിടിച്ച്‌ മറത്തില്‍ തലകീഴായി കെട്ടിത്തൂക്കിയിടും. എണ്റ്റെ വിടിനു മുമ്പില്‍ക്കൂടെയാണു രാവിലെ ആള്‍ക്കാര്‍ തോട്ടില്‍ കുളിക്കാന്‍ പോകുന്നത്‌,അതുകൊണ്ട്‌ എണ്റ്റെ വീട്ടില്‍ ചിക്കന്‍ വയ്ക്കുന്ന ദിവസം അതെല്ലാവരുമറിയും. കോഴിയെ കൊല്ലുന്നത്‌ കാണാനുള്ള ശക്തി എനിക്കന്നും ഇന്നും ഇല്ല.കൊന്നു കഴിഞ്ഞ്‌ കോഴിയെ ചുട്‌ വെള്ളത്തിലിട്ട്‌ വയ്ക്കും. അതിണ്റ്റെ പപ്പും പൂടയും പറിക്കാനുള്ള അവകാശം എനിക്കാണു. കോഴിക്കറി വെച്ചാല്‍ രണ്ട്‌ കാലും എനിക്കാണു, കോഴിക്കാല്‍ എന്നും എനിക്കൊരു വീക്നെസ്സാ... ഏതെങ്കിലും ബന്ധുവീട്ടില്‍ പോകുമ്പോള്‍ ഗിഫ്റ്റായി കൊണ്ടുപോകുന്നതും കോഴിയെയാണു.
ബാല്യകാലത്തെ വേറൊരു കലപരിപാടിയായിരുന്നു തവളയെപ്പിടിക്കല്‍- ചൂണ്ടയില്‍ ഇരയായിടാന്‍. വീട്ടിലെ കയ്യാലയുടെയും പറമ്പിലെയും എല്ല കല്ലുകളും പൊയി പൊക്കും, ചെറിയ തവളയെ പിടിക്കാന്‍. പിന്നെ അതിനെ ഒരു കുപ്പിക്കകത്താക്കും. ഏകദേശം ഒരു പത്തിരുപത്‌ തവളയാകുമ്പോള്‍ ചൂണ്ടയുമെടുത്ത്‌ തോട്ടിന്‍ വക്കത്തേക്കു നടക്കും. ആദ്യമൊക്കെ സേഫ്റ്റിപ്പിന്‍ വളച്ചാണു ചൂണ്ടക്കൊളുത്തുണ്ടക്കിയിരുന്നത്‌. സത്യം പറയമല്ലൊ- അങ്ങനെ ഒരു മീനും കിട്ടിയിട്ടില്ല. തവളയെയും തിന്നിട്ട്‌ മീനതിണ്റ്റെ പാട്ടിനു പോകും. പിന്നെ ഒറിജിനല്‍ ചൂണ്ടക്കൊളുത്ത്‌ വാങ്ങി ഒരുപാട്‌ മത്സ്യബന്ധനം നടത്തിയിട്ടുണ്ട്‌. കറിവച്ചും പൊരിച്ചും കഴിച്ചിട്ടുമുണ്ട്‌.
ചൂണ്ട കൂടാതെ മീനേപ്പിടിക്കാന്‍ തോര്‍ത്ത്മുണ്ടും ഉപയോഗിച്ചിരുന്നു. തോര്‍ത്തിണ്റ്റെ ഒരറ്റം കഴുത്തില്‍ കെട്ടി മറ്റേയറ്റംകൊണ്ട്‌ കുഞ്ഞ്‌ മീനുകളേ കോരിയെടുക്കുക ഒരു വിനോദമായിരുന്നു.പിന്നെ മഴക്കാലത്ത്‌ കണ്ടത്തില്‍ വെള്ളം കയറിവരുമ്പോള്‍ ഒറ്റാലുപയോഗിച്ച്‌ വലിയ മീനുകളേപിടിക്കാന്‍ ചേട്ടന്‍മാരോടൊപ്പം ഞാനും പോകുമായിരുന്നു.
അഞ്ച്‌ പൈസയുടെ തേന്‍ മുട്ടായിയും, ഇരുപത്‌ പൈസയുടെ ചക്കരമുട്ടയിയിടെയുമൊക്കെ രുചി ഇപ്പൊഴും നാവിന്‍ തുമ്പത്തുണ്ട്‌. ഓര്‍മ്മയില്ലേ....., നമുക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ ചക്കര മുട്ടയി നുണഞ്ഞ്‌ പകുതിയാകുമ്പോള്‍ അതിനകത്ത്‌ നിന്നും ഇരുപത്‌ പൈസ തിരിച്ച്‌ കിട്ടും. പിന്നെ നാരങ്ങമുട്ടായി, ചെറിയ ചെറിയ വട്ടത്തിലുള്ള ബിസ്കറ്റ്‌..... അതൊക്കെയായിരുന്നു അന്നത്തെ പിസ്സയും ബര്‍ഗറും. അതും ഒറ്റയ്ക്കു കഴിക്കില്ല. കൂട്ട്കാരൊത്ത്‌ ഏതെങ്കിലുമൊരു പറമ്പിലെ ഒരു മരച്ചോട്ടിലിരുന്ന്‌ പങ്ക്‌ വച്ച്‌ വര്‍ത്തമാനവും പറഞ്ഞിരുന്നു കഴിക്കുന്നതിലായിരുന്നു രുചി. ഗ്രാമത്തിലേ ഏതൊരു വീട്ടിലും കയറിച്ചെല്ലാനുള്ള സ്വതന്ത്യ്രം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഇന്നത്തെ കാലത്ത്‌ തൊട്ടപ്പുറത്തെ ഫ്ളാറ്റില്‍ ആരൊക്കെയാണു താമസിക്കുന്നതെന്നു പോലും പലര്‍ക്കുമറിയില്ല. അത്രയ്ക്ക്‌ യാന്ത്രീകമണിപ്പോള്‍ ജിവിതം. പണ്ടങ്ങനെയല്ലയിരുന്നു.. എണ്റ്റെ ഗ്രാമത്തിലര്‍ക്കെങ്കിലും ഒരു പനി വന്നല്‍, ആ ഗ്രാമം മുഴുവന്‍ അറിയുമായിരുന്നു, ആ വീട്ടില്‍ ചെന്ന്‌ അവരേ സന്ദര്‍ശിക്കും. ഗ്രാമത്തിലെല്ലാവര്‍ക്കും അന്യോന്യം അത്രക്ക്‌ ഹ്രിദയബന്ധമുണ്ടായിരുന്നു.
ബാല്യകാല സ്മരണകള്‍ ഇനിയും വളരെയേറെയുണ്ട്‌.അന്ന്‌ ജാതി മത ലിംഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരെയും സ്നേഹിക്കാന്‍ കുട്ടികള്‍ക്ക്‌ കഴിഞ്ഞിരുന്നു. ഇന്നു അതിനവരുടെ മാതാപിതാക്കളുടെ സ്റ്റാറ്റസ്‌ ഒരു വിലങ്ങുതടിയാണു. അന്നത്തെയും ഇന്നത്തെയും കുട്ടികളെ ഇവിടെ താരതമ്യം ചെയ്യുന്നില്ല. ഇന്ന്‌ എല്ലാ മാതാപിതാക്കളും തങ്ങളുടെ ആ സുന്ദരമായ ബാല്യകലം ഓര്‍ത്തിരുന്നെങ്കില്‍............എല്ലാവരെയും ജാതിമതഭേദമെന്യേ സ്നേഹിക്കാന്‍ മക്കള്‍ക്ക്‌ ഉപദേശിച്ചു കൊടിത്തിരുന്നെങ്കില്‍.......... കൈവെട്ടും കൊട്ടേഷനുമില്ലാത്ത ഒരു നല്ല നാളേയ്ക്കായ്‌..

2010, ജൂലൈ 17, ശനിയാഴ്‌ച

പോള്‍ മരിച്ചു.

നെറ്റില്‍ കറങ്ങി നടക്കുന്ന ഒരു മെയില്‍ ഇവിടേ പോസ്റ്റ്‌ ചെയ്യുന്നു. ഇതിണ്റ്റെ രചയിതാവ്‌ ആരായിരുന്നാലും എണ്റ്റെ വക ഒരു ഒണക്കത്തേങ്ങാ.

ലോക കപ്പ്‌ സ്പെയ്നിനു കിട്ടുമെന്ന്‌ പ്രവചിച്ച നീരാളി പോള്‍ മരിച്ചു. എന്താണു കാരണമെന്നറിയേണ്ടേ.....
.
.
.
.
.
.
.
.
.
.
.
.
ഇന്ത്യയ്ക്കെന്നാണു ഫുട്ബോള്‍ ലോകകപ്പ്‌ കിട്ടുന്നതെന്നു നീരാളിയോട്‌ ചോദിച്ചു. അതു കേട്ട്‌ നമ്മുടേ പോള്‍ നീരാളീ ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ശ്വാസം മുട്ടി മരിച്ചു

2010, ജൂലൈ 15, വ്യാഴാഴ്‌ച

ഇപ്പോ സ്പെയ്ന്‍ കളിക്കാര്‍ ആരായി?


ലോകകപ്പ്‌ സ്പെയ്നിനു കിട്ടുമെന്ന്‌ പ്രവചിച്ച നീരാളി പോള്‍ ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ. പോളിനെ ജര്‍മനിയില്‍നിന്നും കൊണ്ടുവന്ന്‌ സ്പെയ്നിലെ ഒരു സൂവില്‍ രാജകീയമായ്‌ വാഴിക്കുമെന്നാണു ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഇതിനു തക്കവണ്ണം പോള്‍ എന്താണു ചെയ്തത്‌? ഒരു ബ്ളോഗ്ഗര്‍ പറഞ്ഞത്‌ പോലെ,പോള്‍ ഒരു ബോക്സിലെ കക്കയിറച്ചി കഴിച്ചു, അതിലുണ്ടായിരുന്നത്‌ സ്പെയ്നിണ്റ്റെ പതാകയായിരുന്നു. മനുഷ്യരുടെ ആക്രാന്തവും, ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്നുള്ള മലയാളിശീലവും നീരാളിക്കില്ലാത്തതുകൊണ്ട്‌ ഹോളണ്ടിണ്റ്റെ പതാക കിടന്നിരുന്ന പെട്ടിയിലെ കക്കയിറച്ചി അത്‌ തിന്നില്ല.

മത്സരത്തില്‍ സ്പെയ്ന്‍ കളിച്ചു ജയിച്ചു പക്ഷെ ക്രെഡിറ്റെല്ലാം നീരാളിക്കും. ഇത്‌ കാണുമ്പോള്‍ എണ്റ്റെ മനസ്സില്‍ ചെറിയൊരു ചോദ്യം- വിയര്‍ത്ത്‌കുളിച്ച്‌ കഷ്ട്പ്പെട്ട്‌ നൂറ്റിയിരുപത്‌ മിനിറ്റ്‌ കളിച്ച സ്പെയ്ന്‍ കളിക്കാര്‍ വെറും ഊ....... അല്ലെങ്കിലതു വേണ്ട്‌, സ്പൈന്‍ കളിക്കാര്‍ വെറും ഉണ്ണാക്കന്‍മാരാണോ?????????? സ്പെയ്ന്‍ കോച്ചും കളിക്കാരും ഇപ്പോ ആരായി.......... ?


ഓ.ടോ........രണ്ടായിരത്തിപ്പതിനാലില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാര്‍ കളത്തിലിറങ്ങേണ്ട ആവശ്യമില്ല. ഓരോ കളിയിലെ ജേതാക്കളെയും പ്രവചനം കോണ്ട്‌ കണ്ടൂപിടിക്കാം. ട്രോഫിയും അങ്ങനെ പ്രവചിച്ച്‌ കിട്ടുന്ന റ്റീമിനു സമ്മാനിക്കാം. അതിനുവേണ്ടി റ്റിണ്റ്റുമോണ്റ്റെ വീട്ടിലെ ജിജിമോള്‍ എന്ന പശുക്കിടാവിനെ പരിശീലിപ്പിക്കുന്നുണ്ട്‌. രണ്ട്‌ ബക്കറ്റില്‍ ഓരോ റ്റീമിണ്റ്റെ പതാകയും കാടിവെള്ളവും വയ്ക്കും. ജിജിമോള്‍ ഏത്‌ പതാകയിരിക്കുന്ന ബക്കറ്റിലെ കാടി കുടിക്കുന്നോ, ആ ടീം വിജയിച്ചതായ്‌ പ്രഖ്യാപിക്കും.

2010, ജൂലൈ 14, ബുധനാഴ്‌ച

പാവം പാവം ഗോളികുമാരന്‍


രണ്ടായിരത്തി അന്‍പത്തിനാലു ഫുട്ബോള്‍ ലോകകപ്പിലെ ഒരു ലീഗ്‌ മാച്ച്‌. റ്റീമുകള്‍ ഇണ്റ്റ്യയും അര്‍ജണ്റ്റീനയും (അങ്ങനെയും സംഭവിച്ചേക്കാം, മനുഷ്യര്‍ടെ കാര്യമല്ലേ? എന്താ എപ്പ്ഴാ എങ്ങനാ സംഭവിക്കുന്നതെന്നു പറയന്‍ പറ്റില്ലല്ലോ). പന്ത്‌ മബുലാനി- മേഡ്‌ ഇന്‍ കുന്നംകുളം (ഉപയോഗിച്ച റബ്ബര്‍ കോട്ടയത്തുള്ള തണ്റ്റെ സ്വന്തം തോട്ടത്തില്‍ നിന്നും കഴിഞ്ഞ നാപ്പത്തഞ്ച്‌ വര്‍ഷമായി മലയാളി മങ്കമാരുടെ സ്വപ്നകാമുകനായ ബേര്‍ളിച്ചായന്‍ സംഭാവന ചെയ്തതാണു. അമ്മച്ചിയാണേ സത്യം).

ഇന്ത്യയുടെ കോച്ച്‌ നോബോള്‍ അഞ്ചേരിയും മറ്റവരുടെ കോച്ച്‌ പുലിയണല്‍ മെസ്സിയുമാണു (രണ്ട്‌ പേരും പഴയ ഫുട്ബോള്‍ പടക്കുതിരകളാണു). ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ മറ്റാരുമല്ല- സാക്ഷാല്‍ കെ. കരുണേട്ടനാണു (പുള്ളിക്കാരന്‍ ഇപ്പഴെങ്ങും പോവില്ല, മറിച്ചാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത്‌ വെള്ളത്തില്‍ വരച്ച വരയാണു... )

ഓലപ്പീപ്പിയുടെയും ശിങ്കാരിമേളത്തിണ്റ്റെയും കാതടപ്പിക്കുന്ന ശബ്ദത്തില്‍ മത്സരം പുരോഗമിക്കുന്നു. ഇരുപത്തൊന്നു കളിക്കാരും ഫുള്‍റ്റൈം ഇന്ത്യയുടെ കളത്തിലാണു (ഒരാള്‍ മറ്റവരുടെ ഗോളിയാണു, റഫറിയെ കൂട്ടിയിട്ടില്ല, അങ്ങേര്‍ക്ക്‌ ഗോളെണ്ണുന്ന പണിയേയുള്ളൂ). രണ്ടാം പകുതിയുടെ പകുതി സമയമായപ്പോള്‍ കോച്ചിണ്റ്റെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ സൈഡ്‌ ബഞ്ച്‌ കളിക്കാര്‍ ഗൊളിയായ കുമരനെ കാലില്‍ ലേശം നീളമുള്ള ചങ്ങലകൊണ്ട്‌ പോസ്റ്റില്‍ കെട്ടിയിട്ടു. എന്തിനാ.....

ഓരോ മുപ്പത്‌ സെക്കണ്റ്റ്‌ കൂടുമ്പോഴും ഇന്ത്യന്‍ പോസ്റ്റില്‍ ഗോള്‍ വീഴുമ്പോള്‍ ഓടാതിരിക്കാന്‍.....

ഹല്ല പിന്നെ, എന്തൂട്ടാണീ പറയണേണ്റ്റെ ഗഡീ. പത്ത്‌ നൂറ്റമ്പത്‌ ഗോളു തടുക്കാന്‍ ഞാനാരാണ്ട്രാ ശവീ കുപ്പീന്നു വന്ന ഭൂതമോ? അവറ്റകള്‍ടെ ആ ഗോളി നായിണ്റ്റെമോന്‍ വരെ ഓരോ പത്ത്‌ മിനിറ്റ്‌ കൂടുമ്പാ വന്നങ്ങ്ട്‌ ചാമ്പിത്തന്നിട്ട്‌ പോകും. പുല്ലന്‍മാരു ഗോളടിച്ചര്‍മാദിച്ച്‌ വലവരെ കീറി. ദൈവം സഹായിച്ച്‌ എണ്റ്റെ ദേഹത്ത്‌ പന്ത്‌ കൊണ്ടില്ല. അതു കൊണ്ട്‌ എല്ലൊന്നും പൊട്ടിയില്ല...... മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ഗോളി കുമാരന്‍ രോഷം കൊണ്ടു.

ഇഫ്‌ സപ്പോസ്‌, ഏതെങ്കിലുമൊരു ഗോള്‍ ഇന്ത്യന്‍ ഗോളി തടുത്താല്‍ അര്‍ജണ്റ്റീനക്കാര്‍ ആരായി......


ഓ.ടോ......... ഹോ എന്തൊരു പുകിലായിരുന്നു. മലപ്പുറം കത്തി മെഷീന്‍ ഗണ്ണ്‌ തേങ്ങാക്കൊല, അവസാനം പവനായ്‌ പടമായ്‌. ലോകകപ്പ്‌ കഴിഞ്ഞപ്പോ ലയണല്‍ മെസ്സി എലിണല്‍ മെസ്സിയായും, കക്ക കറിവേപ്പിലയായും, വെയ്ന്‍ റൂണി വെറും റൂണിയായും, റൊണാള്‍ഡോ രോമമായും പോയി..... ഇനിയിപ്പോ നാലു കൊല്ലം കഴിഞ്ഞേ അടുത്ത ലോകകപ്പുള്ളൂ താനും. ആ.. അതുവരെ കുത്തിയിരുന്ന്‌ പല്ലിട കുത്തി മണപ്പിക്കാം

2010, ജൂലൈ 13, ചൊവ്വാഴ്ച

പുലര്‍കാല സ്വപ്നം



പുലര്‍ക്കാല സ്വപ്നത്തിലൂടെയെന്‍ കണ്‍മണീ
പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍
പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍
പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും


കലാലയവര്‍ണ്ണങ്ങളില്‍ പാറിപ്പറന്ന നിന്‍
കാമം തുളുമ്പും ചോരച്ചുണ്ടുകളൊപ്പി
കാമുകീ, നീയെണ്റ്റേത്‌ മാത്രമെന്ന്‌
കാമമെഴുമെന്‍ കാമുകഹ്ര്‍ദയം മന്ത്രിച്ച്ചതും


മണിത്താലികെട്ടി ഞാന്‍ നിന്നെ സ്വികരിച്ചതും
മണിവര്‍ണ്ണമൊത്ത നിന്‍ വദനം ചുവന്നതും
മണിവര്‍ണ്ണശോഭയില്‍ ഞാനെന്നെ മറന്നതും
മണിയറവാതില്‍ നമുക്കായ്‌ തുറന്നതും


വ്രീളാഭരിതയായ്‌ നമ്രശിരസ്കയായ്‌ നിന്നനിന്‍
വ്രിത്തമൊത്ത മുഖതാവില്‍ ചുംബിച്ചതും
വ്രീളാവിവശയായ്‌ നിന്ന നിന്‍ പൂമേനി
വീണയായ്‌ മീട്ടുവാനെനിക്ക്‌ തന്നതും


പുലര്‍ക്കാലസ്വപ്നത്തിലൂടെയെന്‍ പ്രിയതമേ
പുലരട്ടെ നമ്മുടെ ജീവിതസ്വപ്നങ്ങള്‍
പുലരട്ടെ നമ്മുടെ സ്നേഹനിശ്വാസങ്ങള്‍
പുലരട്ടെ ദശസഹസ്രം പൊന്‍പുലരികള്‍ വീണ്ടും

2010, ജൂൺ 29, ചൊവ്വാഴ്ച

പുലര്‍കാല സ്വപ്നം


പുലര്‍ക്കാല സ്വപ്നത്തിലൂടെയെന്‍ കണ്‍മണീ

പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍

പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍

പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും


കലാലയവര്‍ണ്ണങ്ങളില്‍ പാറിപ്പറന്ന നിന്‍

കാമം തുളുമ്പും ചോരച്ചുണ്ടുകളൊപ്പി

കാമുകീ, നീയെണ്റ്റേത്‌ മാത്രമെന്ന്‌

കാമമെഴുമെന്‍ കാമുകഹ്ര്‍ദയം മന്ത്രിച്ച്ചതും


മണിത്താലികെട്ടി ഞാന്‍ നിന്നെ സ്വികരിച്ചതും

മണിവര്‍ണ്ണമൊത്ത നിന്‍ വദനം ചുവന്നതും

മണിവര്‍ണ്ണശോഭയില്‍ ഞാനെന്നെ മറന്നതും

മണിയറവാതില്‍ നമുക്കായ്‌ തുറന്നതും


വ്രീളാഭരിതയായ്‌ നമ്രശിരസ്കയായ്‌ നിന്നനിന്‍

വ്രിത്തമൊത്ത മുഖതാവില്‍ ചുംബിച്ചതും

വ്രീളാവിവശയായ്‌ നിന്ന നിന്‍ പൂമേനി

വീണയായ്‌ മീട്ടുവാനെനിക്ക്‌ തന്നതും


പുലര്‍ക്കാലസ്വപ്നത്തിലൂടെയെന്‍ പ്രിയതമേ

പുലരട്ടെ നമ്മുടെ ജീവിതസ്വപ്നങ്ങള്‍

പുലരട്ടെ നമ്മുടെ സ്നേഹനിശ്വാസങ്ങള്‍

പുലരട്ടെ ദശസഹസ്രം പൊന്‍പുലരികള്‍ വീണ്ടും






2010, ജൂൺ 16, ബുധനാഴ്‌ച

ആവിയായിപ്പോയ ആദ്യപ്രണയം


ചാപിള്ളയായിപ്പോയ എണ്റ്റെ ആദ്യപ്രണയത്തെക്കുറിച്ചാണു ഈ പോസ്റ്റ്‌.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയാറു ക്രിസ്തുമസ്കാലം.ഞാന്‍ കോഴഞ്ചേരി സെണ്റ്റ്‌ തോമസ്‌ ബോയ്സ്‌ സ്കൂളില്‍ പത്താം ക്ളാസ്സില്‍ നിരങ്ങുന്നു. അടുത്ത്‌ തന്നെ സെണ്റ്റ്‌ മേരീസ്‌ ഗേള്‍സ്‌ സ്കൂളുമുണ്ട്‌. രണ്ട്‌ സ്കൂളുകളെയും തമ്മില്‍ ബന്ധിപ്പിച്ച്‌ അപ്സര, വിദ്യ എന്നീ റ്റ്യൂഷന്‍ സെണ്റ്ററുകളുമുണ്ട്‌.


ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളായത്‌ കൊണ്ട്‌ പെണ്ണുങ്ങളേ കാണാണ്‍ വേണ്ടി മാത്രം റ്റ്യൂഷനു വരുന്ന ആണുങ്ങളുണ്ട്‌ (പെണ്ണുങ്ങളുടെ കാര്യം അറിയില്ല്യാട്ടോ).ആണ്‍കുട്ടികളുടെ കണ്ണിണ്റ്റെ ഈ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ്‌ ദ സുഡാഫിക്കേഷന്‍ കണ്ടിട്ടാവണം വിദ്യാ കോളെജിലെ ബിജുസാര്‍ ആണ്‍കുട്ടികളെയെല്ലാം മുന്‍ നിരയിലെ ബഞ്ചുകളിലും പെങ്കുട്ടികളെ പുറകിലെ ബഞ്ചുകളിലുമിരുത്തിയത്‌. അങ്ങനെ ഞങ്ങള്‍ ആണുങ്ങളുടെയെല്ലാം ലഡ്ഡു ഒരുമിച്ച്‌ പൊട്ടി. പിന്നെന്ത്‌ ചെയ്യും......ഇടനാഴിയില്‍ വച്ച്‌ കാണാം. അത്ര തന്നെ.


ആയിടയ്ക്കാണു എണ്റ്റെയുള്ളിലും പ്രേമം എന്ന വികാരം ഐലണ്റ്റ്‌ എക്സ്പ്രസ്സ്‌ പോലെ പാഞ്ഞ്‌ വന്നത്‌. അനൂപിനു സെലിനുണ്ട്‌, ദീപേഷിനു അമ്പിളിയുണ്ട്‌ പിന്നെ എനിക്കെന്ത്കൂടായിക്കൂടാ?? ഞാന്‍ തീരുമാനിച്ചു- എനിക്കും പ്രേമിക്കണം.


അടുത്ത പ്രശ്നം- ആരെ പ്രേമിക്കും? പ്രേമിക്കാന്‍ പറ്റിയവരുടെ ലിസ്റ്റെടുത്തു (ജാതിയും മതവും നിറവും സൈസുമെല്ലാം നോക്കിത്തന്നെ). ഒരാഴ്ചയായിട്ടും ഫൈനല്‍ തിരുമാനത്തിലെത്താനായില്ല്‌.. കണ്‍ഫ്യൂഷന്‍ തന്നെ കന്‍ഫ്യൂഷന്‍..അവസാനം നമ്മുടെ കേരളാ കോണ്‍ഗ്രസ്സ്‌(ജേക്കബ്‌) മന്ത്രിസ്ഥാനം ആര്‍ക്കെന്നറിയാന്‍ നറുക്കിട്ടത്‌ പോലെ,ഞാന്‍ ആരെയാണു പ്രേമിക്കേണ്ടതെന്നു ഞാനറിയാന്‍ ഞാന്‍ തന്നെ നറുക്കിട്ടു (ഹൊ.. എണ്റ്റെ പുത്തിയേ... എന്നെ സമ്മതിക്കണം കേട്ടോ).


നറുക്ക്‌ ആ കുട്ടിക്ക്‌ വീണു. അവള്‍ ഇപ്പോള്‍ വിവാഹം കഴിച്ച്‌ ഒരമ്മയയതിനാലും, എണ്റ്റെ സുരക്ഷയെക്കരുതിയും അവളുടെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല.


അടുത്ത പ്രശ്നം- എങ്ങനെ അവളോട്‌ പറയും? അവളുടെ ക്ളാസ്സില്‍ എണ്റ്റെ ഒരയല്‍ക്കാരി കുട്ടിയുണ്ട്‌. അവളെ ഹംസമാക്കിയാലോ? വേണ്ട്‌.. അവള്‍ വീട്ട്കാരോടാരോടെങ്കിലും പറഞ്ഞാലോ? അത്‌ വേണ്ട. ഡോണ്ടൂ.. ഡോണ്ടൂ....


അങ്ങനെ നേരിട്ട്‌ പറയന്‍ തീരുമാനിച്ചു. കണ്ടിട്ടുള്ള സിനിമകളൊക്കെ ധ്യാനിച്ച്‌ നോക്കി.. രക്ഷയില്ല.കണ്ണാടിയുടെ മുന്‍പില്‍ നിന്നു, കണ്ണാടി അവളായി സങ്കല്‍പ്പിച്ച്‌ റിഹേഴ്സലെടുത്തു. ആ ബുധനാഴ്ച എണ്റ്റെ പ്രണയം അവളെ അറിയിക്കാന്‍ തെരഞ്ഞെടുത്തു (ബുധനാഴ്ചയാണല്ലൊ കളര്‍ ഡ്രസ്സിടന്‍ പറ്റുന്നത്‌, ബാക്കി ദിവസമെല്ലാം യൂണിഫോമാണു).


ബുധനാഴ്ച രാവിലെ കുളിച്ച്‌ കുട്ടപ്പനായി വിദ്യാ റ്റ്യൂഷന്‍ സെണ്റ്ററിണ്റ്റെ താഴത്തെ ഇടനാഴിയില്‍ കാത്ത്‌ നിന്നു (ബാക്കിയുള്ള ദിവസങ്ങളില്‍ കുളിക്കാറില്ലേ എന്നു ചോദിക്കരുത്‌). നേരിട്ട്‌ തന്നെ അവളൊട്‌ പറയണം. പ്രേമലേഖനമൊന്നുമെഴുതിയിരുന്നില്ല, അതു കൊടുത്ത്‌ അവള്‍ക്കിഷ്ട്ടപ്പെട്ടില്ലെങ്കില്‍ അത്‌ അവളുടെ രക്ഷിതക്കളേയോ റ്റീച്ചര്‍മാരെയോ കാണിച്ചാല്‍.. അത്‌ വേണ്ട.. ഡോണ്ടൂ.ഡോണ്ടൂ..(എണ്റ്റെയൊരു പുത്തിയേ.....അന്യായ പുത്തിയല്ലിയോ.. ?)


ഇപ്പൊഴും ഓര്‍ക്കുന്നു- അവള്‍ അന്നൊരു നീലച്ചുരിദാറായിരുന്നു ധരിച്ചിരുന്നത്‌, ഡ്രസ്സും ഷാളുമെല്ലാം നീലമയം.അവള്‍ നടന്നരികിലെത്തിയപ്പോള്‍ ഞാന്‍ അവളേ വിളിച്ച്‌ അവളൊടുള്ള എണ്റ്റെ പ്രണയം ഒറ്റശ്വാസത്തിലവതരിപ്പിച്ചു ( ആ നേരത്തെ വെപ്രാളത്തില്‍ അവളൊട്‌ പറയാന്‍ ഒരുക്കിവച്ചിരുന്ന പ്രണയഡയലൊഗുകള്‍ ഞാന്‍ മറന്ന്പൊയിരുന്നു). അവളാണെങ്കില്‍ 'പൊട്ടി സ്റ്റ്രോബറി കണ്ടപോലെ' അന്തംവിട്ട്‌ വായും പൊളിച്ച്‌ നില്‍ക്കുകയാണു. പിന്നെ ഒരു ആറേഴ്‌ സെക്കണ്റ്റ്‌ കഴിഞ്ഞ്‌ ഒരു ചെറിയ ചിരിയും സമ്മാനിച്ച്‌ അവള്‍ ഒന്നാം നിലയിലെ ക്ളാസ്സിലേക്ക്‌ പോയി. ഇടയ്ക്ക്‌ തിരിഞ്ഞ്‌ നോക്കി 'പിന്നെപ്പറയാം' എന്നു പറഞ്ഞു. തള്ളേ പിന്നല്ലിയോ കാത്തിരിപ്പിണ്റ്റെ വേദനയറിഞ്ഞത്‌.. ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ, കിടന്നിട്ടുറക്കം വരിന്നില്ല. ആകെയോരു മന്ദത..


വെള്ളിയാഴ്ചയായി, അന്നും ഉത്തരത്തിനുവേണ്ടി രാവിലെ ഇടനാഴിയില്‍ കണ്ണിലോയിലോഴിച്ച്‌ കാത്ത്‌ നിന്നു. ഉത്തരം കിട്ടിയില്ല. പിന്നെ ശനിയും ഞായറും അവധി... ഒരു തരത്തില്‍ പറ്റിന്നില്ല.. ആകെയൊരു മന്ദത. ഇന്നു എന്തു വന്നാലും അവളുടെ വായില്‍ നിന്നു യേസ്‌ അല്ലെങ്കില്‍ നോ എന്ന ഉത്തരം കിട്ടണമെന്നു തീരുമാനിച്ചു. ഉത്തരമെന്തായാലും വേണ്ടില്ല, ഈ കാത്തിരിപ്പ്‌ ഈസ്‌ അണ്‍സഹിക്കബിള്‍


എന്നിട്ടെന്ത്‌ പറ്റി? ഓ, ഇതീക്കൂടുതലെന്നാ പറ്റാനാ... ഇഷ്ടമില്ലാത്തവരോട്‌ മലയാളിപെണ്ണുങ്ങള്‍ കാണിക്കുന്ന ഒരുതരം മുടിഞ്ഞ 'സഹോദരസ്നേഹം' ഉണ്ടല്ലോ.. ആ.. അതുതന്നെ. അപ്പോഴാണു 'ലത്‌ കളഞ്ഞുപോയ അണ്ണാനെപ്പോലെ' എന്ന ബനാനാറ്റോക്കിണ്റ്റെ മീനിംഗ്‌ ശരിക്കും പിടികിട്ടിയത്‌.


പക്ഷേ, സാധാരണ നിരാശാകാമുകന്‍മാരെപ്പോലെ താടിയും മുടിയും നീട്ടിവളര്‍ത്തി, മാനസമൈനേ പാടി, മധുവിനു പഡ്ഡിക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു (ഒരുക്കമായിരുന്നെങ്കില്‍ത്തന്നെ അന്ന്‌ താടിയും മീശയുമൊക്കെ പൊട്ടിമുളച്ച്‌ വരുന്നതേയുള്ളായിരുന്നു). എണ്റ്റെ കാത്തിരിപ്പിണ്റ്റെ ഭാരം കഴിഞ്ഞു, ആക്റ്റീവായി, ഭയങ്കര സന്തോഷം. പിന്നേന്ന്‌ മമ്മിയുടെ ബാഗില്‍നിന്നും ഇരുനൂറു രൂപ അടിച്ച്മാറ്റി, കൂട്ട്കാര്‍ക്കെല്ലാം ജീവാ ബേക്കറിയില്‍ നിന്നും പപ്സും ജ്യൂസും വാങ്ങിക്കൊടുത്താഖോഷിച്ചു (അന്നു വെള്ളമടി തുടങ്ങിയിട്ടില്ലായിരുന്നു, ഇപ്പോള്‍ നിര്‍ത്തി).


പിന്നെ കോളേജില്‍ കയറിയിട്ടും എണ്റ്റെ മനസ്സിലേക്ക്‌ പ്രേമം, പ്രണയം മണ്ണാങ്കട്ട എന്നീ വികാരങ്ങല്‍ വന്നിട്ടില്ല. പിന്നെ പ്രേമിച്ചത്‌ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞാണു. എട്ട്‌ ദിവസം ഞാന്‍ ശരിക്കും പ്രേമിച്ചു (സംശയിക്കണ്ട, റ്റൂ-വേ പ്രേമം തന്നെയായിരുന്നു). വിവാഹനിശ്ചയത്തിണ്റ്റെയും കല്യാണത്തിണ്റ്റെയുമിടയ്ക്കുണ്ടായിരുന്ന എട്ട്‌ ദിവസങ്ങള്‍ ഞാന്‍ തകര്‍ത്ത്‌ പ്രേമിച്ചു. സംശയിക്കണ്ട, എണ്റ്റെ ഭാര്യയെത്തന്നെയായിരുന്നു പ്രേമിച്ചത്‌. ആ ദിവ്യപ്രണയം ഇന്നും തുടരുന്നു.....
ഭാര്യയുമൊത്തുള്ള ഒരു കായല്‍ യാത്രയുടെ ഫോട്ടോയാണു മുകളില്‍ കൊടുത്തിരിക്കുന്നത്‌.